മോഹന്‍ലാലിന് ഇനിയൊരിക്കലും താടി വടിക്കാന്‍ കഴിയില്ല, വിനയായത് ആ ഒറ്റ ഇന്‍ജക്ഷനെന്ന് സഹോദരന്‍

കൊച്ചി – മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരനായ ബിജു ഗോപിനാഥന്‍. മോഹന്‍ലാലിന് ഇനിയൊരിക്കലും താടി വടിക്കാന്‍ കഴിയില്ലെന്നും പ്രായം കുറയ്ക്കാന്‍ വേണ്ടിയുള്ള ഇന്‍ജക്ഷന്‍ എടുത്തതിനെ തുടര്‍ന്ന് മോഹന്‍ലാലിന് റിയാക്ഷന്‍ ഉണ്ടാവുകയാണ് ചെയ്തതെന്നും മോഹന്‍ലാലിന്റെ പിതാവിന്റെ അനുജന്റെ മകന്‍ കൂടിയായ ബിജു ഗോപിനാഥന്‍ പറയുന്നു. ഇന്‍ജക്ഷന്‍ കൊണ്ടുണ്ടായ അലര്‍ജി മാറാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് മനസ്സിലാക്കിയതെന്നും ഒരു സിനിമാ യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ബിജു ഗോപിനാഥന്‍ പറഞ്ഞു. മമ്മുട്ടി അടക്കമുള്ള പലരും ഈ ഇഞ്ചക്ഷന്‍ എടുത്തിട്ടുണ്ടെങ്കിലും മോഹന്‍ലാലിന് ഇത് അലര്‍ജിയായി മാറുകയായിരുന്നു. റിയാക്ഷന്‍ മൂലം അദ്ദേഹത്തിന്റെ കണ്ണിനും മുഖത്തിനും വലിയ വ്യത്യാസം വന്നതായും താടി വടിച്ചാല്‍ ഇത് വ്യക്തമായി പുറത്തേക്ക് കാണുമെന്നും ബിജു ഗോപിനാഥന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
മോഹന്‍ലാല്‍ കുടുംബത്തെ സഹായിക്കാറില്ലെന്നും അദ്ദേഹത്തിന്റെ പിതൃസഹോദരനായ തന്റെ പിതാവ് മരിച്ചപ്പോള്‍ വന്നതു പോലുമില്ലെന്നും ബിജു ഗോപിനാഥന്‍ പറയുന്നു. ‘ കുറച്ച് വര്‍ഷം മുന്‍പ് എനിക്ക് ഒരു രണ്ടരലക്ഷം രൂപയുടെ ആവശ്യം വന്നു. ആദ്യം ഞാന്‍ ആന്റണി പെരുമ്പാവൂരിനെ വിളിച്ചു. അന്ന് പൈസ തന്നു. പിന്നീട് ചേച്ചിയെനിക്കൊരു 40,000 രൂപ ഇതുപോലെ ആവശ്യം വന്നപ്പോള്‍ തന്നു. അല്ലാതെ ഒരു സഹായവും കുടുംബത്തിന് തന്നിട്ടില്ല. പുള്ളി എല്ലാവരേയും സഹായിക്കുന്ന ആളാണ് എന്നാണ് എല്ലാവരും പറയുന്നത്. രണ്ടര ലക്ഷമൊക്കെ പുള്ളിയെ വെച്ച് നോക്കുമ്പോള്‍ ഒന്നുമല്ല. ഒരു തവണ 13 ലക്ഷം ആവശ്യപ്പെട്ട് ചെന്നു. പുള്ളി തരില്ലെന്ന് പറഞ്ഞു. പിന്നീട് ഞാന്‍ അതിനെ കുറിച്ച് ചോദിച്ച് ചെന്നിട്ടില്ല. എന്നോട് മാത്രമെന്നല്ല. കുടുംബത്തിലെ ആരേയും സഹായിച്ചിട്ടില്ല. എന്നാല്‍ എനിക്ക് മോഹന്‍ലാലില്‍ നിന്ന് വലിയ സഹായങ്ങള്‍ കിട്ടുന്നുണ്ടെന്നാണ് ആളുകള്‍ ധരിക്കുന്നത് ‘ ബിജു ഗോപിനാഥന്‍ അഭിമുഖത്തില്‍ പറഞ്ഞു.
ന്യൂമറോളജി വെച്ച് നോക്കിയാല്‍ 2024 ല്‍ മോഹന്‍ലാലിന്റെ ഒരു ഹിറ്റ് വരാനിരിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ കഴിഞ്ഞ രണ്ടര വര്‍ഷം മോശമായിരുന്നു. പുള്ളിയുടെ സമയം ഇപ്പോള്‍ മാറി. മമ്മൂട്ടി പുതിയ ആളുകള്‍ക്കൊക്കെ അവസരം നല്‍കുന്നയാളാണ്. തന്റെ നാടായ ചെമ്പിലെ എല്ലാ ആളുകളേയും സഹായിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് പോലും ജോലി കിട്ടാതെയില്ല. മമ്മുട്ടിയാണ് വീട് വെച്ച് തന്നതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും, ബിജു ഗോപിനാഥന്‍ വ്യക്തമാക്കി.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.