ബോംബെയിലെ ഗുണ്ടാ നേതാവിൽ നിന്ന് സിനിമ സംഘടന സംവിധായകനായി മാറിയ അച്ഛൻ; കുടുംബകഥ തുറന്നുപറഞ്ഞ് ബോളിവുഡ് സൂപ്പർസ്റ്റാർ അജയ് ദേവ്ഗൺ

സിനിമ സംഘട്ടന സംവിധായകനായ അച്ഛൻ വീരു ദേവ്ഗണിനെ കുറിച്ച്‌ തുറന്ന് പറഞ്ഞ് സൂപ്പര്‍ താരം അജയ് ദേവ്ഗണ്‍. ബോളിവുഡില്‍ ആക്ഷൻ വേഷങ്ങള്‍ ചെയ്ത് നിറഞ്ഞു നില്‍ക്കുന്ന പ്രിയതാരം കൂടെയാണ് അജയ്. 13-ാം വയസില്‍ പഞ്ചാബിലെ വീട്ടില്‍ നിന്നും എല്ലാം ഉപേക്ഷിച്ച്‌ ബോംബെയിലേക്ക് കുടിയേറിയതാണ് വീരു ദേവ്ഗണ്‍.

പണമില്ലാതെ യാത്ര ചെയ്തതിന് പൊലീസ് അദ്ദേഹത്തെ ജയിലിലിട്ടിരുന്നതായും അജയ് ഓര്‍ത്തു പറഞ്ഞു. ജോലിയും കിടപ്പാടവും ഇല്ലാതെ തെരുവില്‍ അലഞ്ഞ നടന്ന വീരുവിന് ഒരാള്‍ ഒരു കിടപ്പാടം കൊടുത്തു. അതായിരുന്നു തുടക്കം. ദിവസവും തന്റെ കാര്‍ കഴുകി തരാമെങ്കില്‍ കാറിനകത്ത് കിടന്നോളൂ എന്ന ഒരാളുടെ വാക്കാണ് താത്കാലിക കിടപ്പാടം കൊടുത്തത്.

കാര്‍പ്പെന്റര്‍ ജോലികള്‍ ചെയ്തു തുടങ്ങിയ വീരു ദേവ്ഗണ്‍ ഒരു ഗുണ്ട സംഘത്തിന്റെ തലവനായി. സിയോണ്‍-കോലിവാഡ പ്രദേശത്ത് അദ്ദേഹം അറിയപ്പെടുന്ന ഒരു ഗുണ്ടാ നേതാവായിരുന്നു ആയിരുന്നു എന്ന അജയ് പറയുന്നു. അങ്ങനെയിരിക്കെ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നതിനിടെയാണ് സിനിമ സംഘട്ടന സംവിധായകനായ രവി ഖന്ന ആ വഴി പോയതും വീരു ദേവ്ഗണിന്റെ തലവര തന്നെ മാറുന്നതും.

സംഘട്ടനം കണ്ട് കാര്‍ നിര്‍ത്തിയ രവി ഖന്ന വീരു ദേവ്ഗണിനെ വിളിച്ച്‌ തൊട്ടടുത്ത ദിവസം തന്നെ നേരില്‍ കാണാൻ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അത് അച്ഛന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ് ആയിരുന്നെന്നും രവി ഖന്നയാണ് അച്ഛനെ സംഘട്ടന സംവിധായകനാക്കിയതെന്നും അജയ് കൂട്ടിച്ചേര്‍ത്തു. വീരു ദേവ്‌ഗണ്‍ 200ലേറെ സിനിമകളുടെ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്തു.

ക്രാന്തി, റാം തേരി ഗംഗാ മൈലി, മിസ്റ്റര്‍ നട്ട് വര്‍ലാല്‍ തുടങ്ങിയവ ആദ്ദേഹത്തിന്റെ സംഘട്ടന സംവിധാനത്തില്‍ പ്രധാനപ്പെട്ടതാണ്. 2019 മേയ് 27നായിരുന്നു വീരു ദേവ്ഗണിന്റെ അന്ത്യം.കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണ്‍ പരിപാടിയിലാണ് അജയ് ദേവ്ഗണ്‍ അച്ഛനെ കുറിച്ച്‌ മനസ്സ് തുറന്ന് സംസാരിച്ചത്.

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി

ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തളിപ്പറമ്പിൽ മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി. ഇയാൾക്കെതിരെ തളിപ്പറമ്പ്

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.