ആധാർ കാർഡിലെ ഈ രണ്ടു കാര്യങ്ങൾ എപ്പോഴും തിരുത്താൻ കഴിയില്ല; അപ്ഡേറ്റ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക

ഒരു മനുഷ്യന്റെ എല്ലാവിധ കാര്യങ്ങളും അറിയാൻ 12 അക്കങ്ങള്‍ അടങ്ങിയിട്ടുള്ള ആധാര്‍ കാര്‍ഡ് മാത്രം പരിശോധിച്ചാല്‍ മതി. പേര്, വിലാസം, വിരലടയാളം, ജനന തീയതി എന്തിനേറെ പറയുന്നു രക്തഗ്രൂപ്പ് വരെ ആധാറില്‍ അടങ്ങിയിട്ടുണ്ടെന്ന് ഏതൊരു സാധരണക്കാരനും അറിയാം. ആധാറില്‍ കൊടുത്തിരിക്കുന്ന പല കാര്യങ്ങളും നമുക്ക് മാറ്റാൻ സാധിക്കുമെങ്കിലും ഈ രണ്ട് കാര്യങ്ങള്‍ നമ്മള്‍ വളരെ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കേണ്ടതുണ്ട്.

ജനന തീയതി: എല്ലാ ഇന്ത്യൻ പൗരന്മാര്‍ക്കും ആധാര്‍ വളരെ പ്രധാനപ്പെട്ട രേഖയായി മാറിയിരിക്കുകയാണ്. ആധാറില്‍ നമ്മള്‍ നല്‍കിയിട്ടുള്ള വിവരങ്ങളില്‍ മേല്‍വിലാസം പോലുള്ള കാര്യങ്ങള്‍ ഇടയ്‌ക്കിടെ മാറ്റാൻ സാധിക്കും. എന്നാല്‍ ജനനതീയതി പോലുള്ള കാര്യങ്ങള്‍ പൂരിപ്പിക്കുമ്ബോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ഇടയ്‌ക്കിടെ മാറ്റാൻ സാധിക്കില്ലെന്ന് മാത്രമല്ല പിന്നീട് തൊഴിലുകളുമായോ പരീക്ഷകളുമായോ ബന്ധപ്പെട്ട കാര്യങ്ങള്‍ വരുമ്ബോള്‍ നിങ്ങള്‍ക്ക് ജനനതീയതിയുടെ പേരില്‍ പ്രയാസപ്പെടേണ്ടി വരും. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്ബോള്‍ ഒരു ജനനതീയതിയും ആധാറില്‍ മറ്റൊരു ജനനതീയതിയും കൊടുത്ത് എസ്‌എസ്‌എല്‍സി പരീക്ഷാ സമയത്ത് പിന്നീട് ജനന തീയതി മാറ്റാൻ നടക്കുന്ന പല സംഭവങ്ങളും നിരവധിയുണ്ടായിട്ടുണ്ട്. അതിനാല്‍ ആധാറില്‍ തെറ്റായ ജനന തീയതി കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

പേര്: ജനനതീയതി പോലെ തന്നെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് ‘പേര്’. പേരിലെ ഇനീഷ്യലോ മുഴുവൻ പേരോ ഒഴിവാക്കിയായിരിക്കും പലരും പേര് ആധാറില്‍ കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതും നിങ്ങള്‍ക്ക് പിന്നീട് ബുദ്ധിമുട്ടുകള്‍ വരുത്തുമെന്ന് ഓര്‍ക്കുക. പേര് ചേര്‍ക്കുമ്ബോള്‍ അക്ഷരത്തെറ്റ് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും വേണം. എല്ലാ ഔദ്യോഗിക രേഖകളിലും പേര് ഒരുപോലെ കൊടുക്കാനും കൃത്യമായി കൊടുക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ഈ രണ്ട് കാര്യങ്ങള്‍ ഇടയ്‌ക്കിടെ മാറ്റാൻ ജനങ്ങള്‍ നിരവധി നടപടി ക്രമങ്ങള്‍ നേരിടേണ്ടി വരുന്നതിനാല്‍ കൃത്യമായി പരിശോധിച്ചതിനു ശേഷം മാത്രം രേഖകള്‍ പൂരിപ്പിക്കണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം.

എമ്പുരാന്‍’ വീണു! ഇനി ‘ഷണ്മുഖന്‍റെ’ ഊഴം; ആ റെക്കോര്‍ഡ് ബുക്കില്‍ വമ്പന്മാരെ തകര്‍ത്തെറിഞ്ഞ് ‘വാഴ 2’

മലയാളി സിനിമാപ്രേക്ഷകരെ സംബന്ധിച്ച് താരങ്ങളേക്കാള്‍ പ്രധാനം സിനിമകളുടെ ഉള്ളടക്കമാണെന്നതിന് ഏറ്റവും പുതിയ തെളിവാണ് നവാഗതര്‍ ഒരുമിച്ച വാഴ 2 എന്ന ചിത്രം. 2024 ല്‍ പുറത്തെത്തിയ വാഴ ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സിന്‍റെ

പാമ്പുകടിയേറ്റാൽ കനിവ് 108ലേക്ക് വിളിക്കാം! പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും; ആൻ്റി വെനമുള്ള ആശുപത്രിയുടെ പട്ടിക കൈമാറി ആരോഗ്യവകുപ്പ്

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനമുള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി

സംസ്ഥാനത്ത് കൊടും ചൂട്: അതീവ ജാഗ്രത, സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചു.

സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിർദ്ദേശം നല്‍കി ദുരന്തനിവാരണ അതോറിറ്റി.ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാല്‍ കർശന മുൻകരുതലുകള്‍ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.പാലക്കാട് ജില്ലയില്‍ താപനില 40

വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടരാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

വേനൽക്കാലം കടുക്കുന്നതോടെ ജലാശയങ്ങളിൽ അമീബയുടെ സാന്നിധ്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ശുദ്ധമല്ലാത്ത ജലാശയങ്ങളിൽ കുളിക്കുന്നതും മുഖം കഴുകുന്നതും വഴി മാരകമായ ഈ

കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.

ആലപ്പുഴ: കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടില്‍ രഘുവിന്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്.വൈകിട്ട് അഞ്ച് മണിയോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നില്‍ വച്ചാണു മൂർഖൻ പാമ്പിന്റെ കടിയേറ്റത്. നാട്ടുകാർ

കണ്ണൂര്‍ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു.

കണ്ണൂർ: കണ്ണൂർ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പില്‍ ഗീതമ്മ ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വാക്കുതർക്കത്തിന് ഒടുവിലാണ് കൊലപാതകം. ഇന്നലെ രാത്രി എട്ടിനും ഒമ്പതിനും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.