ഫോണിൽ മുഴുകിയ അമ്മ, കൈകുഞ്ഞിനെ ഫ്രിഡ്ജിൽ വച്ചു; പിന്നീട് കുഞ്ഞിനെ അന്വേഷിക്കുന്ന വീഡിയോ വൈറല്‍

കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ആസക്തിയെ കുറിച്ച് പരാതിപ്പെടാത്ത അമ്മമാരുണ്ടാകില്ല, ഇന്ന്. തീരെ ചെറിയ കൈകുഞ്ഞിനെ പോലും അടക്കി നിര്‍ത്താന്‍ ഇന്ന് അമ്മമാര്‍ കുഞ്ഞികൈകളിലേക്ക് ആദ്യം കൊടുക്കുന്നത് മൊബൈല്‍ ഫോണുകളാണ്. കണ്ണിന് മുന്നില്‍ പലവിധ വര്‍ണങ്ങള്‍ ശബ്ദത്തോടെ മിന്നിമറയുന്നതില്‍ അത്ഭുതപ്പെടുന്ന കുട്ടി വീണ്ടും ഫോണ്‍ ആവശ്യപ്പെട്ടില്ലെങ്കിലാണ് അത്ഭുതം. എന്നാല്‍, അമ്മമാരുടെ മൊബൈല്‍ ഫോണ്‍ അടിക്ഷനെ കുറിച്ച് ആരെങ്കിലും പരാതിപ്പെടുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതാ.., അതിന് നല്ലൊരു ഉദാഹരണം തെളിവ് സഹിതം സാമൂഹിക മാധ്യമം തരൂം. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീട്ടിനുള്ളിലെ സിസിടിവി വീഡിയോയാണത്.

ചെറിയൊരു കുട്ടിയെയും അവന്‍റെ അമ്മയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയെയുമാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുക. കുട്ടി നിലത്ത് കളിച്ച് കൊണ്ടിരിക്കുന്നു. അമ്മ ഫോണിലാണ്. കുട്ടി കളി തുടരുന്നതിനിടെ അമ്മ കറിക്ക് അരിയുന്നു. അതിനിടെയിലും അവരുടെ ഒരു ചെവിയില്‍ ഫോണ്‍ കാണാം. കുട്ടി കളി തുടരുന്നു. ഇതിനിടെ കറിക്ക് അരിഞ്ഞ സാധനങ്ങള്‍ കൊണ്ട് വച്ച ശേഷം ഫോണില്‍ സംസാരിച്ച് കൊണ്ട് തന്നെ സ്ത്രീ കുട്ടിയെ എടുത്ത് ഫ്രിഡ്ജ് തുറന്ന് അതില്‍ വയ്ക്കുന്നു. പിന്നീട് ഏറെ നേരെ സ്ത്രീ ഫോണില്‍ സംസാരിച്ച് കൊണ്ട് ഇരിക്കുകയും നടക്കുകയും ചെയ്യുന്നതും കാണാം.

ഏറെ നേരത്തിന് ശേഷം അവരുടെ ഭര്‍ത്താവെന്ന് തോന്നുന്ന ഒരാള്‍ എത്തുന്നു. അദ്ദേഹം കുട്ടിയെവിടെ എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. സ്ത്രീ അപ്പോഴാണ് കുട്ടിയെ കുറിച്ച് ഓര്‍ക്കുന്നതെന്ന് അവരുടെ ചലനങ്ങളില്‍ നിന്ന് വ്യക്തം. പിന്നാലെ വീട് മൊത്തം അരിച്ച് പെറുക്കുന്നു. ഇതിനിടെ അച്ഛന്‍ കുട്ടിയെ ഉറക്കെ വിളിക്കുമ്പോള്‍ ഫ്രിഡ്ജില്‍ നിന്നും മറുപടി കേള്‍ക്കുന്നു. അദ്ദേഹം ഫ്രിഡ്ജ് തുറന്ന് കുട്ടിയെ എടുക്കുമ്പോള്‍ സ്ത്രീ ചാടിക്കേറി കുട്ടിയെ വാങ്ങുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. ‘ഹോറിബിള്‍ അഡിക്ഷന്‍’ എന്ന കുറിപ്പോടെ @Prof_Cheems പങ്കുവച്ച വീഡിയോ ഒറ്റ ദിവസം കൊണ്ട് കണ്ടത് 11 ലക്ഷം പേരാണ്.

എന്നാല്‍, എക്സിലെ കാഴ്ചക്കാര്‍ രണ്ട് ചേരിയായി മാറി. ഒരു വിഭാഗം സ്ക്രിപ്റ്റഡ് വീഡിയോ ആണെന്ന് വാദിച്ചപ്പോള്‍ മറുവിഭാഗം സ്ത്രീകളുടെ ഫോണ്‍ അഡിക്ഷനെതിരെ തിരിഞ്ഞു. ‘ഒറിജിനൽ തിരക്കഥ വിഭാഗത്തില്‍ ഓസ്കാർ അർഹിക്കുന്നു.’ എന്നായിരുന്നു ഒരു കുറിപ്പ്. ‘ദയവായി നിങ്ങളുടെ കുട്ടികളെ സ്മാർട്ട്ഫോണുകളിൽ പരിപാലിക്കുക’ എന്നായിരുന്നു മറ്റൊരു കുറിപ്പ്. ‘അവൾ ആ കുട്ടിയെ ഇന്ത്യയിലെ കത്തുന്ന ചൂടിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.’ എന്നായി മറ്റൊരു കാഴ്ചക്കാരന്‍. കാഴ്ചക്കാര്‍ തമ്മിലുള്ള വാദപ്രതിവാദം തുടരുന്നതിനിടെ മറ്റൊരു വീഡിയോയും വൈറലായി. 2023 ജൂലൈയിലെ വീഡിയോയായിരുന്നു അത്. ഒരു സ്ത്രീ തന്‍റെ ഫോണിൽ എന്തോ നോക്കിക്കൊണ്ട് എസ്കലേറ്ററില്‍ കയറുന്നു. എന്നാല്‍ സ്ത്രീ കയറിയ ഉടനെ എസ്കലേറ്റര്‍ നിന്നു പോകുന്നു. പുറകിലുള്ളവര്‍ നടന്ന് മുന്നോട്ട് പോയിട്ടും ഫോണില്‍ മുഴുകിയതിനാല്‍ അവര്‍ അത് അറിയുന്നില്ല. അവര്‍ കയറിയ അടുത്ത് തന്നെയായിരുന്നു.

https://x.com/Prof_Cheems/status/1773923035160195548?s=20

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.