സ്വർണവില കുത്തനെ ഇടിഞ്ഞു

തുടർച്ചയായ ഉയർച്ചയ്ക്ക് ശേഷം സ്വർണവില കുത്തനെ ഇടിഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 100 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5785 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 46,280 രൂപയുമായി.

ഇന്നലെ സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് വില 5885 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് 47,080 രൂപയും.

സ്വർണവിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതിലൊന്ന് ഡിമാൻഡ് ആന്റ് സപ്ലൈ ആണ്. നമുക്കെല്ലാവർക്കും അറിയുന്നത് പോലെ ആവശ്യം കൂടുമ്പോൾ വിലയും കൂടും. സ്വർണത്തിന് ആവശ്യക്കാർ വർധിക്കുന്നതോടെയാണ് സ്വർണവിലയു ഉയരുന്നത്. പക്ഷേ സ്വർണത്തിന് ആവശ്യം കൂടാൻ എന്താണ് കാരണം ?

സാധാരണഗതിയിൽ ഫിനാൻഷ്യൽ മാർക്കറ്റിലോ സർക്കാരിലോ വിശ്വാസം നഷ്ടപ്പെടുമ്പോൾ നിക്ഷേപകർ മറ്റ് രംഗങ്ങൾ വിട്ട് സ്വർണത്തിൽ നിക്ഷേപം കൂട്ടും. കാരണം രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും തകരാത്തത് ഒന്നേയുള്ളു, അത് സ്വർണമാണ്. കറൻസിയുടെ മൂല്യം കൂടിയും കുറഞ്ഞും വരാം, പക്ഷേ സ്വർണവില കുലുക്കമില്ലാതെ തന്നെ ഏറെ നാൾ നിലനിൽക്കുന്നു, ഒപ്പം പണപ്പെരുപ്പത്തിന് പ്രതിരോധം തീർക്കാനും സ്വർണത്തിന് സാധിക്കും. കറൻസിയുടെ മൂല്യം ഇടിയുമെന്ന ആശങ്കയും നിക്ഷേപരെ സ്വർണത്തിലേക്ക് അടുപ്പിക്കാറുണ്ട്.

മറ്റൊരു കാരണം ബാങ്കുകളാണ്. സെൻട്രൽ ബാങ്കുകൾ വായ്പ അധികമായി നൽകുമ്പോൾ പലിശ നിരക്ക് താഴും. ഇത് പണപ്പെരുപ്പത്തിന് കാരണമാകുകയും സ്വർണവില ഉയരുന്നതിലേക്ക് വഴി തെളിക്കുകയും ചെയ്യും. സെൻട്രൽ ബാങ്ക് റിസർവായി അധികമായി സ്വർണം വാങ്ങി വയ്ക്കുന്നതും സ്വർണ വില ഉയരാൻ കാരണമാകും. പശ്ചിമേഷ്യയിലെ വെടി നിർത്തൽ കരാർ നീട്ടാനുള്ള ചർച്ചകൾ പരാജയപ്പെട്ടതും സ്വർണ്ണവില കുതിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചെന്റ്സ് അസോസിയേഷൻ പറയുന്നു. സ്വർണ്ണത്തിൽ നിക്ഷേപിച്ചിട്ടുള്ള വൻകിടക്കാർ ലാഭം എടുത്ത് പിന്മാറാതിരുന്നാൽ വില വീണ്ടും വർദ്ധിക്കുമെന്നാണ് സൂചനകൾ.

ഈ സമയത്ത് സ്വർണത്തിൽ നിക്ഷേപിക്കണോ വേണ്ടയോ ? വേണം എന്ന് തന്നെയാണ് ഉത്തരം. നിങ്ങളുടെ നിക്ഷേപത്തിന്റെ 2-10% വരെ സ്വർണത്തിലായിരിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം

കോട്ടത്തറ ഗ്രാമപഞ്ചായത്തിൽ  ജെൻഡർ റിസോഴ്സ് സെൻ്ററിലേക്ക് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറെ നിയമിക്കുന്നു. സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൺ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ  ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പരിധിയിൽ

കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു;മരിച്ചത് കോഴിക്കോട് സ്വദേശിയും അതിഥി തൊഴിലാളിയും

കൂളിവയൽ: മാനന്തവാടി പനമരം റൂട്ടിൽ കൂളിവയലിന് സമീപം കെഎസ് ആർടിസി ബസ്സിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടവരിൽ ഒരാളെ തിരിച്ചറിഞ്ഞു. കോടഞ്ചേരി കല്ലന്തറമേട് വെള്ളാങ്കൽ മത്തായി എൽസി ദമ്പതികളുടെ മകൻ രഞ്ജു മാത്യു (38) വാണ്

വെറ്ററിനറി ഡോക്ടര്‍ നിയമനം.

ജില്ലാ മൃഗസംരക്ഷണ വകുപ്പ് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ്, അംഗീകൃത തിരിച്ചറിയല്‍

നിയമസഭ തെരഞ്ഞെടുപ്പ്:ജില്ലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന എക്‌സൈസ് കണ്ട്രോൾ റൂം ആരംഭിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ എക്‌സൈസ് വകുപ്പ്  പ്രേത്യേക എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടത്തും. പൊതുജനങ്ങൾക് പരാതികൾ അറിയിക്കുന്നതിനായി വയനാട് എക്‌സൈസ് ആസ്ഥാനത്തു 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. മദ്യം മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട

വാണിജ്യ കെട്ടിടങ്ങള്‍ക്ക് ധനസഹായം:വിവരശേഖരണ അദാലത്ത് നാളെ

മുണ്ടക്കൈ–ചൂരല്‍മല  ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ച വാണിജ്യ കെട്ടിടങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി വിവരശേഖരണ അദാലത്ത് നാളെ (മാര്‍ച്ച് 10) രാവിലെ 10 മുതല്‍ കളക്ടറേറ്റ് ആസൂത്രണ ഭവൻ എ. പി. ജെ ഹാളിൽ സംഘടിപ്പിക്കും. ദുരന്തബാധിതരായ വാണിജ്യ

എൺപതിന്റെ നിറവിലെത്തിയ അമ്മമാർക്ക് എം.സി.എ. യുടെ സ്നേഹാദരം

ചീരാൽ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിലെ അൽമായ പ്രസ്ഥാനമായ മലങ്കര കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷ ത്തിന്റെ ഭാഗമായി എൺപതു വയസ് കഴിഞ്ഞ അമ്മമാരെ ആദരിച്ചു.യൂണിറ്റ് വൈദിക ഉപദേഷ്ടാവ് ഫാ.മാത്യു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.