സുഹൃത്തിന് 2000 രൂപ അയച്ചതിന് പിന്നാലെ യുവാവിന്റെ അക്കൗണ്ടിൽ 753 കോടി രൂപ

സുഹൃത്തിന് 2000 രൂപ അയച്ചതിന് പിന്നാലെ യുവാവിന്റെ അക്കൗണ്ടിൽ എത്തിയത് 753 കോടി രൂപ. ചെന്നൈയിലാണ് സംഭവം. മെഡിക്കൽ ഷോപ്പ് ജീവനക്കാരനായ മുഹമ്മദ് ഇദ്രിസ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലാണ് അപ്രതീക്ഷിതമായി ഇത്രയും വലിയ തുക എത്തിയത്. തന്റെ പേരിലുള്ള കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിൽ 753 കോടി രൂപ നിക്ഷേപിച്ചതായി യുവാവിന് ഫോണിൽ സന്ദേശം ലഭിക്കുകയായിരുന്നു. എന്നാൽ ഇത്രയും തുക അക്കൗണ്ടിൽ എത്തിയത് കണ്ട് അമ്പരന്ന് ഇയാൾ തന്നെ ബാങ്കിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് ഉടൻ തന്നെ മരവിപ്പിച്ചു. എന്നാൽ ഇത് സാങ്കേതിക തകരാർ മൂലം ബാങ്കിന്റെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവാണെന്ന് പിന്നീട് വ്യക്തമായി.

മുഹമ്മദ് ഇദ്രിസ് തിരുനെൽവേലി ജില്ലയിൽ നിന്ന് ജോലിക്കായാണ് ചെന്നൈയിലെത്തിയത്. കഴിഞ്ഞ 10 വർഷമായി ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. ശനിയാഴ്ചയാണ് ഇദ്രിസിന് 753.48 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായുള്ള സന്ദേശം ലഭിച്ചത്. ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ ആകെ 3000 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ 2000 രൂപ തന്റെ സുഹൃത്തിന് ഇദ്രിസ് കൈമാറി. പിന്നാലെ ആണ് ഈ സന്ദേശം ലഭിച്ചത്. ഉടൻ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് ഇക്കാര്യം അദ്ദേഹം അറിയിച്ചു.

ശേഷം അക്കൗണ്ട് വിവരങ്ങൾ വാങ്ങി മിനിറ്റുകൾക്കകം തന്നെ ഇദ്രിസിന്റെ അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു. അതേസമയം തമിഴ്നാട്ടിൽ ബാങ്ക് തന്നെ അബദ്ധത്തിൽ പണം കൈമാറിയ മൂന്നാമത്തെ സംഭവം കൂടിയാണ് ഇത്. നേരത്തെ ഗണേശൻ എന്ന ആളുടെ കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിലും ഇത്തരത്തിൽ 756 കോടി രൂപ ആളുമാറി നിക്ഷേപിച്ചിരുന്നു. ഈ തുക ഇയാൾ തന്നെ ബാങ്കിന് തിരിച്ചു കൈമാറുകയും ചെയ്തു.

കൂടാതെ ചെന്നൈയിൽ നിന്നുള്ള ഒരു ക്യാബ് ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്കും 9,000 കോടി രൂപ അബദ്ധത്തിൽ നിക്ഷേപിച്ചു. എന്നാൽ ഇതുവഴി തന്റെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയിൽ ഇയാൾ തന്നെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ ഇക്കാര്യം അറിയിക്കുകയായിരുന്നു. തന്റെ സുഹൃത്തിന് ഒരു നിശ്ചിത തുക കൈമാറിയതിനുശേഷം ബാങ്ക് ബാലൻസ് പരിശോധിച്ചപ്പോഴാണ് ഇത്തരത്തിൽ ഒരു വൻ തുക അക്കൗണ്ടിലെത്തിയതായി ഇദ്ദേഹം അറിഞ്ഞത്. ഇദ്ദേഹത്തിന്റെ തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് അക്കൗണ്ടിലേക്കാണ് ആൾമാറി പണം നിക്ഷേപിച്ചത്

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.