ക്യാൻസറിനെ പ്രതിരോധിക്കാൻ വാക്സിൻ എത്തുന്നു; ലോകം മാറ്റിമറിച്ചേക്കാവുന്ന പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ

ലോകത്തിലെ ശാസ്ത്ര പുരോഗതിക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് കാൻസർ. മാരകമായ ഈ രോഗത്തെ കീഴടക്കാൻ ശാസ്ത്രജ്ഞർ പതിറ്റാണ്ടുകളായി പരിശ്രമിക്കുന്നു, എന്നാല്‍ ഇതുവരെ കാൻസർ വാക്സിൻ നിർമിക്കുന്നതില്‍ അവർ വിജയിച്ചിട്ടില്ല. ലോകത്തിലെ പല രാജ്യങ്ങളും ഈ വാക്സിൻ നിർമിക്കുന്നതിന് ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. ഇതിനിടെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഒരു വലിയ പ്രഖ്യാപനം നടത്തി.

കാൻസർ വാക്സിൻ നിർമ്മിക്കുന്നതിന് റഷ്യൻ ശാസ്ത്രജ്ഞർ വളരെ അടുത്ത് എത്തിയിട്ടുണ്ടെന്നും എല്ലാം ശരിയായാല്‍ അത് ഉടൻ തന്നെ രോഗികള്‍ക്ക് ലഭ്യമാകുമെന്നും പുടിൻ പറഞ്ഞു. പുതിയ തലമുറയ്‌ക്കായി കാൻസർ വാക്‌സിനും ഇമ്മ്യൂണോമോഡുലേറ്ററി മെഡിസിനും നിർമിക്കുന്നതിന് തങ്ങള്‍ വളരെ അടുത്താണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് തരത്തിലുള്ള കാൻസറിനെതിരെയുള്ളതാണ് വാക്സിനെന്നും പ്രവർത്തനരീതികള്‍ എങ്ങനെയെന്നും പുടിൻ വ്യക്തമാക്കിയിട്ടില്ല.

ബയോടെക് മൂന്നാം പരീക്ഷണം: റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്‌, ലോകത്തിലെ പല രാജ്യങ്ങളും കമ്ബനികളും കാൻസർ വാക്സിനുകള്‍ നിർമ്മിക്കുന്നതില്‍ ഏർപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ബ്രിട്ടീഷ് സർക്കാരും ഒരു ജർമ്മൻ ബയോടെക് കമ്ബനിയും തമ്മില്‍ കരാർ ഒപ്പിട്ടിരുന്നു. ഇതിന് കീഴില്‍, ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അടുത്തിടെ അതിൻ്റെ മൂന്നാമത്തെ ട്രയല്‍ ആരംഭിച്ചു. ഈ ട്രയലില്‍ പാർശ്വഫലങ്ങള്‍ കുറവാണെന്ന് കമ്ബനി അവകാശപ്പെടുന്നു. 2030 ഓടെ 10,000 രോഗികളില്‍ കാൻസർ വാക്സിൻ പരീക്ഷിക്കുക എന്നതാണ് കമ്ബനിയുടെ ലക്ഷ്യം.

മോഡേണയുടെയും മെർക്കിൻ്റെയും സ്ഥിതി: ഫാർമസ്യൂട്ടിക്കല്‍ കമ്ബനികളായ മോഡേണയും മെർക്ക് ആൻഡ് കമ്ബനിയും പരീക്ഷണാത്മക കാൻസർ വാക്സിനുകള്‍ വികസിപ്പിക്കുന്നുണ്ട്. നിലവില്‍ മധ്യഘട്ടത്തിലാണ്. സ്‌കിൻ കാൻസറായ മെലനോമ മൂലമുള്ള മരണങ്ങള്‍ ഈ വാക്‌സിനിലൂടെ വലിയ തോതില്‍ കുറയ്ക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു. മെലനോമയാണ് ഏറ്റവും അപകടകരമായ ത്വക്ക് അർബുദം.

എച്ച്‌പിവി വാക്സിൻ നിർമിക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന 6 കമ്ബനികള്‍: ഇതിനെല്ലാം പുറമേ, നിലവില്‍ ആറ് കമ്ബനികള്‍ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ഇല്ലാതാക്കാൻ വാക്സിനുകള്‍ നിർമ്മിച്ചിട്ടുണ്ട്. ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കല്‍ കാൻസർ, എച്ച്‌പിവി മൂലമാണ് ഉണ്ടാകുന്നത്. ഇന്ത്യയിലും, സെറം ഇൻസ്റ്റിറ്റ്യൂട്ട് എച്ച്‌പിവി വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് രാജ്യത്തെ ഒമ്ബത് മുതല്‍ 14 വയസ്‌ വരെയുള്ള പെണ്‍കുട്ടികള്‍ക്ക് വലിയ തോതില്‍ സൗജന്യമായി നല്‍കാൻ സർക്കാർ പദ്ധതിയിടുന്നു.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.