രാജ്യത്തെ പ്രമുഖ സ്പോർട്ട്സ് മാനേജർ; വിരാട് കോലിക്കും, രോഹിത് ശർമയ്ക്കും കോടികളുടെ ബ്രാൻഡ് ടൈയ്യപ്പുകൾ നേടിക്കൊടുത്ത മിടുമിടുക്കി; സ്വന്തം അധ്വാനം കൊണ്ട് കരിയറിലൂടെ സമ്പാദിച്ചത് കോടികൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ രോഹിത് ശർമ്മയുടെ ഭാര്യ റിതികയെ അറിയാത്തവർ അധികം പേരുണ്ടാവില്ല. പ്രത്യേകിച്ച്‌ ദേശീയ ടീമിന്റെ മത്സരങ്ങള്‍ കാണുന്നവർക്ക് പവലിയനില്‍ നഖവും കടിച്ചിരിക്കുന്ന റിതികയുടെ ചിത്രങ്ങള്‍ അങ്ങനെ പെട്ടെന്ന് ഒന്ന് മറക്കാൻ കഴിയില്ല. ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ ഭാര്യ എന്നതിലുപരി കായിക മേഖലയില്‍ സ്വന്തമായി ഒരു മേല്‍വിലാസം ഉണ്ടാക്കിയെടുത്ത പ്രൊഫഷണല്‍ ആണ് റിതിക എന്ന് പറഞ്ഞാല്‍ പലരും സംശയിച്ചു നില്‍ക്കും.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ബോർഡുകളില്‍ ഒന്നായ ബിസിസിഐയില്‍ മുന്തിയ വാർഷിക കരാറുള്ള, കോടികള്‍ ശമ്ബളം കൈപ്പറ്റുന്ന ഐപിഎല്‍ ടീമിലെ നിർണായക സാന്നിധ്യമായ രോഹിത് ശർമ്മയുടെ ഭാര്യ എന്ന നിലയിലല്ല നിങ്ങള്‍ റിതികയെ കാണേണ്ടത് മറിച്ച് സ്‌പോർട്‌സ് മാനേജർ എന്ന അവരുടെ കരിയർ മുഖാന്തിരമാണ്.ഒരു സ്‌പോർട്‌സ് മാനേജർ എന്ന നിലയില്‍, രോഹിതിന്റെ കരിയറില്‍ ഉള്‍പ്പെടെ കാര്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് റിതിക. തന്റെ ബന്ധുവായ ബണ്ടി സജ്‌ദേയുടെ സ്‌പോർട്‌സ് ആൻഡ് ടാലൻ്റ് മാനേജ്‌മെന്റ് സ്ഥാപനമായ കോർണർ സ്‌റ്റോനിലയിരുന്നു അവർ ആദ്യകാലങ്ങളില്‍ പ്രവർത്തിച്ചു വന്നിരുന്നത്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ഇതിഹാസ താരവുമായ വിരാട് കോഹ്‌ലിക്ക് ലാഭകരമായ പരസ്യ-ഡീലുകള്‍ ഉള്‍പ്പെടെ ഉറപ്പാക്കുന്നതില്‍ അവർ നിർണായക പങ്ക് വഹിച്ചിരുന്നു. ഇത് രോഹിതിനെ വിവാഹം കഴിക്കുന്നതിന് മുൻപ് നടന്ന കാര്യങ്ങളാണ്. ഈ കാലയളവിലാണ് സ്‌പോർട്‌സ് മാനേജർ എന്ന നിലയില്‍ രീതിക തന്റെ കരിയർ അടിവരയിടുന്നത്.നിലവില്‍ തന്റെ കരിയറിലൂടെ ഏകദേശം 10 കോടി രൂപയുടെ സമ്ബാദ്യം ഉണ്ടാക്കിയെടുക്കാൻ റിതികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതൊരു വലിയ നേട്ടം തന്നെയാണ് എന്നതാണ് പ്രത്യേകത. ടിസോട്ട്, ഓഡി, പെപ്‌സി, അഡിഡാസ് തുടങ്ങിയ പ്രമുഖ കമ്ബനികളുടെ ബ്രാൻഡ് എൻഡോഴ്‌സ് കരാറുകള്‍ താരങ്ങള്‍ക്ക് നേടി കൊടുക്കുന്നതില്‍ അവർ നിർണായക പങ്ക് വഹിച്ചിരുന്നു.

ഒരു പരസ്യ ഷൂട്ടിങ്ങിനിടെയാണ് രോഹിതും, റിതികയും ആദ്യമായി കാണുന്നത്. ഔദ്യോഗിക ചുമതലകള്‍ നിർവഹിക്കാനാണ് റിതിക അവിടെ എത്തിയത്. അവിടെ വച്ച്‌ ഇരുവരും സൗഹൃദത്തില്‍ ആവുകയായിരുന്നു. പിന്നീടാണ് ഈ ബന്ധം പ്രണയത്തിലേക്ക് വഴി മാറിയതും വിവാഹത്തില്‍ കലാശിച്ചതുമെല്ലാം. ഇപ്പോഴും രോഹിതിന്റെ മത്സരങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ റിതികയുടെ സാന്നിധ്യം നമുക്ക് കാണാം.

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.