പീഡനം സഹിക്കവയ്യ; കാമുകനൊപ്പം ചേര്‍ന്ന് അമ്മയെ കൊന്നു: സിനിമാക്കഥയെ വെല്ലുന്ന അമ്മയുടേയും മകളുടേയും ജീവിതം.

കാമുകനൊപ്പം ചേര്‍ന്ന് അമ്മയെ കൊന്ന കുറ്റത്തിന് അറസ്റ്റിലായ 32 -കാരി ഒടുവില്‍ ശിക്ഷ തീര്‍ന്ന് പുറത്തേക്ക്. ജിപ്‍സി റോസ് ബ്ലാഞ്ചാര്‍ഡ് എന്ന യുവതിയാണ് സ്വന്തം അമ്മയെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തതും അത് നടപ്പിലാക്കിയതും. അവള്‍ക്ക് വേണ്ടി ആ കൃത്യം നടപ്പിലാക്കിയത് സുഹൃത്തായിരുന്ന നിക്കോളാസ് ഗോഡെജോണ്‍. അയാളെ പരോള്‍ പോലുമില്ലാത്ത ജീവപര്യന്തത്തിനാണ് ശിക്ഷിച്ചിരിക്കുന്നത്. നിരന്തരമായ അമ്മയുടെ പീഡനത്തെ തുടര്‍ന്നാണ് താനവരെ കൊലപ്പെടുത്തിയത് എന്നായിരുന്നു ജിപ്സിയുടെ പക്ഷം. എന്നാല്‍, പിന്നീട് അമ്മയെ കൊന്നതില്‍ താൻ പശ്ചാത്തപിക്കുന്നു എന്നും അവള്‍ പറയുകയുണ്ടായി.

എന്താണ് സംഭവിച്ചത്?

ചെറുപ്പം മുതലേ പല അസുഖങ്ങളും ഉണ്ടായിരുന്ന ആളാണ് ജിപ്സി റോസ് ബ്ലാഞ്ചര്‍ഡ്. ജീവിതത്തിലെ ഭൂരിഭാഗം സമയവും അവള്‍ വീല്‍ചെയറിലാണ് കഴിച്ചുകൂട്ടിയത്. എന്നാല്‍, അക്കാലത്തെല്ലാം അവളുടെ അമ്മ ഡീ ഡീ ബ്ലാഞ്ചര്‍ഡ് അവള്‍ക്ക് താങ്ങും തണലുമായി നിന്നു. അവള്‍ക്ക് വേണ്ടതെല്ലാം അവര്‍ നല്‍കിയിരുന്നു. എന്നാല്‍, ഒരുദിവസം ആ നഗരം പുലര്‍ന്നത് ഡീ ഡീയുടെ മരണവാര്‍ത്ത കേട്ടുകൊണ്ടാണ്.

സ്വന്തം വീട്ടിലിട്ട് അവരെ ആരോ കുത്തിക്കൊന്നിരിക്കുന്നു. വാര്‍ത്ത കേട്ടവര്‍ കേട്ടവര്‍‌ ജിപ്സിയെ കുറിച്ചോര്‍ത്ത് സഹതപിച്ചു. രോഗിയായ ആ പാവം പെണ്‍കുട്ടിയെ ഇനി ആര് നോക്കും എന്നതായിരുന്നു അവരുടെ ആശങ്ക. എന്നാല്‍ ജിപ്‍സിയെ അവിടെയെങ്ങും കാണാനില്ലായിരുന്നു. ഡീ ഡീയെ കൊന്നവര്‍ മകളെ കടത്തിക്കൊണ്ടുപോയിക്കാണുമെന്ന് ആളുകള്‍ സംശയിച്ചു. അവള്‍ക്കു വേണ്ടി തിരച്ചിലും ആരംഭിച്ചു.

അങ്ങനെ ദിവസങ്ങള്‍ക്കുള്ളില്‍ ജിപ്സിയെ കണ്ടെത്തി. പക്ഷേ, അത് അവര്‍ക്കറിയാവുന്ന ജിപ്സി ആയിരുന്നില്ല. മെലിഞ്ഞ, അംഗവൈകല്യമുള്ള ഒരു കാൻസര്‍ രോഗിയെക്കാള്‍, അശക്തയായ, സ്വന്തം കാര്യം നോക്കാൻ പ്രാപ്തിയുള്ള ആരുടേയും സഹായമില്ലാതെ നടക്കാനും, ആഹാരം കഴിക്കാനും സാധിക്കുന്ന പുതിയ ജിപ്സിയായിരുന്നു അത്. അവളെ കണ്ട് എല്ലാവരും അന്തംവിട്ടു.

1991 ജൂലൈ 27 -ന് ലൂസിയാനയിലായിരുന്നു ജിപ്സി ജനിച്ചത്. അവളുടെ ജനനത്തിനു തൊട്ടുമുമ്ബാണ് അവളുടെ അച്ഛനും അമ്മയും പിരിയുന്നത്. അവളുടെ അച്ഛന്റെ പേര് റോഡ് ബ്ലാഞ്ചര്‍ഡ് എന്നായിരുന്നു. ജിപ്സിയെ ഗര്‍ഭം ധരിക്കുമ്ബോള്‍ 24 -കാരിയായിരുന്നു ഡീ ഡീ. റോഡിന് വെറും 17 വയസ്സും. ഡീ ഡീയുടെ ഗര്‍ഭധാരണത്തെക്കുറിച്ച്‌ അറിഞ്ഞതിന് ശേഷം റോഡ് അവളെ വിവാഹം കഴിച്ചു. ഒത്തുപോകാൻ സാധിക്കാത്തത് മൂലം പിന്നീട് വേര്‍പിരിഞ്ഞു. എന്നാല്‍, റോഡ് അവരുമായി സമ്ബര്‍ക്കം പുലര്‍ത്തുകയും, അവര്‍ക്ക് പതിവായി പണം അയയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍, അച്ഛൻ പോലുമില്ലാതെ മകളെ താനെത്ര നന്നായിട്ടാണ് നോക്കുന്നതെന്ന് ലോകം പറയണം എന്ന് തോന്നിയ ഡീ ഡീ പിന്നീട് അതിനുള്ള ശ്രമത്തിലായി. ജിപ്സിയ്ക്ക് ഏകദേശം എട്ട് വയസ്സുള്ളപ്പോള്‍, മുത്തച്ഛന്റെ മോട്ടോര്‍ സൈക്കിളില്‍ നിന്ന് അവള്‍ താഴെ വീണു. ഡീ ഡീ അവളെ ആശുപത്രിയില്‍ കൊണ്ടുപോയി. മുട്ടിന് ചെറിയ പൊട്ടല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, മകള്‍ സുഖം പ്രാപിച്ചുവെന്ന് ഡീ ഡിക്ക് സമ്മതിച്ചില്ല. നിരവധി ശസ്ത്രക്രിയകള്‍ നടത്തിയാല്‍ മാത്രമേ അവള്‍ ഇനി നടക്കൂവെന്ന് ഡീ ഡീ മകളെ പറഞ്ഞ് വിശ്വസിപ്പിച്ചു. അതുവരെ, ജിപ്സി വീല്‍ചെയറില്‍ ജീവിച്ചാല്‍ മതിയെന്നും ഡീ ഡീ തീരുമാനിച്ചു.

ഡീ ഡീയുടെ കുടുംബം ജിപ്‌സിയുടെ ഈ അവസ്ഥയെ ചോദ്യം ചെയ്തപ്പോള്‍, ഡീ ഡീ അവരില്‍ നിന്ന് മാറി ലൂസിയാനയിലെ മറ്റൊരു പട്ടണത്തിലേക്ക് പോയി. അവിടെ ഒരു അപ്പാര്‍ട്ട്മെന്റ് കണ്ടെത്തി, അവിടെ താമസം തുടങ്ങി. ജിപ്സിയെ ഒരു നിത്യരോഗിയായി അവള്‍ ചിത്രീകരിച്ചു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ താൻ ഒരു രോഗിയാണ് എന്ന് മകളെ സ്വയം വിശ്വസിപ്പിക്കാൻ തുടങ്ങി ഡീ ഡീ. മകള്‍ക്ക് കാഴ്ചയ്ക്കും, കേള്‍വിക്കും തകരാറുണ്ടെന്നും, അപസ്മാരമുണ്ടെന്നും ഡോക്ടര്‍മാരെ വിശ്വസിപ്പിച്ച്‌, അവള്‍ മകള്‍ക്ക് തെറ്റായ മരുന്നുകള്‍ നല്‍കിക്കൊണ്ടിരുന്നു. പൂര്‍ണമായ ആരോഗ്യമുണ്ടായിട്ടും ജിപ്സി ഒരു നിത്യരോഗിയായി ജീവിച്ചു. അപ്പോഴൊന്നും താനൊരു രോഗിയല്ല എന്ന് ജിപ്സിക്ക് അറിയില്ലായിരുന്നു. കാലങ്ങള്‍ക്ക് ശേഷം ഒരു ഡോക്ടറാണ് ജിപ്സിക്ക് ഒരു പ്രശ്നവും ഇല്ല എന്ന് തിരിച്ചറിയുന്നത്.

ഒടുവില്‍ ജിപ്സിയും ആ സത്യം തിരിച്ചറിഞ്ഞു. തന്റെ അമ്മ തന്നെ ഒരു രോഗിയാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. തനിക്ക് നടക്കാൻ സാധിക്കും. തനിക്ക് ഒരു കുഴപ്പവുമില്ല. അത് ചോദ്യം ചെയ്ത ജിപ്സിയെ ഡീ ഡീ കട്ടിലില്‍ കെട്ടിയിട്ടു. അമ്മ ഉറങ്ങിയ ശേഷം ജിപ്സി ചാറ്റ്‍റൂമുകളില്‍ സജീവമാകും. അതിലൂടെ പരിചയപ്പെട്ട യുവാവായിരുന്നു നിക്കോളാസ്. ക്രിമിനല്‍ ബാക്ക്ഗ്രൗണ്ടുകളുള്ള ആളുകൂടിയായിരുന്നു അയാള്‍. ഒടുക്കം അയാളുടെ സഹായത്തോടെ ജിപ്സി അമ്മയെ കൊന്നു. നിക്കോളാസാണ് ഡീഡീയെ കുത്തിയത്. 17 കുത്തുകള്‍.

ഏതായാലും ഇരുവരും പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍, ഡീ ഡീക്ക് Factitious Disorder Imposed on Another (FDIA) എന്ന അവസ്ഥ ആയിരുന്നു. ഒരാള്‍ തന്റെ പരിചരണത്തിലുള്ള ഒരു വ്യക്തിക്ക് സാങ്കല്‍പ്പിക രോഗങ്ങള്‍ കല്പിക്കുന്ന ഒരു മാനസിക രോഗമായിരുന്നു അത്. അതുവഴി അവര്‍ക്ക് വേണ്ടത് സമൂഹത്തിന്റെ അംഗീകാരവും കരുണയുമായിരുന്നു. രോഗിയായ മകളെ നോക്കുന്ന തന്നെ സമൂഹം എപ്പോഴും ദയയോടെ നോക്കണം എന്ന് ഡീ ഡീ ആഗ്രഹിച്ചു. മാത്രമല്ല, മകളുടെ അവസ്ഥയെ കുറിച്ച്‌ പറഞ്ഞ് വീല്‍ച്ചെയറും വീടും ഡിസ്നിയിലേക്കുള്ള യാത്രയും അടക്കം പല സഹാ‌യങ്ങളും അവര്‍ നേടിയിരുന്നു.

പക്ഷേ, FDIA വളരെ ഗുരുതരമായ മാനസികാവസ്ഥയാണ്. പിന്നീട്, ജിപ്സിക്കും തന്റെ അമ്മയുടെ അവസ്ഥയെ കുറിച്ച്‌ ബോധ്യപ്പെട്ടിരുന്നു. പക്ഷേ, അപ്പോഴേക്കും അവള്‍ അമ്മയെ കൊന്നിരുന്നുവല്ലോ? അമ്മയെ കൊന്നതില്‍ താൻ പശ്ചാത്തപിക്കുന്നു എന്നും അവള്‍ പറയുകയുണ്ടായി.

ബലി പെരുന്നാൾ സ്നേഹ വിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം

മാനന്തവാടി: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമ്മകൾ പുതുക്കുന്ന ബലിപെരുന്നാൾ ദിനത്തിൽ സ്നേഹവിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം. വയനാട് മെഡിക്കൽ

ലഹരി വിരുദ്ധ സംസ്കാരം വളർത്തിയെടുക്കുന്നതിന് അനുയോജ്യമായ നയം രൂപീകരിക്കണം: ഗാന്ധിജി കൾച്ചറൽ സെന്റർ

നമ്മുടെ രാജ്യത്ത് ഒരു ലഹരി വിരുദ്ധ സംസ്കാരം വളർത്തിയെടുക്കുന്നത് സഹായകമായ ഒരു ലഹരി നയം രൂപീകരിക്കുന്നതിന്

WAYANAD EDITOR'S PICK

TOP NEWS

റേഷൻ വാങ്ങിയില്ല ; മുൻഗണന വിഭാഗത്തിലെ 70418 പേര്‍ പുറത്ത്

സംസ്ഥാനത്തെ റേഷൻ മുൻഗണന വിഭാഗത്തിലെ 70,418 പേർ പുറത്ത്. തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ കൈപ്പറ്റാത്ത സാഹചര്യത്തിലാണ് ഇവരെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം ഒഴിവാക്കുന്നവർക്ക് പകരം മറ്റു…
Kerala

കേരളത്തിൽ ട്രോളിങ് നിരോധനം വരുന്നു…

കേരളത്തിൽ ട്രോളിങ് നിരോധനം വരുന്നു. സംസ്ഥാനത്ത് നാളെ ജൂൺ 9) മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുകയാണ്. ഇതോടെ വരാനിരിക്കുന്നത് സമീപകാലത്തെ ഏറ്റവും ക്ഷാമ കാലമാണ്. മീന്‍വില കുതിച്ചു…
General

രാജ്യത്തെ കോവി‍‍ഡ് കേസുകള്‍ ഉയരുന്നു.

രാജ്യത്തെ കോവിഡ് കേസുകള്‍ ആറായിരം കടന്നു. ഞായറാഴ്ച്ച രാവിലെ എട്ടുമണി വരെയുള്ള കണക്കനുസരിച്ച്‌ 6,133 കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഇരുപത്തിനാല്…
General

ബലി പെരുന്നാൾ സ്നേഹ വിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം

മാനന്തവാടി: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമ്മകൾ പുതുക്കുന്ന ബലിപെരുന്നാൾ ദിനത്തിൽ സ്നേഹവിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം. വയനാട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് സാന്ത്വനത്തിനം വിരുന്നൊരുക്കിയത്. കേരള മുസ്ലിം ജമാഅത്ത്…
Mananthavadi

ശ്രേയസ് വാർഷികവുംവിജയികൾക്ക് അനുമോദനവും നടത്തി.

ബഡേരി യൂണിറ്റിന്റെ വാർഷികവും,കുടുംബ സംഗമവും,എസ്.എസ്.എൽ.സി,പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘ ടിപ്പിച്ചു. ബത്തേരി മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ ഉത്ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ട് ‘സ്പന്ദനം’ പ്രകാശനം…
S.Bathery

RECOMMENDED

റേഷൻ വാങ്ങിയില്ല ; മുൻഗണന വിഭാഗത്തിലെ 70418 പേര്‍ പുറത്ത്

സംസ്ഥാനത്തെ റേഷൻ മുൻഗണന വിഭാഗത്തിലെ 70,418 പേർ പുറത്ത്. തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ കൈപ്പറ്റാത്ത സാഹചര്യത്തിലാണ് ഇവരെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം ഒഴിവാക്കുന്നവർക്ക് പകരം മറ്റു വിഭാഗങ്ങളിലെ അര്‍ഹതപ്പെട്ടവരെ മുൻഗണന പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള…

ഒരു അധ്യായന വര്‍ഷത്തില്‍ ഇനി 220 പ്രവര്‍ത്തി ദിനം

ഒരു അധ്യായന വര്‍ഷത്തില്‍ 220 പ്രവര്‍ത്തിദിനം വേണമെന്ന ആവശ്യവുമായി സി.കെ ഷാജി നടത്തിയ നിയമ പോരാട്ടം വിജയം കണ്ടത് രണ്ടര വര്‍ഷത്തിന് ശേഷം. ഈ ആധ്യായന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ പുതിയ സമയക്രമത്തിലായിരിക്കും പ്രവൃത്തി…

പ്ലസ് വണ്‍ പ്രവേശനം ; ആദ്യ അലോട്‌മെന്റിലൂടെ 2,21,269 കുട്ടികള്‍

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റിലൂടെ 2,21,269 കുട്ടികള്‍ സ്കൂളില്‍ ചേർന്നു. ഇതില്‍ 1,21,743 ഫീസടച്ച്‌ സ്ഥിരംപ്രവേശനം നേടിയവരാണ്. ബാക്കി 99,526 പേർ അടുത്ത അലോട്മെന്റുകളില്‍ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച്‌ താത്കാലികമായാണ് ചേർന്നിരിക്കുന്നത്. തിങ്കളാഴ്ച…

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ്…

ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്‍

ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. മെസ്സിയെ പോലെ വലിയ താരത്തെ സര്‍ക്കാർ കേരളത്തിലേക്ക് കൊണ്ടുവരികയെന്നത് എല്ലാ ഫുട്‌ബോള്‍…

മെസി വരുമെന്ന് ആവര്‍ത്തിച്ച് മന്ത്രി അബ്ദുറഹിമാന്‍; അര്‍ജന്റീനയുടെ മത്സരം തിരുവനന്തപുരത്ത് നടത്തിയേക്കും

തിരുവനന്തപുരം: ലിയോണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അര്‍ജെന്റീന ഫുട്ബാള്‍ അസോസിയേഷനും കേരള സര്‍ക്കാരും സംയുക്തമായി ഷെഡ്യൂള്‍ അറിയിക്കും. മത്സരത്തിനു പ്രഥമ പരിഗണന…

പ്ലസ് വണ്‍ പ്രവേശനം ;സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിന് സംസ്ഥാനത്ത് എവിടെയും നിലവില്‍ സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. നിലവില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അധികമാണ്. മലപ്പുറത്ത് കഴിഞ്ഞ വർഷവും സീറ്റ് അധികമായിരുന്നു. കുറ്റമറ്റ രീതിയില്‍ പ്രവേശന നടപടി…

തത്കാല്‍ ടിക്കറ്റിന് ഇനി ഇ-ആധാര്‍ വെരിഫിക്കേഷന്‍

തിരുവനന്തപുരം: തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിര്‍ബന്ധിത ഇ-ആധാര്‍ വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ. ഈ മാസം അവസാനം ഈ പുതിയ സംവിധാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. തത്കാല്‍ ടിക്കറ്റുകളുടെ ദുരുപയോഗവും തട്ടിപ്പും തടയുന്നതിനും…

‘ഗ്രൗണ്ട് വിട്ടുപോകും മുമ്പേ കൈയിൽ കിട്ടും, ചിലർ കുഴപ്പത്തിലാക്കാൻ ശ്രമിക്കും, വീഴരുത്’; വമ്പൻ പ്രഖ്യാപനവുമായി ​ഗണേഷ് കുമാർ

തിരുവനന്തപുരം: പ്രായോ​ഗിക പരീക്ഷയിൽ ജയിച്ചാൽ ​ഗ്രൗണ്ട് വിട്ട് പോകും മുമ്പ് ഡ്രൈവിങ് ലൈസൻസ് കൈയിൽ കിട്ടുമെന്ന് ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാർ. ഫോണിലേക്ക് ഡിജിറ്റൽ രൂപത്തിലാണ് ലൈസൻസ് ലഭ്യമാക്കുക. ചിലർ അട്ടിമറിക്കാനും കുഴപ്പത്തിലാക്കാനും…

സോഫ്റ്റ്‌വെയർ എൻജിനീയറെ വശീകരിച്ച് ലൈംഗിക ബന്ധം; ഹണി ട്രാപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങൾ

ഹണിട്രാപ്പ് കേസില്‍ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത അതിരമ്ബുഴ അമ്മഞ്ചേരി സ്വദേശിനി ധന്യയ്ക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന. സൗഹൃദം സ്ഥാപിച്ച്‌ അയല്‍വീട്ടില്‍ താമസിച്ചിരുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തിയ…

പ്ലസ് വൺ പ്രവേശനത്തിന് ഒരുങ്ങിയിരുന്ന പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്

വിദ്യാർഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവും പൊറ്റയില്‍ സെല്‍ഫിന്റെ മകള്‍ സമൃതയേയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാർത്ഥിനി പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.…

ലണ്ടനില്‍ വര്‍ക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശിനി പിടിയില്‍

ലണ്ടനില്‍ തൊഴില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാഞ്ചിയാർ സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെ കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരത്ത് താമസിക്കുന്ന കോട്ടയം പാമ്ബാടി കട്ടപ്പുറത്തു വീട്ടില്‍ ഐറിൻ എല്‍സ കുര്യൻ…

യുഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ 18 മാസം പെൻഷൻ കുടിശ്ശിക, ഇനിയുള്ളത് 2 ഗഡുക്കൾ മാത്രം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പൗരനും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ്. സർക്കാർ മുന്നേറുകയാണെന്ന് പൊതു വിദ്യാഭ്യാസവും, തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തെ ഒരു സമഗ്ര ക്ഷേമസംസ്ഥാനമായി മാറ്റാനുള്ള കാഴ്ചപ്പാടിലാണ്…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.