ആധാർ കാർഡിലെ ഈ രണ്ടു കാര്യങ്ങൾ എപ്പോഴും തിരുത്താൻ കഴിയില്ല; അപ്ഡേറ്റ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക

ഒരു മനുഷ്യന്റെ എല്ലാവിധ കാര്യങ്ങളും അറിയാൻ 12 അക്കങ്ങള്‍ അടങ്ങിയിട്ടുള്ള ആധാര്‍ കാര്‍ഡ് മാത്രം പരിശോധിച്ചാല്‍ മതി. പേര്, വിലാസം, വിരലടയാളം, ജനന തീയതി എന്തിനേറെ പറയുന്നു രക്തഗ്രൂപ്പ് വരെ ആധാറില്‍ അടങ്ങിയിട്ടുണ്ടെന്ന് ഏതൊരു സാധരണക്കാരനും അറിയാം. ആധാറില്‍ കൊടുത്തിരിക്കുന്ന പല കാര്യങ്ങളും നമുക്ക് മാറ്റാൻ സാധിക്കുമെങ്കിലും ഈ രണ്ട് കാര്യങ്ങള്‍ നമ്മള്‍ വളരെ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കേണ്ടതുണ്ട്.

ജനന തീയതി: എല്ലാ ഇന്ത്യൻ പൗരന്മാര്‍ക്കും ആധാര്‍ വളരെ പ്രധാനപ്പെട്ട രേഖയായി മാറിയിരിക്കുകയാണ്. ആധാറില്‍ നമ്മള്‍ നല്‍കിയിട്ടുള്ള വിവരങ്ങളില്‍ മേല്‍വിലാസം പോലുള്ള കാര്യങ്ങള്‍ ഇടയ്‌ക്കിടെ മാറ്റാൻ സാധിക്കും. എന്നാല്‍ ജനനതീയതി പോലുള്ള കാര്യങ്ങള്‍ പൂരിപ്പിക്കുമ്ബോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ഇടയ്‌ക്കിടെ മാറ്റാൻ സാധിക്കില്ലെന്ന് മാത്രമല്ല പിന്നീട് തൊഴിലുകളുമായോ പരീക്ഷകളുമായോ ബന്ധപ്പെട്ട കാര്യങ്ങള്‍ വരുമ്ബോള്‍ നിങ്ങള്‍ക്ക് ജനനതീയതിയുടെ പേരില്‍ പ്രയാസപ്പെടേണ്ടി വരും. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്ബോള്‍ ഒരു ജനനതീയതിയും ആധാറില്‍ മറ്റൊരു ജനനതീയതിയും കൊടുത്ത് എസ്‌എസ്‌എല്‍സി പരീക്ഷാ സമയത്ത് പിന്നീട് ജനന തീയതി മാറ്റാൻ നടക്കുന്ന പല സംഭവങ്ങളും നിരവധിയുണ്ടായിട്ടുണ്ട്. അതിനാല്‍ ആധാറില്‍ തെറ്റായ ജനന തീയതി കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

പേര്: ജനനതീയതി പോലെ തന്നെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് ‘പേര്’. പേരിലെ ഇനീഷ്യലോ മുഴുവൻ പേരോ ഒഴിവാക്കിയായിരിക്കും പലരും പേര് ആധാറില്‍ കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതും നിങ്ങള്‍ക്ക് പിന്നീട് ബുദ്ധിമുട്ടുകള്‍ വരുത്തുമെന്ന് ഓര്‍ക്കുക. പേര് ചേര്‍ക്കുമ്ബോള്‍ അക്ഷരത്തെറ്റ് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും വേണം. എല്ലാ ഔദ്യോഗിക രേഖകളിലും പേര് ഒരുപോലെ കൊടുക്കാനും കൃത്യമായി കൊടുക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ഈ രണ്ട് കാര്യങ്ങള്‍ ഇടയ്‌ക്കിടെ മാറ്റാൻ ജനങ്ങള്‍ നിരവധി നടപടി ക്രമങ്ങള്‍ നേരിടേണ്ടി വരുന്നതിനാല്‍ കൃത്യമായി പരിശോധിച്ചതിനു ശേഷം മാത്രം രേഖകള്‍ പൂരിപ്പിക്കണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

സ്‌പോട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.