അഞ്ച് വര്‍ഷം പത്താനുമായി ഡേറ്റിംഗ്! ഇതിനിടെ ഗംഭീര്‍ തുടര്‍ച്ചയായി വിളിച്ചിരുന്നു; അവകാശവാദവുമായി ബോളിവുഡ് നടി

മുംബൈ: ഏകദിന ലോകകപ്പിനിടെ ബോളിവുഡ് നടി പായല്‍ ഘോഷ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മുഹമ്മദ് ഷമിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയാണ് പായല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പായല്‍. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനുമൊത്ത് താന്‍ ഡേറ്റിംഗില്‍ ആയിരുന്നുവെന്നാണ് പായല്‍ തന്റെ പുതിയ ട്വീറ്റില്‍ അവകാശപ്പെടുന്നത്. ഈ ബന്ധത്തിനിടെ തന്നെ മറ്റൊരു മുന്‍ താരമായ ഗൗതം ഗംഭീര്‍ തന്നെ സ്ഥിരമായി വിളിച്ചിരുന്നുവെന്നും പായല്‍ വ്യക്തമാക്കി.

പത്താനുമായി അഞ്ച് വര്‍ഷത്തോളം ഡേറ്റിംഗ് നടത്തിയെന്നാണ് പായലിന്റെ പുതിയ വാദം. മുന്‍ ഇന്ത്യന്‍ സീമറുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് ശേഷം അസുഖം ബാധിച്ചതായും അവര്‍ വെളിപ്പെടുത്തി. പത്താനുമായുള്ള ബന്ധത്തിനിടെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ തന്നെ സ്ഥിരമായി വിളിച്ചിരുന്നതായും അവര്‍ അവകാശപ്പെട്ടു. മുന്‍ ഇന്ത്യന്‍ പേസര്‍ക്കൊപ്പമുള്ള ഒരു അപൂര്‍വ ചിത്രവും പായല്‍ പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്.

പോസ്റ്റില്‍ പറയുന്നതിങ്ങനെ… ”ഞാന്‍ 2011 മുതല്‍ അഞ്ച് വര്‍ഷം ഇര്‍ഫാന്‍ പത്താനെ ഡേറ്റ് ചെയ്തു, തുടര്‍ന്ന് എല്ലാം അവസാനിച്ചു. ഗൗതം ഗംഭീറും അക്ഷയ് കുമാറും എനിക്ക് പിന്നാലെയുണ്ടായിരുന്നു. പക്ഷേ ഞാന്‍ ഇര്‍ഫാനെ മാത്രമാണ് സ്‌നേഹിച്ചത്. അവനല്ലാതെ മറ്റാരെയും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ഞാന്‍ എല്ലാ കാര്യങ്ങളും ഇര്‍ഫാനോട് പങ്കുവച്ചിരുന്നു. ഗൗതം ഗംഭീറില്‍ നിന്ന് എനിക്ക് ലഭിക്കുന്ന മിസ്ഡ് കോളുകള്‍ അദ്ദേഹത്തെ കാണിക്കുകയും ചെയ്യുമായിരുന്നു.” പായല്‍ ഒരു പോസ്റ്റില്‍ വ്യക്തമാക്കി.

കാര്യങ്ങള്‍ അവിടേയും തീര്‍ന്നില്ല. ”ഗംഭീര്‍ വിളിക്കുന്ന കാര്യം ഇര്‍ഫാന് അത് നന്നായി അറിയാമായിരുന്നു, അവന്‍ എന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കും. ഒരു ആഭ്യന്തര മത്സരത്തിനിടെ പൂനെയില്‍ അദ്ദേഹത്തെ കാണാന്‍ പോയപ്പോള്‍ സഹോദരന്‍ യൂസഫ് പത്താന്‍, അന്ന് ഇര്‍ഫാന്റെ സഹതാരങ്ങളായിരുന്ന ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവരുടെ മുന്നില്‍ അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചു. എന്നാല്‍ അക്ഷയ് കുമാര്‍ എന്നോട് മോശമായി പെരുമാറിയിട്ടില്ല. അദ്ദേഹം ഒരു വലിയ താരമാണ്. അതുകൊണ്ടുതന്നെ ഞാനദ്ദേഹത്തെ എപ്പോഴും ബഹുമാനിക്കും.” പായല്‍ പറഞ്ഞുനിര്‍ത്തി.

ഈ പറഞ്ഞ താരങ്ങളെയെല്ലാം പരിഹസിക്കാന്‍ വേണ്ടി മാത്രമാണ് പായല്‍ പുതിയ പോസ്റ്റുകളിട്ടതെന്നാണ് ആരാധകര്‍ പറയുന്നത്.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ

മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു

വ്യാഴാഴ്ച മുതല്‍ കൈയില്‍ കിട്ടുക 3600 രൂപ; രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1864 കോടി രൂപ

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും.3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം

ആകാശത്തും ഇനി ഇന്‍റർനെറ്റ്; വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

ദുബായ്: വിമാനങ്ങളില്‍ ഫ്രീ വൈഫൈ പ്രഖ്യാപനവുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. സ്റ്റാര്‍ലിങ്ക് വൈഫൈ രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാവിമാനത്തിലും ലഭ്യമാകുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആകാശത്തും തടസമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ്‌യുടെ മുന്‍നിര വിമാന

19 കാരൻ കുത്തേറ്റ് മരിച്ച സംഭവം; കൊലയിലേക്ക് നയിച്ചത് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം, ഒരാൾ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ കാപ്പാ കേസിൽ ഉൾപ്പെട്ട ഒരാൾ പൊലീസ് കസ്റ്റഡിയിലുണ്ട്.

കരുതലോടെ, കരുത്തുറ്റ തലമുറ; ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ബത്തേരി : കേരള വനം വകുപ്പ്, വയനാട് വന്യജീവി സങ്കേതം, വയനാട് എക്സൈസ് വിമുക്തി മിഷൻ, വി.ഡി.വി.കെ ബത്തേരി മുതലായവയുടെ സംയുക്ത സഹകരണത്തോടെ നടത്തുന്ന ജൻ ദേശീയ ഗൗരവ് ദിവസ് ആഘോഷം മാളപ്പാടി ഉന്നതിയിൽ

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.