സുഹൃത്തിന് 2000 രൂപ അയച്ചതിന് പിന്നാലെ യുവാവിന്റെ അക്കൗണ്ടിൽ 753 കോടി രൂപ

സുഹൃത്തിന് 2000 രൂപ അയച്ചതിന് പിന്നാലെ യുവാവിന്റെ അക്കൗണ്ടിൽ എത്തിയത് 753 കോടി രൂപ. ചെന്നൈയിലാണ് സംഭവം. മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ മുഹമ്മദ് ഇദ്രിസ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലാണ് അപ്രതീക്ഷിതമായി ഇത്രയും വലിയ തുക എത്തിയത്. തന്റെ പേരിലുള്ള കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിൽ 753 കോടി രൂപ നിക്ഷേപിച്ചതായി യുവാവിന് ഫോണിൽ സന്ദേശം ലഭിക്കുകയായിരുന്നു. എന്നാൽ ഇത്രയും തുക അക്കൗണ്ടിൽ എത്തിയത് കണ്ട് അമ്പരന്ന് ഇയാൾ തന്നെ ബാങ്കിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് ഉടൻ തന്നെ മരവിപ്പിച്ചു. എന്നാൽ ഇത് സാങ്കേതിക തകരാർ മൂലം ബാങ്കിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവാണെന്ന് പിന്നീട് വ്യക്തമായി.

മുഹമ്മദ് ഇദ്രിസ് തിരുനെൽവേലി ജില്ലയിൽ നിന്ന് ജോലിക്കായാണ് ചെന്നൈയിലെത്തിയത്. കഴിഞ്ഞ 10 വർഷമായി ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. ശനിയാഴ്ചയാണ് ഇദ്രിസിന് 753.48 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായുള്ള സന്ദേശം ലഭിച്ചത്. ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ ആകെ 3000 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ 2000 രൂപ തന്റെ സുഹൃത്തിന് ഇദ്രിസ് കൈമാറി. പിന്നാലെ ആണ് ഈ സന്ദേശം ലഭിച്ചത്. ഉടൻ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് ഇക്കാര്യം അദ്ദേഹം അറിയിച്ചു.

ശേഷം അക്കൗണ്ട് വിവരങ്ങൾ വാങ്ങി മിനിറ്റുകൾക്കകം തന്നെ ഇദ്രിസിന്റെ അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു. അതേസമയം തമിഴ്നാട്ടിൽ ബാങ്ക് തന്നെ അബദ്ധത്തിൽ പണം കൈമാറിയ മൂന്നാമത്തെ സംഭവം കൂടിയാണ് ഇത്. നേരത്തെ ഗണേശൻ എന്ന ആളുടെ കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിലും ഇത്തരത്തിൽ 756 കോടി രൂപ ആളുമാറി നിക്ഷേപിച്ചിരുന്നു. ഈ തുക ഇയാൾ തന്നെ ബാങ്കിന് തിരിച്ചു കൈമാറുകയും ചെയ്തു.

കൂടാതെ ചെന്നൈയിൽ നിന്നുള്ള ഒരു ക്യാബ് ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്കും 9,000 കോടി രൂപ അബദ്ധത്തിൽ നിക്ഷേപിച്ചു. എന്നാൽ ഇതുവഴി തന്റെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയിൽ ഇയാൾ തന്നെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ ഇക്കാര്യം അറിയിക്കുകയായിരുന്നു. തന്റെ സുഹൃത്തിന് ഒരു നിശ്ചിത തുക കൈമാറിയതിനുശേഷം ബാങ്ക് ബാലൻസ് പരിശോധിച്ചപ്പോഴാണ് ഇത്തരത്തിൽ ഒരു വൻ തുക അക്കൗണ്ടിലെത്തിയതായി ഇദ്ദേഹം അറിഞ്ഞത്. ഇദ്ദേഹത്തിന്റെ തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് അക്കൗണ്ടിലേക്കാണ് ആൾമാറി പണം നിക്ഷേപിച്ചത്

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.