മുട്ടില്‍ സ്വദേശികളായ 20 പേര്‍, പൂതാടി 14 പേര്‍, പനമരം 10 പേര്‍, മേപ്പാടി 9 പേര്‍, പടിഞ്ഞാറത്തറ 8 പേര്‍, മാനന്തവാടി 7 പേര്‍, ബത്തേരി, മീനങ്ങാടി 6 പേര്‍ വീതം, വെള്ളമുണ്ട 5 പേര്‍, കണിയാമ്പറ്റ, കല്‍പ്പറ്റ 4 പേര്‍ വീതം, നൂല്‍പ്പുഴ, പുല്‍പ്പള്ളി വൈത്തിരി 3 പേര്‍ വീതം, നെന്മേനി 2 പേര്‍, തൊണ്ടര്‍നാട് സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. നവംബര്‍ 13ന് ഡല്‍ഹിയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി ആണ് ഇതര സംസ്ഥാനത്ത് നിന്ന് വന്ന് രോഗബാധിതനായത്.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.