ബംഗളൂരുവിൽ നടിക്കും കുടുംബത്തിനും നേരെ ആക്രമണം; ആക്രമിച്ചത് കന്നട സംസാരിച്ചതിന് എന്ന് താരം

തെന്നിന്ത്യൻ നടി ഹർഷിക പൂനച്ചയ്ക്കും കുടുംബത്തിനും നേരെ അ‍ഞ്ജാതരുടെ ആക്രമണം. ബെംഗളൂരുവില്‍ വച്ചാണ് കുടുംബം ആക്രമിക്കപ്പെട്ടത്. ഭർത്താവിനെ ആക്രമിക്കുകയും സ്വർണാഭരണം തട്ടിയെടുക്കാനും അക്രമികള്‍ ശ്രമിച്ചെന്നും താരം പറഞ്ഞു.കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ച്‌ കഴിഞ്ഞ ശേഷം വണ്ടിയില്‍ കയറിയപ്പോഴാണ് സംഭവമുണ്ടായത്. വാഹനം ഇടിക്കുമെന്ന് പറഞ്ഞ് അജ്ഞാതർ അക്രമം അഴിച്ചുവിടുകയായിരുന്നു. കന്നഡ സംസാരിച്ചെന്ന് പറഞ്ഞ് ആക്ഷേപിച്ചതായും താരം ആരോപിച്ചു.

താരത്തിന്റെ വാക്കുകള്‍: ബെംഗളൂരുവില്‍ നമ്മള്‍ നാട്ടുകാര്‍ എത്രത്തോളം സുരക്ഷിതരാണ്? പ്രിയപ്പെട്ടവരെ ബംഗളൂരുവില്‍ വച്ച്‌ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് എനിക്കുണ്ടായ ദുരനുഭവം ഞാന്‍ പങ്കുവെക്കുകയാണ്. മോസ്‌ക് റോഡില്‍ കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഞാന്‍. ഭക്ഷണം കഴിച്ച്‌ പുറത്തിറങ്ങി വണ്ടിയില്‍ കയറിയതിനു പിന്നാലെ രണ്ട് പേര്‍ പെട്ടെന്ന് ഡ്രൈവര്‍ സീറ്റിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഞങ്ങളുടെ വണ്ടി വലുതാണെന്നും പെട്ടെന്ന് മുന്നോട്ടെടുത്താല്‍ അവരെ ഇടിക്കുമെന്നുമാണ് അവര്‍ പറഞ്ഞത്. നിങ്ങള്‍ മാറിയിട്ടേ വണ്ടി എടുക്കൂ എന്നാണ് എന്റെ ഭര്‍ത്താവ് പറഞ്ഞത്. അവര്‍ പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങിയിട്ടും വളരെ സമാധാനത്തോടെയാണ് എന്റെ ഭര്‍ത്താവ് സംസാരിച്ചത്.

എന്നാല്‍ അവര്‍ പെട്ടെന്ന് അക്രമകാരികളായി. ഭര്‍ത്താവിനെ തല്ലാന്‍ ശ്രമിക്കുകയും കയ്യില്‍ പിടിച്ച്‌ കയ്യിലെ സ്വര്‍ണ ചെയില്‍ തട്ടിയെടുക്കാനും ശ്രമിച്ചു. അത് മനസിലാക്കിയ അദ്ദേഹം അത് പിടിച്ചെടുത്ത് എന്റെ കയ്യില്‍ തന്നു. ഇതോടെ അവര്‍ കൂടുതല്‍ അക്രമകാരികളായി. വണ്ടിയ്ക്ക് നേരെയും അക്രമം കാണിച്ചു. കന്നഡയില്‍ സംസാരിക്കുന്നതും അവര്‍ക്ക് വലിയ പ്രശ്‌നമായി. ഈ കന്നഡക്കാരെ ഒരു പാഠം പഠിപ്പിക്കണം’ എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും എന്റെ ഭര്‍ത്താവിന്റെ മുഖത്തടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹിന്ദിയിലും ഉറുദുവിലും തെറ്റായ കന്നഡയിലുമാണ് അവര്‍ സംസാരിച്ചത്.

ഇതിനിടയില്‍ തന്നെ ഞങ്ങള്‍ അവരോട് മോശമായി പെരുമാറി എന്ന് അവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങളുടെ കാറില്‍ സ്ത്രീകളും മറ്റു കുടുംബാംഗങ്ങളും ഉണ്ടായിരുന്നതിനാല്‍ ഭര്‍ത്താവ് അവരോട് കൂടുതല്‍ പ്രതികരിച്ചില്ല. പ്രശ്‌നം വഷളായതോടെ ഞങ്ങള്‍ പൊലീസിനോട് സഹായം തേടിയെങ്കിലും ലഭിച്ചില്ല. ഞാന്‍ ജനിച്ചു വളര്‍ന്ന നഗരത്തില്‍ നിന്നുണ്ടായ ഈ അനുഭവം എന്നെ വല്ലാതെ പേടിപ്പിച്ചു. എനിക്ക് ഇപ്പോള്‍ പുറത്തിറങ്ങാന്‍ പേടിയാണ്.

ഈ നഗരത്തില്‍ നിന്ന് എനിക്കുണ്ടാകുന്ന ആദ്യത്തെ അനുഭവമാണ് ഇത്. ഞങ്ങള്‍ ജീവിക്കുന്നത് പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ആണോ? സ്വന്തം നഗരത്തില്‍ കന്നഡ ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടോ? സ്വന്തം നഗരത്തില്‍ നമ്മള്‍ എത്രത്തോളം സുരക്ഷിതരാണ്. ഇവിടെ ജനിച്ചു വളര്‍ന്ന ഞങ്ങള്‍ ഇതിനോട് കണ്ണടയ്ക്കണോ? മുഖ്യമന്ത്രിയും കര്‍ണാടക പൊലീസും ഇത്തരം സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണം.’- നടി പറഞ്ഞു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.