എപ്പോ വേണമെങ്കിലും ചെക്കിങ് ചെയ്യാം പക്ഷേ ചെക്ക് ഔട്ട് ഉച്ചയ്ക്ക് 12 മണിക്ക്: ഹോട്ടലുകൾ ഈ നിബന്ധന വെക്കുന്നതിന് കാരണമറിയുമോ?

വേനലവധി ആയതിനാല്‍ പലരും കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവുമെല്ലാം യാത്രകള്‍ പോകുന്ന സമയമാണ്. ദൂര യാത്രകള്‍ക്ക് പോകുമ്ബോള്‍ ഭൂരിഭാഗം ആളുകളും ഹോട്ടലുകളിലോ ഹോം സ്‌റ്റേകളിലോ മുറികള്‍ മുന്‍കൂട്ടിയോ അല്ലെങ്കില്‍ നേരിട്ടെത്തിയോ ബുക്ക് ചെയ്യാറാണ് പതിവ്. എന്നാല്‍, ചെക്ക് ഇന്‍ എപ്പോള്‍ വേണമെങ്കിലും ചെയ്യാമെങ്കിലും ചെക്ക് ഔട്ട് ഉച്ചയ്ക്ക് 12 മണിയ്ക്ക് ചെയ്യണമെന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? എന്താണ് ഇതിന് പിന്നിലെ കാരണമെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

ചെക്ക് ഇന്‍ സമയം സംബന്ധിച്ച്‌ ഹോട്ടലുകള്‍ക്ക് നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ല, എന്നാല്‍ ചെക്ക് ഔട്ട് സമയം ഉച്ചയ്ക്ക് 12 മണിക്കാണ് മിക്കയിടങ്ങളിലും നിശ്ചയിച്ചിരിക്കുന്നത്. നിങ്ങള്‍ വൈകുന്നേരമോ അല്ലെങ്കില്‍ രാത്രിയോ ആണ് മുറി എടുക്കുന്നതെങ്കിലും അടുത്ത ദിവസം ഉച്ചവരെ മാത്രമേ നിങ്ങള്‍ക്ക് ആ മുറി ഉപയോഗിക്കാന്‍ സാധിക്കൂ. ചുരുക്കി പറഞ്ഞാല്‍, വലുതോ ചെറുതോ ആയ ഹോട്ടലുകള്‍ 24 മണിക്കൂര്‍ മുഴുവന്‍ വാടക ഈടാക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് 24 മണിക്കൂറും മുറി ലഭിക്കുന്നില്ല. ഇതിന് പ്രധാനമായും 3 കാരണങ്ങളാണുള്ളത്.

ആദ്യത്തെ കാരണം: ഹോട്ടലുകള്‍ അവരുടെ ചെക്ക് ഔട്ട് സമയം 12 മണിയായി നിശ്ചയിക്കുന്നതിന് കാരണങ്ങളുണ്ട്. മുറികള്‍ വൃത്തിയാക്കുക, ബെഡ് ഷീറ്റുകള്‍ നീക്കം ചെയ്യുക, പുതിയത് സജ്ജീകരിക്കുക തുടങ്ങിയ തയ്യാറെടുപ്പുകള്‍ക്ക് ഹോട്ടല്‍ ജീവനക്കാര്‍ക്ക് സമയം ലഭിക്കുന്നു എന്നതാണ് ഇതിന് ഏറ്റവും പ്രധാന കാരണം. എന്നാല്‍, ചെക്ക് ഔട്ട് വൈകിയാല്‍ ഈ തയ്യാറെടുപ്പിന് മതിയായ സമയം ലഭിക്കില്ല.

രണ്ടാമത്തെ കാരണം: ചെക്ക് ഔട്ട് ഉച്ചയ്ക്ക് ആയതിനാല്‍ തന്നെ ഗസ്റ്റുകള്‍ക്ക് വേഗത്തില്‍ ഉറക്കം ഉണര്‍ന്ന് എഴുന്നേറ്റ് ഒരുങ്ങാന്‍ ആവശ്യമായ സമയം ലഭിക്കും. അവരുടെ സൗകര്യം കണക്കിലെടുത്താല്‍ ചെക്ക് ഔട്ട് സമയം രാവിലെ 9നോ 10നോ അല്ല, ഉച്ചയ്ക്ക് 12നാണ്. ഇത് ഗസ്റ്റുകള്‍ക്ക് വേഗത്തില്‍ തയ്യാറാകാനുള്ള സമയം നല്‍കുന്നു. മറ്റ് ഗസ്റ്റുകള്‍ക്ക് ഒരു പ്രശ്‌നവും നേരിടേണ്ടി വരില്ല.

മൂന്നാമത്തെ കാരണം: ഹോട്ടലുകള്‍ ചെക്ക് ഔട്ട് സമയം 12ന് നിലനിര്‍ത്തുന്നതിനുള്ള മറ്റൊരു കാരണം ചെക്ക് ഔട്ട് വൈകുകയാണെങ്കില്‍ എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഹോട്ടലുകള്‍ക്ക് കൂടുതല്‍ ജീവനക്കാരെ നിയമിക്കേണ്ടതായി വരും. മുഴുവന്‍ ജോലിയും ഒരു ജീവനക്കാരനെ ഏല്‍പ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് അവരുടെ ബഡ്ജറ്റ് കൂടും. അത്തരമൊരു സാഹചര്യത്തില്‍ 12 മണിയാണ് ശരിയായ സമയമായി വിലയിരുത്തപ്പെടുന്നത്. യാത്ര ചെയ്യുമ്ബോഴോ ഹോട്ടലില്‍ മുറികള്‍ ബുക്ക് ചെയ്യുമ്ബോഴോ അതിന് പിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അങ്ങനെയെങ്കില്‍ നിങ്ങളുടെ യാത്ര കൂടുതല്‍ സുഖകരമാകും.

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

ബാലസദസ്സ് സംഘടിപ്പിച്ചു.

കുടുംബശ്രീ ബാലസഭ വെങ്ങപ്പള്ളി സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നാടിന്റെ വികസനത്തിനായി കുട്ടികളും അണിചേരുന്നു.ഇതിനായി ഡ്രീം വൈബ്സ് എന്ന പേരിൽ കുട്ടികളുടെ ബാലസദസ്സ് സംഘടിപ്പിച്ചു .സിഡിഎസ് ചെയർപേഴ്സൺ നിഷാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ ബബിത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.