ഫോണിൽ മുഴുകിയ അമ്മ, കൈകുഞ്ഞിനെ ഫ്രിഡ്ജിൽ വച്ചു; പിന്നീട് കുഞ്ഞിനെ അന്വേഷിക്കുന്ന വീഡിയോ വൈറല്‍

കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ആസക്തിയെ കുറിച്ച് പരാതിപ്പെടാത്ത അമ്മമാരുണ്ടാകില്ല, ഇന്ന്. തീരെ ചെറിയ കൈകുഞ്ഞിനെ പോലും അടക്കി നിര്‍ത്താന്‍ ഇന്ന് അമ്മമാര്‍ കുഞ്ഞികൈകളിലേക്ക് ആദ്യം കൊടുക്കുന്നത് മൊബൈല്‍ ഫോണുകളാണ്. കണ്ണിന് മുന്നില്‍ പലവിധ വര്‍ണങ്ങള്‍ ശബ്ദത്തോടെ മിന്നിമറയുന്നതില്‍ അത്ഭുതപ്പെടുന്ന കുട്ടി വീണ്ടും ഫോണ്‍ ആവശ്യപ്പെട്ടില്ലെങ്കിലാണ് അത്ഭുതം. എന്നാല്‍, അമ്മമാരുടെ മൊബൈല്‍ ഫോണ്‍ അടിക്ഷനെ കുറിച്ച് ആരെങ്കിലും പരാതിപ്പെടുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതാ.., അതിന് നല്ലൊരു ഉദാഹരണം തെളിവ് സഹിതം സാമൂഹിക മാധ്യമം തരൂം. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീട്ടിനുള്ളിലെ സിസിടിവി വീഡിയോയാണത്.

ചെറിയൊരു കുട്ടിയെയും അവന്‍റെ അമ്മയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയെയുമാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുക. കുട്ടി നിലത്ത് കളിച്ച് കൊണ്ടിരിക്കുന്നു. അമ്മ ഫോണിലാണ്. കുട്ടി കളി തുടരുന്നതിനിടെ അമ്മ കറിക്ക് അരിയുന്നു. അതിനിടെയിലും അവരുടെ ഒരു ചെവിയില്‍ ഫോണ്‍ കാണാം. കുട്ടി കളി തുടരുന്നു. ഇതിനിടെ കറിക്ക് അരിഞ്ഞ സാധനങ്ങള്‍ കൊണ്ട് വച്ച ശേഷം ഫോണില്‍ സംസാരിച്ച് കൊണ്ട് തന്നെ സ്ത്രീ കുട്ടിയെ എടുത്ത് ഫ്രിഡ്ജ് തുറന്ന് അതില്‍ വയ്ക്കുന്നു. പിന്നീട് ഏറെ നേരെ സ്ത്രീ ഫോണില്‍ സംസാരിച്ച് കൊണ്ട് ഇരിക്കുകയും നടക്കുകയും ചെയ്യുന്നതും കാണാം.

ഏറെ നേരത്തിന് ശേഷം അവരുടെ ഭര്‍ത്താവെന്ന് തോന്നുന്ന ഒരാള്‍ എത്തുന്നു. അദ്ദേഹം കുട്ടിയെവിടെ എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. സ്ത്രീ അപ്പോഴാണ് കുട്ടിയെ കുറിച്ച് ഓര്‍ക്കുന്നതെന്ന് അവരുടെ ചലനങ്ങളില്‍ നിന്ന് വ്യക്തം. പിന്നാലെ വീട് മൊത്തം അരിച്ച് പെറുക്കുന്നു. ഇതിനിടെ അച്ഛന്‍ കുട്ടിയെ ഉറക്കെ വിളിക്കുമ്പോള്‍ ഫ്രിഡ്ജില്‍ നിന്നും മറുപടി കേള്‍ക്കുന്നു. അദ്ദേഹം ഫ്രിഡ്ജ് തുറന്ന് കുട്ടിയെ എടുക്കുമ്പോള്‍ സ്ത്രീ ചാടിക്കേറി കുട്ടിയെ വാങ്ങുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. ‘ഹോറിബിള്‍ അഡിക്ഷന്‍’ എന്ന കുറിപ്പോടെ @Prof_Cheems പങ്കുവച്ച വീഡിയോ ഒറ്റ ദിവസം കൊണ്ട് കണ്ടത് 11 ലക്ഷം പേരാണ്.

എന്നാല്‍, എക്സിലെ കാഴ്ചക്കാര്‍ രണ്ട് ചേരിയായി മാറി. ഒരു വിഭാഗം സ്ക്രിപ്റ്റഡ് വീഡിയോ ആണെന്ന് വാദിച്ചപ്പോള്‍ മറുവിഭാഗം സ്ത്രീകളുടെ ഫോണ്‍ അഡിക്ഷനെതിരെ തിരിഞ്ഞു. ‘ഒറിജിനൽ തിരക്കഥ വിഭാഗത്തില്‍ ഓസ്കാർ അർഹിക്കുന്നു.’ എന്നായിരുന്നു ഒരു കുറിപ്പ്. ‘ദയവായി നിങ്ങളുടെ കുട്ടികളെ സ്മാർട്ട്ഫോണുകളിൽ പരിപാലിക്കുക’ എന്നായിരുന്നു മറ്റൊരു കുറിപ്പ്. ‘അവൾ ആ കുട്ടിയെ ഇന്ത്യയിലെ കത്തുന്ന ചൂടിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.’ എന്നായി മറ്റൊരു കാഴ്ചക്കാരന്‍. കാഴ്ചക്കാര്‍ തമ്മിലുള്ള വാദപ്രതിവാദം തുടരുന്നതിനിടെ മറ്റൊരു വീഡിയോയും വൈറലായി. 2023 ജൂലൈയിലെ വീഡിയോയായിരുന്നു അത്. ഒരു സ്ത്രീ തന്‍റെ ഫോണിൽ എന്തോ നോക്കിക്കൊണ്ട് എസ്കലേറ്ററില്‍ കയറുന്നു. എന്നാല്‍ സ്ത്രീ കയറിയ ഉടനെ എസ്കലേറ്റര്‍ നിന്നു പോകുന്നു. പുറകിലുള്ളവര്‍ നടന്ന് മുന്നോട്ട് പോയിട്ടും ഫോണില്‍ മുഴുകിയതിനാല്‍ അവര്‍ അത് അറിയുന്നില്ല. അവര്‍ കയറിയ അടുത്ത് തന്നെയായിരുന്നു.

https://x.com/Prof_Cheems/status/1773923035160195548?s=20

ട്രേഡ്‌സ്മാന്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു. ഡിപ്ലോമ, ഐ.ടി.ഐ, എന്‍.സി.വി.റ്റി, എസ്.സി.വി.റ്റി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായ

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജി. എസ്. ടി കോംപ്ലിയന്‍സ് ആന്‍ഡ് ഇ-ഫിലിങ്, സര്‍ട്ടിഫിക്കറ്റ്

ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയില്‍ താത്ക്കാാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ

വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

ജില്ലാതല ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസ് ഉപയോഗത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍) നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഒന്‍പത് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ പ്രോഗ്രാം

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.