കുട്ടികളുടെ ഹൃദ്രോഗ ചികിത്സയിൽ അപൂർവ്വ നേട്ടവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: വയനാട് ജില്ലയിലെ ആദ്യത്തെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗം ആരംഭിച്ച ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിന് മറ്റൊരു നേട്ടം കൂടി. പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് എന്ന രോഗം ബാധിച്ച തരുവണ സ്വദേശികളായ ദമ്പതിമാരുടെ 6 വയസ്സുള്ള പെൺക്കുട്ടിക്ക് ഡിവൈസ് ക്ലോസർ സാങ്കേതിക വിദ്യ ഉപോയോഗിച്ചുകൊണ്ട് നടത്തിയ ചികിത്സയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

എല്ലാ ഗർഭസ്ഥ ശിശുക്കളുടെ ഹൃദയത്തിലും കാണപ്പെടുന്ന ദ്വാരമാണ് ഡക്റ്റസ് ആർട്ടീരിയോസസ്. ജനിക്കുമ്പോഴോ ജനിച്ചതിനു ശേഷമുള്ള ആദ്യ മണിക്കൂറികളിലോ പ്രകൃത്യാ അടയുന്ന ഈ ദ്വാരം ചില കുട്ടികളിൽ അടയാതെ കാണപ്പെടുന്ന അവസ്ഥയാണ് പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ്.
ഈ ദ്വാരത്തിലൂടെയാണ് ഗർഭസ്ഥ ശിശുവിന്റെ താഴെ ഭാഗങ്ങളിലേക്കുവേണ്ട രക്തം ലഭിക്കുന്നത്. മുൻപ് സങ്കീർണ്ണമായ തുറന്ന ശസ്ത്രക്രിയയിലൂടെ മാത്രമായിരുന്നു ഇത്തരം ദ്വാരങ്ങൾ അടച്ചിരുന്നത്. എന്നാൽ ഇന്റർവെൻഷനൽ കാർഡിയോളജിയുടെ ആവിർഭാവത്തോടെ പ്രസ്തുത ചികിത്സകൾ കുറേകൂടി നൂതനമായി.
തുടർച്ചയായുള്ള ശ്വാസം തടസ്സം, കൂടിയ തോതിലുള്ള ഹൃദയമിടിപ്പ്, വളർച്ചാ കുറവ്, ഇടയ്ക്കിടെ ശ്വാസകോശത്തിന് ബാധിക്കുന്ന അണുബാധ എന്നിവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആണ്.
ഇടവിട്ടുള്ള പനി, ചുമ, കഫക്കെട്ട്, എന്നിവയെല്ലാം ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങളായതുകൊണ്ട് ആവശ്യമായ പരിശോധനകൾ നടത്തി ഈ രോഗമില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

മാസം തികയാതെയുള്ള പ്രസവം, ഡൌൺ സിൻഡ്രോം, റൂബെല്ല സിൻഡ്രോം അഥവാ ഗർഭാവസ്ഥയിൽ അമ്മയ്ക്ക് റൂബെല്ല പോലുള്ള വൈറസ് പനി ബാധിച്ചിട്ടുണ്ടെങ്കിലോ കുട്ടിയെ ഈ രോഗത്തിലേക്കു നയിച്ചേക്കാം. കാർഡിയോളജി വിഭാഗം മേധാവി ഡോ. ചെറിയാൻ അക്കരപ്പറ്റിയുടെ നേതൃത്വത്തിൽ കാത് ലാബിന്റെ സഹായത്തോടെ കാർഡിയോളജിസ്റ്റുമാരായ ഡോ. സന്തോഷ്‌ നാരായണൻ, ഡോ. അനസ് ബിൻ അസീസ്, അനസ്തെസ്യ വിഭാഗം ഡോക്ടർമാരായ ഡോ. അരുൺ അരവിന്ദ്, ഡോ. അർജുൻ എന്നിവരടങ്ങുന്ന ടീമാണ് ഈ പ്രൊസീജിയർ ചെയ്തത്. അധികദിവസം ആശുപത്രി വാസമോ വിശ്രമമോ രോഗിക്ക് ആവശ്യമില്ല എന്നതും ചുരുങ്ങിയ ദിവസം കൊണ്ട്തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയുമെന്നതും ഈ ചികിത്സയുടെ നേട്ടമാണ്.ഒപ്പം സർക്കാർ ഇൻഷുറൻസ് ആയ ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഈ ചികിത്സ പൂർണ്ണമായും സൗജന്യമായാണ് രോഗിക്ക് നൽകിയത്. കാർഡിയോളജി വിഭാഗത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് 8111881129 ൽ വിളിക്കാവുന്നതാണ്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *