മൊബൈൽ ഫോണുകൾ ചാർജ് ചെയ്യേണ്ടത് എങ്ങനെ, എപ്പോൾ?

മികച്ച ക്യാമറ, പെർഫോമൻസ്, ഡിസ്പ്ലേ, ബാറ്ററി ശേഷി എന്നിങ്ങനെ പല ഘടകങ്ങള്‍ പരിഗണിച്ചാണ് നാം സ്മാർട്ട്ഫോണ്‍ തിരഞ്ഞെടുക്കുക. എന്നാല്‍ ഫോണ്‍ വാങ്ങിക്കഴിഞ്ഞാല്‍ പരിഗണിക്കേണ്ടത് ബാറ്ററിയുടെ ആരോഗ്യമാണ്.കാരണം സ്മാർട്ട്ഫോണ്‍ നന്നായി പ്രവർത്തിക്കണമെങ്കില്‍ ആരോഗ്യമുള്ള ഒരു ബാറ്ററി ഉണ്ടാവണം. സ്മാർട്ട്ഫോണുകളുടെ ജീവൻ നിലനിർത്തുന്നത് ബാറ്ററി ചാർജ് ആണ്. ചാർജിങ്ങില്‍ നാം വരുത്തുന്ന പിഴവുകളും അ‌ശ്രദ്ധയും ബാറ്ററിയുടെ അ‌കാല ചരമത്തിലേക്കും ഫോണിന്റെ റിപ്പയറിങ്ങിലേക്കും കാര്യങ്ങള്‍ കൊണ്ടെത്തിക്കും. അ‌തിനാല്‍ ചാർജിങ്ങിന്റെ കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

സ്മാർട്ട്ഫോണിന്റെ ബാറ്ററി ചാർജ് കുറഞ്ഞിരിക്കുന്നത് പലർക്കും ഇഷ്ടമല്ല, അ‌തിനാല്‍ ചിലർ ഇടയ്ക്കിടയ്ക്ക് ഫോണ്‍ ചാർജ് ചെയ്യാൻ വയ്ക്കുന്നു. എന്നാല്‍ ഇത് തികച്ചും തെറ്റായ ഒരു നടപടിയാണ് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഫോണ്‍ ചാർജ് എപ്പോഴും 20 ശതമാനത്തില്‍ കുറയാതിരിക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.അ‌തായത് ഫോണ്‍ ചാർജ് ചെയ്യാൻ തീരെ ചാർജ് കുറയും വരെ കാത്തിരിക്കാതെ 20 ശതമാനത്തിന് താഴേക്ക് ബാറ്ററി ചാർജ് എത്തുമ്ബോള്‍ ചാർജിങ്ങിന് ഇടാം. പിന്നീട് ചാർജ് ഒരു 90 ശതമാനം കയറും വരെ ഫോണ്‍ ചാർജിങ്ങിലിടുന്നതാണ് കൂടുതല്‍ നല്ലത്. ഇടയ്ക്കിടയ്ക്ക് ചാർജ് ചെയ്യുന്നത് ഒഴിവാക്കണം.

ഫോണ്‍ ചാർജ് 0 ശതമാനത്തിലേക്ക് എത്തി ഫോണ്‍ ഓഫ് ആകുന്നത് വരെ ഒരിക്കലും കാത്തിരിക്കരുത്. ഫോണ്‍ ഓഫ് ആകും മുമ്ബ് ചാർജിങ് ആരംഭിക്കാൻ ശ്രദ്ധിക്കണം എന്നതും പ്രധാനമാണ്. നിങ്ങള്‍ ഒരു ഫാസ്റ്റ് ചാർജറിലാണ് ചാർജ് ചെയ്യുന്നതെങ്കില്‍, 0 ശതമാനത്തില്‍നിന്ന് ബാറ്ററി ചാർജ് ചെയ്യുമ്ബോള്‍ നിങ്ങളുടെ ഫോണ്‍ ചൂടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു സാധാരണ ചാർജിംഗ് സൈക്കിള്‍ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും അ‌നുയോജ്യം. ചാർജിങ്ങിനിടെ ഫോണ്‍ അസാധാരണമായി ചൂടായാല്‍ ഡിസ്‌പ്ലേ സ്വിച്ച്‌ ഓഫ് ആകുന്നത് വരെ പവർ ബട്ടണ്‍ അമർത്തിപ്പിടിക്കുക. പിന്നീട് ചൂട് മാറിയ ശേഷം മാത്രം ഓണ്‍ ആക്കുക. കൂടാതെ നിങ്ങളുടെ ഫോണ്‍ ബാറ്ററി ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നതല്ലെങ്കില്‍ ഫാസ്റ്റ് ചാർജർ ഉപയോഗിക്കാതിരിക്കുക.

യഥാർഥ ചാർജർ ഉപയോഗിച്ച്‌ ഫോണ്‍ ചാർജ് ചെയ്യുന്നതാണ് കൂടുതല്‍ സുരക്ഷിതം. മറ്റ് ഫോണുകളുടെ ചാർജർ ഉപയോഗിക്കുന്നതും വില കുറഞ്ഞ ചാർജറുകള്‍ വാങ്ങി ഉപയോഗിക്കുന്നതും അ‌ത്ര നല്ലതല്ല. അത് ബാറ്ററി പ്രകടനത്തെയും ചാർജ് സംഭരിക്കാനുള്ള ശേഷിയെയും മൊത്തത്തിലുള്ള ജീവിതത്തെയും (ആവർത്തിച്ച്‌ ചെയ്താല്‍) ബാധിക്കും. റീപ്ലേസ്‌മെന്റ് ചാർജറിന്റെ ഔട്ട്‌പുട്ട് വോള്‍ട്ടേജും (V) കറന്റ് (ആമ്ബിയർ) റേറ്റിംഗും യഥാർത്ഥ അഡാപ്റ്ററുമായി പൊരുത്തപ്പെടുന്നോ എന്നും നിങ്ങളുടെ ഫോണ്‍ സപ്പോർട്ട് ചെയ്യുന്നതാണോ എന്നും എല്ലായ്പ്പോഴും ശ്രദ്ധിക്കണം. ലോക്കല്‍ ചാർജറുകളില്‍ വൈദ്യുതിയുടെ ഏറ്റക്കുറച്ചിലുകളില്‍ നിന്നും അമിത ചാർജിങ്ങില്‍ നിന്നും രക്ഷിപ്പെടാനുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും ഉണ്ടായിരിക്കില്ല. അഡാപ്റ്ററിന്റെ തകരാർ ബാറ്ററിയെയും ഫോണിനെയും അ‌പകടത്തിലാക്കും.

മൊബൈല്‍ ഫോണ്‍ 50 മുതല്‍ 60 ശതമാനം വരെ ചാർജില്‍ സൂക്ഷിക്കാൻ ആണ് ആപ്പിള്‍ ശുപാർശ ചെയ്യുന്നത്. ഫോണ്‍ ചാർജിങ്ങിന് വയ്ക്കുമ്ബോള്‍ ബാറ്ററി കുറഞ്ഞത് 80 ശതമാനം ചാർജില്‍ എങ്കിലും എത്തിയെന്ന് ഉറപ്പാക്കുക. ഫോണ്‍ എപ്പോഴും പരമാവധി ചാർജ് ചെയ്യേണ്ട ആവശ്യമില്ല.ബാറ്ററിയുടെ ആയുസ് പരിശോധിക്കുന്നത് ചാർജിങ് സൈക്കിളിന്റെ എണ്ണത്തിലാണ്. പൂജ്യത്തില്‍ നിന്ന് ഫുള്‍ചാർജ് ആകാനെടുക്കുന്ന സമയമാണ് ഒരു ചാർജിങ് സൈക്കിള്‍. പകുതി ചാർജില്‍, അതായത് 50 ശതമാനത്തില്‍ നിന്നും 100 ശതമാനം ചാർജുചെയ്യുമ്ബോള്‍ ഹാഫ് സൈക്കിളേ ആകുന്നുള്ളു. ചാർജിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതും പ്രധാനമാണ്.

ചാർജിങ്ങില്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ചൂടാകാനുള്ള സാധ്യത കൂടുതലാണ്. തകരാറുകള്‍ ഒഴിവാക്കാൻ ഫോണ്‍ അ‌ധികം ചൂടാകാതെ സൂക്ഷിക്കുന്നത് നന്നായിരിക്കും. അ‌ധികം ചൂടില്ലാത്ത അ‌ന്തരീക്ഷത്തില്‍ ഫോണുകള്‍ സൂക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഫോണ്‍ തുടർച്ചയായി മണിക്കൂറുകളോളം ഉപയോഗിക്കുന്നത് ഒഴിവാക്കണം. ദിവസത്തില്‍ ഒരിക്കലെങ്കിലും റീസ്റ്റാർട്ട് ചെയ്യുന്നതും നല്ലതാണ്.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.