കാര്‍ഷിക-ജൈവ സംരക്ഷണം സുസ്ഥിര വികസനത്തിലൂടെ സാധ്യമാക്കും-മന്ത്രി പി.എ മുഹമ്മദ് റിയാസ്;പുത്തൂര്‍വയലില്‍ വിത്തുത്സവം തുടങ്ങി

കാര്‍ഷിക- ജൈവ സംരക്ഷണം സുസ്ഥിര വികസനത്തിലൂടെ സാധ്യമാക്കുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടക്കുന്ന എട്ടാമത് വയനാട് വിത്തുത്സവം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിത്തുത്സവം ടൂറിസം മേഖലയുമായി ചേര്‍ത്ത് വയ്ക്കുമെന്നും വയനാട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രധാന ടൂറിസം കേന്ദ്രമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സുസ്ഥിര വികസനത്തില്‍ ജില്ലയെ മാതൃകയാക്കാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. കര്‍ഷകര്‍ക്ക് ടൂറിസം മേഖലയെ ഇതര വരുമാന മാര്‍ഗമാക്കാന്‍ ഫാം ടൂറിസം മേഖലയില്‍ പരിശീലനം സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

*കാര്‍ഷിക- ജൈവ വൈവിധ്യ സംരക്ഷണം അത്യാവശം*-*മന്ത്രി ജെ ചഞ്ചുറാണി*

കാലാവസ്ഥ വ്യതിയാനത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചഞ്ചുറാണി. പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടക്കുന്ന വിത്തുത്സവത്തില്‍ വിത്ത് പുരയുടെയും പ്രദര്‍ശന ശാലകളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ വിത്തും സംരക്ഷിക്കുന്നതിലൂടെ പരമ്പരാഗത കൃഷി രീതി, സാംസ്‌കാരിക തനിമ, ഭക്ഷ്യ സുരക്ഷ എന്നിവ കൂടിയാണ് സംരക്ഷിക്കപ്പെടുന്നത്. വിള-വിത്ത് വൈവിധ്യം സംരക്ഷിക്കാന്‍ കൃത്യമായ ബോധവല്‍ക്കരണം നല്‍കുമെന്നും ശാസ്ത്രജ്ഞര്‍, കര്‍ഷകര്‍, പൊതു പ്രവര്‍ത്തകര്‍, യുവജനങ്ങള്‍ ഉള്‍പ്പെടെ എല്ലാവരില്‍ നിന്നും പ്രായോഗിക ആശയങ്ങള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. വിത്തുത്സവത്തിലൂടെ ഉരുതിരിഞ്ഞ ആശയങ്ങള്‍ സുസ്ഥിര കൃഷി, ജൈവ സംരക്ഷണം എന്നിവയുടെ നയരൂപീകരണത്തിലേക്ക് നയിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

‘സുസ്ഥിര കൃഷിക്ക് ആരോഗ്യമുള്ള വിത്തുകള്‍’ എന്ന സന്ദേശമുയര്‍ത്തി പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന്‍ ഗവേഷണനിലയത്തിന്റെ നേതൃത്വത്തില്‍ ആദിവാസി വികസന പ്രവര്‍ത്തക സമിതി, പരമ്പരാഗത വിത്ത് സംരക്ഷകരുടെ സംഘടന സീഡ് കെയര്‍ എന്നിവരുടെ സഹകരണത്തോടെയാണ് വിത്തുത്സവം സംഘടിപ്പിക്കുന്നത്. വയനാടിന്റെ തനത് വിത്തുകള്‍ പ്രദര്‍ശിപ്പിക്കുകയും കര്‍ഷകര്‍ തങ്ങള്‍ സംരക്ഷിച്ചുവരുന്ന വിത്തുകള്‍ പരസ്പരം കൈമാറുകയും ചെയ്യുമെന്നതാണ് വിത്തുത്സവത്തിന്റെ പ്രത്യേകത. പ്ലാന്റ് ജിനോം സേവിയര്‍ പുരസ്‌കാരങ്ങള്‍ നേടിയ എം. സുനില്‍കുമാര്‍, പ്രസീദ്കുമാര്‍ തയ്യില്‍, പി.എം. സലീം എന്നിവരെയും സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് കെ.എ റോയ് മോനെയും ആദരിച്ചു. ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതി ആദിവാസി കര്‍ഷകര്‍ക്കായി നല്‍കുന്ന കമ്മ്യൂണിറ്റി ജീനോം സേവിയര്‍ പുരസ്‌ക്കാരങ്ങളുടെ പ്രഖ്യാപനവും പുരസ്‌ക്കാര വിതരണവും കര്‍ഷകരുടെ വിത്തിനങ്ങളുടെ രജിസ്ട്രേഷന്‍ പ്രഖ്യാപനവും പ്രൊഫസര്‍ എം.എസ് സ്വാമിനാഥന്‍ അനുസ്മരണ പ്രഭാഷണവും നടന്നു. കാര്‍ഷിക സെമിനാറുകള്‍, വിത്ത് വിള വൈവിധ്യ പ്രദര്‍ശനം, വിത്ത് കൈമാറ്റം, ഗവേഷകര്‍ക്കുള്ള പോസ്റ്റര്‍ സെഷനുകള്‍, കാര്‍ഷിക വിപണനമേള, പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്, വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ പരീശീലനങ്ങള്‍, മത്സരങ്ങള്‍ എന്നിവയും വിത്തുത്സവത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം, കുടുംബശ്രീ മിഷന്‍, വിനോദ സഞ്ചാര വകുപ്പ്, എസ്.ബി.ഐ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, കിസാന്‍ സര്‍വീസ് സൊസൈറ്റി എന്നിവരും വിത്തുത്സവത്തില്‍ പങ്കാളികളാണ്.

കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി.ജെ ഐസക് അധ്യക്ഷനായ പരിപാടിയില്‍ വാര്‍ഡ് അംഗം ഡി.രാജന്‍, എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍ വി.ഷക്കീല, ചെയര്‍പേഴ്സണ്‍ ഡോ. സൗമ്യ സ്വാമിനാഥന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ജി.എന്‍ ഹരിഹരന്‍, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. ജിജു.പി അലക്സ്, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ.വി ബാലകൃഷ്ണന്‍, എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം ട്രസ്റ്റി ഡോ. ജഗദീഷ് കൃഷ്ണ സ്വാമി, ജലവിഭവ വികസന വിനിയോഗ കേന്ദ്രം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. പി മനോജ്, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി.കെ തങ്കമണി, മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.പി.ഇ രാജശേഖരന്‍, പി.പി.വി.എഫ്.ആര്‍ പ്രതിനിനിധി ഡോ. അജയ് കുമാര്‍ സിംഗ്, കൃഷി വകുപ്പ് അസിസ്റന്റ് ഡയറക്ടര്‍ മമ്മൂട്ടി, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ റെജി, റ്റി.ഡി. ഒ ഇസ്മായില്‍, ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതി പ്രസിഡന്റ് എ.ദേവകി എന്നിവര്‍ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.