ഉംറ വിസക്കാർ ജൂൺ ആറിനകം രാജ്യം വിടണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: സൗദിയിലുള്ള ഉംറ വിസക്കാർ ഹജ്ജിന് മുമ്പായി രാജ്യം വിടാനുള്ള അവസാന തീയതി ദുൽഖഅദ് 29 (ജൂൺ ആറ്) ആണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. ഉംറ വിസക്കാർ സൗദി വിടേണ്ട അവസാന ദിവസം ദുൽഖഅദ് 15 (മെയ് 23) ആണെന്ന് മന്ത്രാലയം ഞായറാഴ്ച ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരാളുടെ അന്വേഷണത്തിന് മറുപടി നൽകിയിരുന്നു.

ഇത് സൗദിയിലെ പ്രാദേശിക പത്രങ്ങൾ അടക്കം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ തിങ്കളാഴ്ച്ച ഇതേ വിഷയം വീണ്ടും ചോദിച്ചപ്പോൾ നൽകിയ ഔദ്യോഗിക വിശദീകരണത്തിലാണ് ഉംറ വിസക്കാർ ദുൽഖഅദ് 29 (ജൂൺ ആറിന്) രാജ്യം വിട്ടാൽ മതിയെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വീണ്ടും മറുപടി നൽകിയത്. ഈ ദിവസത്തിനകം എല്ലാ ഉംറ തീർഥാടകരും സൗദി വിടണം. ഹജ്ജിന് മുന്നോടിയായി വർഷം തോറും ഏർപ്പെടുത്തുന്നതാണ് ഈ നിയന്ത്രണം.

ഹജ്ജ് ഒരുക്കത്തിന്റെ ഭാഗമായി എല്ലാവർഷവും ഉംറ വിസക്കാർക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണം പാലിക്കുന്നത് അധികൃതർ കർശനമായി നിരീക്ഷിക്കും. വിസയിൽ കാലാവധി അവശേഷിക്കുന്നുണ്ടെങ്കിലും നിശ്ചിത തീയതിക്കകം മടങ്ങൽ നിർബന്ധമാണ്. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കടുത്ത പിഴയുൾപ്പെടെയുള്ള നടപടി നേരിടേണ്ടിവരുമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. ഹജ്ജ് കർമങ്ങൾ അവസാനിച്ച് മുഹറം ഒന്നിനാണ് പുതിയ ഉംറ തീർഥാടകർക്ക് സൗദി വിസ അനുവദിക്കുന്നത്. വിദേശത്ത് നിന്നുള്ള ഉംറ തീർഥാടകർ നിശ്ചിത സമയത്ത് മടങ്ങിപ്പോകാതിരുന്നാൽ 24 മണിക്കൂറിനകം ഹജ്ജ് ഉംറ മന്ത്രാലയത്തെ അറിയിക്കണമെന്ന നിർദേശം നേരത്തേ തന്നെ ഉംറ സർവീസ് കമ്പനികൾക്ക് നൽകിയിട്ടുണ്ട്.

തീർഥാടകർ സൗദിയിൽനിന്ന് മടങ്ങിയിട്ടില്ലെന്ന് നിരീക്ഷിച്ച സമയം മുതൽ 24 മണിക്കൂറിനകം സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ‘നുസ്‌ക്’ ഹജ്ജ് പ്ലാറ്റ് ഫോം വഴിയാണ് വിവരം നൽകേണ്ടതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

വിസ അനുവദിക്കുന്ന ദിവസം മുതൽ മൂന്ന് മാസമായിരിക്കും ഉംറ വിസയുടെ കാലാവധി എന്ന് ഞായറാഴ്ച നൽകിയ മറുപടിയും മന്ത്രാലയം തിരുത്തിയിട്ടുണ്ട്. ഉംറ തീർത്ഥാടകർ സൗദിയിലെത്തുന്ന ദിവസം മുതൽ മൂന്ന് മാസമായിരിക്കും രാജ്യത്ത് താങ്ങാനുള്ള കാലാവധി എന്ന് മന്ത്രാലയം അറിയിച്ചു.

ദുൽഖഅദ് 15 (മെയ് 23) ന് മുമ്പ് ഉംറ വിസക്കാർ രാജ്യം വിടണമെന്ന ഞായറാഴ്ചയിലെ മന്ത്രാലയത്തിന്റെ അറിയിപ്പ് നിലവിൽ സൗദിയിലുള്ള നിരവധി മലയാളി കുടുംബങ്ങളെ നിരാശരാക്കിയിരുന്നു. നാട്ടിലെ സ്‌കൂൾ വെക്കേഷൻ ചിലവഴിക്കാൻ കുടുംബങ്ങൾ കൂട്ടത്തോടെ ഇപ്പോൾ സൗദിയിൽ ഉംറ വിസയിലെത്തിയിട്ടുണ്ട്. ജൂൺ ആദ്യ വാരം സ്‌കൂൾ തുറക്കുമ്പോഴേക്കും മടങ്ങാനുള്ള വിമാന ടിക്കറ്റുകൾ എടുത്താണ് ഇവർ എത്തിയത്. മന്ത്രാലയത്തിൽ നിന്നുള്ള പുതിയ അറിയിപ്പ് ഇവർക്കെല്ലാം വീണ്ടും ആശ്വാസമായിരിക്കുകയാണ്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.