മൊബൈൽ ഫോണുകൾ ചാർജ് ചെയ്യേണ്ടത് എങ്ങനെ, എപ്പോൾ?

മികച്ച ക്യാമറ, പെർഫോമൻസ്, ഡിസ്പ്ലേ, ബാറ്ററി ശേഷി എന്നിങ്ങനെ പല ഘടകങ്ങള്‍ പരിഗണിച്ചാണ് നാം സ്മാർട്ട്ഫോണ്‍ തിരഞ്ഞെടുക്കുക. എന്നാല്‍ ഫോണ്‍ വാങ്ങിക്കഴിഞ്ഞാല്‍ പരിഗണിക്കേണ്ടത് ബാറ്ററിയുടെ ആരോഗ്യമാണ്.കാരണം സ്മാർട്ട്ഫോണ്‍ നന്നായി പ്രവർത്തിക്കണമെങ്കില്‍ ആരോഗ്യമുള്ള ഒരു ബാറ്ററി ഉണ്ടാവണം. സ്മാർട്ട്ഫോണുകളുടെ ജീവൻ നിലനിർത്തുന്നത് ബാറ്ററി ചാർജ് ആണ്. ചാർജിങ്ങില്‍ നാം വരുത്തുന്ന പിഴവുകളും അ‌ശ്രദ്ധയും ബാറ്ററിയുടെ അ‌കാല ചരമത്തിലേക്കും ഫോണിന്റെ റിപ്പയറിങ്ങിലേക്കും കാര്യങ്ങള്‍ കൊണ്ടെത്തിക്കും. അ‌തിനാല്‍ ചാർജിങ്ങിന്റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

സ്മാർട്ട്ഫോണിന്റെ ബാറ്ററി ചാർജ് കുറഞ്ഞിരിക്കുന്നത് പലർക്കും ഇഷ്ടമല്ല, അ‌തിനാല്‍ ചിലർ ഇടയ്ക്കിടയ്ക്ക് ഫോണ്‍ ചാർജ് ചെയ്യാൻ വയ്ക്കുന്നു. എന്നാല്‍ ഇത് തികച്ചും തെറ്റായ ഒരു നടപടിയാണ് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഫോണ്‍ ചാർജ് എപ്പോഴും 20 ശതമാനത്തില്‍ കുറയാതിരിക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.അ‌തായത് ഫോണ്‍ ചാർജ് ചെയ്യാൻ തീരെ ചാർജ് കുറയും വരെ കാത്തിരിക്കാതെ 20 ശതമാനത്തിന് താഴേക്ക് ബാറ്ററി ചാർജ് എത്തുമ്ബോള്‍ ചാർജിങ്ങിന് ഇടാം. പിന്നീട് ചാർജ് ഒരു 90 ശതമാനം കയറും വരെ ഫോണ്‍ ചാർജിങ്ങിലിടുന്നതാണ് കൂടുതല്‍ നല്ലത്. ഇടയ്ക്കിടയ്ക്ക് ചാർജ് ചെയ്യുന്നത് ഒഴിവാക്കണം.

ഫോണ്‍ ചാർജ് 0 ശതമാനത്തിലേക്ക് എത്തി ഫോണ്‍ ഓഫ് ആകുന്നത് വരെ ഒരിക്കലും കാത്തിരിക്കരുത്. ഫോണ്‍ ഓഫ് ആകും മുമ്ബ് ചാർജിങ് ആരംഭിക്കാൻ ശ്രദ്ധിക്കണം എന്നതും പ്രധാനമാണ്. നിങ്ങള്‍ ഒരു ഫാസ്റ്റ് ചാർജറിലാണ് ചാർജ് ചെയ്യുന്നതെങ്കില്‍, 0 ശതമാനത്തില്‍നിന്ന് ബാറ്ററി ചാർജ് ചെയ്യുമ്ബോള്‍ നിങ്ങളുടെ ഫോണ്‍ ചൂടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു സാധാരണ ചാർജിംഗ് സൈക്കിള്‍ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും അ‌നുയോജ്യം. ചാർജിങ്ങിനിടെ ഫോണ്‍ അസാധാരണമായി ചൂടായാല്‍ ഡിസ്‌പ്ലേ സ്വിച്ച്‌ ഓഫ് ആകുന്നത് വരെ പവർ ബട്ടണ്‍ അമർത്തിപ്പിടിക്കുക. പിന്നീട് ചൂട് മാറിയ ശേഷം മാത്രം ഓണ്‍ ആക്കുക. കൂടാതെ നിങ്ങളുടെ ഫോണ്‍ ബാറ്ററി ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നതല്ലെങ്കില്‍ ഫാസ്റ്റ് ചാർജർ ഉപയോഗിക്കാതിരിക്കുക.

യഥാർഥ ചാർജർ ഉപയോഗിച്ച്‌ ഫോണ്‍ ചാർജ് ചെയ്യുന്നതാണ് കൂടുതല്‍ സുരക്ഷിതം. മറ്റ് ഫോണുകളുടെ ചാർജർ ഉപയോഗിക്കുന്നതും വില കുറഞ്ഞ ചാർജറുകള്‍ വാങ്ങി ഉപയോഗിക്കുന്നതും അ‌ത്ര നല്ലതല്ല. അത് ബാറ്ററി പ്രകടനത്തെയും ചാർജ് സംഭരിക്കാനുള്ള ശേഷിയെയും മൊത്തത്തിലുള്ള ജീവിതത്തെയും (ആവർത്തിച്ച്‌ ചെയ്താല്‍) ബാധിക്കും. റീപ്ലേസ്‌മെന്റ് ചാർജറിന്റെ ഔട്ട്‌പുട്ട് വോള്‍ട്ടേജും (V) കറന്റ് (ആമ്ബിയർ) റേറ്റിംഗും യഥാർത്ഥ അഡാപ്റ്ററുമായി പൊരുത്തപ്പെടുന്നോ എന്നും നിങ്ങളുടെ ഫോണ്‍ സപ്പോർട്ട് ചെയ്യുന്നതാണോ എന്നും എല്ലായ്പ്പോഴും ശ്രദ്ധിക്കണം. ലോക്കല്‍ ചാർജറുകളില്‍ വൈദ്യുതിയുടെ ഏറ്റക്കുറച്ചിലുകളില്‍ നിന്നും അമിത ചാർജിങ്ങില്‍ നിന്നും രക്ഷിപ്പെടാനുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും ഉണ്ടായിരിക്കില്ല. അഡാപ്റ്ററിന്റെ തകരാർ ബാറ്ററിയെയും ഫോണിനെയും അ‌പകടത്തിലാക്കും.

മൊബൈല്‍ ഫോണ്‍ 50 മുതല്‍ 60 ശതമാനം വരെ ചാർജില്‍ സൂക്ഷിക്കാൻ ആണ് ആപ്പിള്‍ ശുപാർശ ചെയ്യുന്നത്. ഫോണ്‍ ചാർജിങ്ങിന് വയ്ക്കുമ്ബോള്‍ ബാറ്ററി കുറഞ്ഞത് 80 ശതമാനം ചാർജില്‍ എങ്കിലും എത്തിയെന്ന് ഉറപ്പാക്കുക. ഫോണ്‍ എപ്പോഴും പരമാവധി ചാർജ് ചെയ്യേണ്ട ആവശ്യമില്ല.ബാറ്ററിയുടെ ആയുസ് പരിശോധിക്കുന്നത് ചാർജിങ് സൈക്കിളിന്റെ എണ്ണത്തിലാണ്. പൂജ്യത്തില്‍ നിന്ന് ഫുള്‍ചാർജ് ആകാനെടുക്കുന്ന സമയമാണ് ഒരു ചാർജിങ് സൈക്കിള്‍. പകുതി ചാർജില്‍, അതായത് 50 ശതമാനത്തില്‍ നിന്നും 100 ശതമാനം ചാർജുചെയ്യുമ്ബോള്‍ ഹാഫ് സൈക്കിളേ ആകുന്നുള്ളു. ചാർജിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതും പ്രധാനമാണ്.

ചാർജിങ്ങില്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ചൂടാകാനുള്ള സാധ്യത കൂടുതലാണ്. തകരാറുകള്‍ ഒഴിവാക്കാൻ ഫോണ്‍ അ‌ധികം ചൂടാകാതെ സൂക്ഷിക്കുന്നത് നന്നായിരിക്കും. അ‌ധികം ചൂടില്ലാത്ത അ‌ന്തരീക്ഷത്തില്‍ ഫോണുകള്‍ സൂക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഫോണ്‍ തുടർച്ചയായി മണിക്കൂറുകളോളം ഉപയോഗിക്കുന്നത് ഒഴിവാക്കണം. ദിവസത്തില്‍ ഒരിക്കലെങ്കിലും റീസ്റ്റാർട്ട് ചെയ്യുന്നതും നല്ലതാണ്.

അധ്യാപക നിയമനം

പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി കണക്ക്, ഹിന്ദി വിഭാഗത്തിലേക്ക് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍

ഗോള്‍ മഴക്കൊടുവില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്പെയിന്‍ നേഷൻസ് ലീഗ് ഫൈനലിൽ, സ്പെയിനിന്‍റെ വിജയം 5-4ന്

മാ‍ഡ്രിഡ്: യുവേഫ നേഷൻസ് ലീഗിൽ സ്പെയിൻ ഫൈനലിൽ. സെമിയിലെ ത്രില്ലർ പോരാട്ടത്തിൽ ഫ്രാൻസിനെ നാലിനെതിരെ അഞ്ച്

പ്ലസ് വൺ പ്രവേശനത്തിന് ഒരുങ്ങിയിരുന്ന പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്

വിദ്യാർഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവും പൊറ്റയില്‍ സെല്‍ഫിന്റെ മകള്‍ സമൃതയേയാണ്

രാജ്യത്ത് ഏറ്റവും ലൈംഗിക തൊഴിലാളികള്‍ കൂടുതലുള്ളത് കര്‍ണാടകയില്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ ലൈംഗികത്തൊഴിലാളികളുള്ളത് കർണാടകയിലാണെന്ന് പഠനം. പ്രോഗ്രാമാറ്റിക് മാപ്പിങ് ആൻഡ് പോപ്പുലേഷൻ സൈസ്

ആമസോണ്‍ ഓര്‍ഡര്‍ സ്വീകരിക്കുമ്ബോള്‍ പായ്ക്കറ്റിൽ ഈ പിങ്ക് ഡോട്ടുകള്‍ കണ്ടാല്‍ വാങ്ങരുത്, തട്ടിപ്പാണ്; കാരണം ഇത്

നിരവധി ഉപയോക്താക്കളുള്ള ഒരു പ്ലാറ്റ്ഫോമാണ് ആമസോണെങ്കിലും ഈ അടുത്തായി ചില തട്ടിപ്പുകള്‍ ഇതിന്റെ മറവില്‍ നടന്നുവരുന്നുണ്ട്.

WAYANAD EDITOR'S PICK

TOP NEWS

ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

പടിഞ്ഞാറത്തറ :വീട്ടിക്കാമൂല ഞേർളേരി ശാഖ വനിതാ ലീഗിൻ്റെ ആഭിമുഖ്യത്തിൽ “മടിത്തട്ട് ” ലഹരി വിരുദ്ധ ക്യാമ്പയ്ൻ സംഘടിപ്പിച്ചു. ചടങ്ങിന് സൗദ അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. സീനത്ത് അബ്ദുള്ള…
PADINJRATHARA

അധ്യാപക നിയമനം

പനമരം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി കണക്ക്, ഹിന്ദി വിഭാഗത്തിലേക്ക് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂണ്‍ 11 ന് രാവിലെ 10.30ന്…
General

ഗോള്‍ മഴക്കൊടുവില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്പെയിന്‍ നേഷൻസ് ലീഗ് ഫൈനലിൽ, സ്പെയിനിന്‍റെ വിജയം 5-4ന്

മാ‍ഡ്രിഡ്: യുവേഫ നേഷൻസ് ലീഗിൽ സ്പെയിൻ ഫൈനലിൽ. സെമിയിലെ ത്രില്ലർ പോരാട്ടത്തിൽ ഫ്രാൻസിനെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിലേക്ക് കടന്നത്. യുവതാരം ലാമിൻ യമാൽ…
Sports

ബംഗളൂരുവിലേക്കുള്ള യാത്രാമധ്യേ വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു; ഷൈനിനും അമ്മയ്ക്കും പരിക്ക്

വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ( shine tom chacko ) പിതാവ് ചാക്കോ മരിച്ചു. സേലത്തിന് സമീപം വെച്ച്‌ ഷൈന്‍ ടോം ചാക്കോയും കുടുംബവും…
General

പ്ലസ് വൺ പ്രവേശനത്തിന് ഒരുങ്ങിയിരുന്ന പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്

വിദ്യാർഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവും പൊറ്റയില്‍ സെല്‍ഫിന്റെ മകള്‍ സമൃതയേയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാർത്ഥിനി പത്താം ക്ലാസ്…
Kerala

RECOMMENDED

പ്ലസ് വൺ പ്രവേശനത്തിന് ഒരുങ്ങിയിരുന്ന പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്

വിദ്യാർഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവും പൊറ്റയില്‍ സെല്‍ഫിന്റെ മകള്‍ സമൃതയേയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാർത്ഥിനി പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.…

ലണ്ടനില്‍ വര്‍ക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശിനി പിടിയില്‍

ലണ്ടനില്‍ തൊഴില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാഞ്ചിയാർ സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെ കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരത്ത് താമസിക്കുന്ന കോട്ടയം പാമ്ബാടി കട്ടപ്പുറത്തു വീട്ടില്‍ ഐറിൻ എല്‍സ കുര്യൻ…

യുഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ 18 മാസം പെൻഷൻ കുടിശ്ശിക, ഇനിയുള്ളത് 2 ഗഡുക്കൾ മാത്രം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പൗരനും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ്. സർക്കാർ മുന്നേറുകയാണെന്ന് പൊതു വിദ്യാഭ്യാസവും, തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തെ ഒരു സമഗ്ര ക്ഷേമസംസ്ഥാനമായി മാറ്റാനുള്ള കാഴ്ചപ്പാടിലാണ്…

ഹയർസെക്കൻഡറി അധ്യാപിക ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടൂക്കി; സംഭവം ചാലക്കുടിയിൽ

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് പുഴയിലേക്ക് ചാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി. ചെറുതുരുത്തി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സിന്തോളാണ് (40) പുഴയിലേക്ക് ചാടിയത്. നിലമ്ബൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍നിന്നാണ് ഇവര്‍ പുഴയിലേക്ക് ചാടിയത്. ചാലക്കുടിയില്‍ ഇറങ്ങേണ്ട…

പടിയൂരില്‍ രണ്ടാം ഭാര്യയെയും അമ്മയെയും കൊന്നയാള്‍ ആദ്യഭാര്യയെ കൊന്ന് കാട്ടില്‍ കുഴിച്ചിട്ട കേസിലെ പ്രതി; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

പടിയൂരിനെ ഞെട്ടിച്ച ഇരട്ടക്കൊലക്കേസിലെ പ്രതി നേരത്തെ ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയയാള്‍. പടിയൂർ പഞ്ചായത്തിനടുത്ത വീട്ടില്‍ ഇന്നലെയാണ് കാറളം വെള്ളാനി കൈതവളപ്പില്‍ വീട്ടില്‍ മണി (74), മകള്‍ രേഖ (43) എന്നിവരെ കൊല്ലപ്പെട്ട…

തൃശ്ശൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; മകളുടെ വസ്ത്രത്തിൽ പുരുഷ സുഹൃത്തുക്കൾക്കൊപ്പം ഉള്ള ചിത്രങ്ങൾ ഒട്ടിച്ചുവച്ച നിലയിൽ; രണ്ടാം ഭർത്താവിനെ തെരഞ്ഞ് പോലീസ്

തൃശൂർ പടിയൂരില്‍ അമ്മയും മകളും മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തി. പടിയൂർ സ്വദേശി മണി (74) , മകള്‍ രേഖ (43) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രേഖയുടെ രണ്ടാം ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ പൊലീസ്…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിൽ…

ശങ്കുവിന്റെ ആഗ്രഹം സഫലം; അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണി, പുലാവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്‍…

വന്‍ കുതിപ്പില്‍ തന്നെ; സ്വര്‍ണവില ഇന്നും വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 72,720 രൂപ നല്‍കണം. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് വര്‍ധിച്ചത്. 9090 രൂപയാണ് ഒരു…

സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരാന്‍ നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി

സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍ വാരാന്‍ നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി. മേയ് 19നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐ.എല്‍.ഡി.എം) തയാറാക്കിയ 12 ഇന മാർഗനിർദേശങ്ങള്‍ അംഗീകരിച്ച്‌ റവന്യൂവകുപ്പ് ഉത്തരവിറക്കിയത്.…

അഞ്ച് മുതല്‍ ഒൻപത് വരെ ഇനി ഓള്‍ പാസില്ല

സംസ്ഥാനത്തെ സ്കൂളുകളില്‍ പുതിയ അധ്യയന വർഷത്തില്‍ അഞ്ച് മുതല്‍ ഒൻപത് വരെ ക്ലാസുകളില്‍ ഓള്‍ പാസ് സമ്പ്രദായം ഉണ്ടാകില്ല. പകരം ക്ലാസ് കയറ്റത്തിന് എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാർക്ക് നേടണമെന്ന മിനിമം മാർക്ക് സമ്പ്രദായം…

രണ്ട് വർഷത്തെ ഗതാഗത പിഴ നോട്ടീസുകൾ ലഭിച്ചത് ഒന്നിച്ച്; ഒരു ലക്ഷം രൂപ വരെ അടക്കേണ്ടവർ, കിട്ടിയത് മുട്ടൻ പണി

കാസർകോട് കുമ്പള നഗരത്തിന് സമീപം സ്ഥാപിച്ച മോട്ടോർ വാഹന വകുപ്പിന്‍റെ എ.ഐ നിരീക്ഷണ ക്യാമറ നാട്ടുകാർക്ക് കൊടുത്തത് മുട്ടൻ പണി. 2023 മുതലുള്ള മുഴുവൻ പിഴ നോട്ടീസുകളും ഒന്നിച്ച് അയക്കുകയായിരുന്നു.ഇതോടെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും…

സംസ്ഥാനത്ത് ജൂണ്‍ ഒൻപത് മുതല്‍ ട്രോളിംഗ്

സംസ്ഥാനത്ത് ജൂണ്‍ ഒൻപത് അർദ്ധരാത്രി മുതല്‍ ജൂലൈ 31 അർദ്ധരാത്രി വരെയുള്ള 52 ദിവസം ട്രോളിങ് ഏർപ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.