സുഹൃത്തിന് 2000 രൂപ അയച്ചതിന് പിന്നാലെ യുവാവിന്റെ അക്കൗണ്ടിൽ 753 കോടി രൂപ

സുഹൃത്തിന് 2000 രൂപ അയച്ചതിന് പിന്നാലെ യുവാവിന്റെ അക്കൗണ്ടിൽ എത്തിയത് 753 കോടി രൂപ. ചെന്നൈയിലാണ് സംഭവം. മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ മുഹമ്മദ് ഇദ്രിസ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലാണ് അപ്രതീക്ഷിതമായി ഇത്രയും വലിയ തുക എത്തിയത്. തന്റെ പേരിലുള്ള കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിൽ 753 കോടി രൂപ നിക്ഷേപിച്ചതായി യുവാവിന് ഫോണിൽ സന്ദേശം ലഭിക്കുകയായിരുന്നു. എന്നാൽ ഇത്രയും തുക അക്കൗണ്ടിൽ എത്തിയത് കണ്ട് അമ്പരന്ന് ഇയാൾ തന്നെ ബാങ്കിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് ഉടൻ തന്നെ മരവിപ്പിച്ചു. എന്നാൽ ഇത് സാങ്കേതിക തകരാർ മൂലം ബാങ്കിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവാണെന്ന് പിന്നീട് വ്യക്തമായി.

മുഹമ്മദ് ഇദ്രിസ് തിരുനെൽവേലി ജില്ലയിൽ നിന്ന് ജോലിക്കായാണ് ചെന്നൈയിലെത്തിയത്. കഴിഞ്ഞ 10 വർഷമായി ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. ശനിയാഴ്ചയാണ് ഇദ്രിസിന് 753.48 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായുള്ള സന്ദേശം ലഭിച്ചത്. ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ ആകെ 3000 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ 2000 രൂപ തന്റെ സുഹൃത്തിന് ഇദ്രിസ് കൈമാറി. പിന്നാലെ ആണ് ഈ സന്ദേശം ലഭിച്ചത്. ഉടൻ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് ഇക്കാര്യം അദ്ദേഹം അറിയിച്ചു.

ശേഷം അക്കൗണ്ട് വിവരങ്ങൾ വാങ്ങി മിനിറ്റുകൾക്കകം തന്നെ ഇദ്രിസിന്റെ അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു. അതേസമയം തമിഴ്നാട്ടിൽ ബാങ്ക് തന്നെ അബദ്ധത്തിൽ പണം കൈമാറിയ മൂന്നാമത്തെ സംഭവം കൂടിയാണ് ഇത്. നേരത്തെ ഗണേശൻ എന്ന ആളുടെ കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിലും ഇത്തരത്തിൽ 756 കോടി രൂപ ആളുമാറി നിക്ഷേപിച്ചിരുന്നു. ഈ തുക ഇയാൾ തന്നെ ബാങ്കിന് തിരിച്ചു കൈമാറുകയും ചെയ്തു.

കൂടാതെ ചെന്നൈയിൽ നിന്നുള്ള ഒരു ക്യാബ് ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്കും 9,000 കോടി രൂപ അബദ്ധത്തിൽ നിക്ഷേപിച്ചു. എന്നാൽ ഇതുവഴി തന്റെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയിൽ ഇയാൾ തന്നെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ ഇക്കാര്യം അറിയിക്കുകയായിരുന്നു. തന്റെ സുഹൃത്തിന് ഒരു നിശ്ചിത തുക കൈമാറിയതിനുശേഷം ബാങ്ക് ബാലൻസ് പരിശോധിച്ചപ്പോഴാണ് ഇത്തരത്തിൽ ഒരു വൻ തുക അക്കൗണ്ടിലെത്തിയതായി ഇദ്ദേഹം അറിഞ്ഞത്. ഇദ്ദേഹത്തിന്റെ തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് അക്കൗണ്ടിലേക്കാണ് ആൾമാറി പണം നിക്ഷേപിച്ചത്

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.