രാജ്യത്തെ പ്രമുഖ സ്പോർട്ട്സ് മാനേജർ; വിരാട് കോലിക്കും, രോഹിത് ശർമയ്ക്കും കോടികളുടെ ബ്രാൻഡ് ടൈയ്യപ്പുകൾ നേടിക്കൊടുത്ത മിടുമിടുക്കി; സ്വന്തം അധ്വാനം കൊണ്ട് കരിയറിലൂടെ സമ്പാദിച്ചത് കോടികൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ രോഹിത് ശർമ്മയുടെ ഭാര്യ റിതികയെ അറിയാത്തവർ അധികം പേരുണ്ടാവില്ല. പ്രത്യേകിച്ച്‌ ദേശീയ ടീമിന്റെ മത്സരങ്ങള്‍ കാണുന്നവർക്ക് പവലിയനില്‍ നഖവും കടിച്ചിരിക്കുന്ന റിതികയുടെ ചിത്രങ്ങള്‍ അങ്ങനെ പെട്ടെന്ന് ഒന്ന് മറക്കാൻ കഴിയില്ല. ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ ഭാര്യ എന്നതിലുപരി കായിക മേഖലയില്‍ സ്വന്തമായി ഒരു മേല്‍വിലാസം ഉണ്ടാക്കിയെടുത്ത പ്രൊഫഷണല്‍ ആണ് റിതിക എന്ന് പറഞ്ഞാല്‍ പലരും സംശയിച്ചു നില്‍ക്കും.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ബോർഡുകളില്‍ ഒന്നായ ബിസിസിഐയില്‍ മുന്തിയ വാർഷിക കരാറുള്ള, കോടികള്‍ ശമ്ബളം കൈപ്പറ്റുന്ന ഐപിഎല്‍ ടീമിലെ നിർണായക സാന്നിധ്യമായ രോഹിത് ശർമ്മയുടെ ഭാര്യ എന്ന നിലയിലല്ല നിങ്ങള്‍ റിതികയെ കാണേണ്ടത് മറിച്ച് സ്‌പോർട്‌സ് മാനേജർ എന്ന അവരുടെ കരിയർ മുഖാന്തിരമാണ്.ഒരു സ്‌പോർട്‌സ് മാനേജർ എന്ന നിലയില്‍, രോഹിതിന്റെ കരിയറില്‍ ഉള്‍പ്പെടെ കാര്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് റിതിക. തന്റെ ബന്ധുവായ ബണ്ടി സജ്‌ദേയുടെ സ്‌പോർട്‌സ് ആൻഡ് ടാലൻ്റ് മാനേജ്‌മെന്റ് സ്ഥാപനമായ കോർണർ സ്‌റ്റോനിലയിരുന്നു അവർ ആദ്യകാലങ്ങളില്‍ പ്രവർത്തിച്ചു വന്നിരുന്നത്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ഇതിഹാസ താരവുമായ വിരാട് കോഹ്‌ലിക്ക് ലാഭകരമായ പരസ്യ-ഡീലുകള്‍ ഉള്‍പ്പെടെ ഉറപ്പാക്കുന്നതില്‍ അവർ നിർണായക പങ്ക് വഹിച്ചിരുന്നു. ഇത് രോഹിതിനെ വിവാഹം കഴിക്കുന്നതിന് മുൻപ് നടന്ന കാര്യങ്ങളാണ്. ഈ കാലയളവിലാണ് സ്‌പോർട്‌സ് മാനേജർ എന്ന നിലയില്‍ രീതിക തന്റെ കരിയർ അടിവരയിടുന്നത്.നിലവില്‍ തന്റെ കരിയറിലൂടെ ഏകദേശം 10 കോടി രൂപയുടെ സമ്ബാദ്യം ഉണ്ടാക്കിയെടുക്കാൻ റിതികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതൊരു വലിയ നേട്ടം തന്നെയാണ് എന്നതാണ് പ്രത്യേകത. ടിസോട്ട്, ഓഡി, പെപ്‌സി, അഡിഡാസ് തുടങ്ങിയ പ്രമുഖ കമ്ബനികളുടെ ബ്രാൻഡ് എൻഡോഴ്‌സ് കരാറുകള്‍ താരങ്ങള്‍ക്ക് നേടി കൊടുക്കുന്നതില്‍ അവർ നിർണായക പങ്ക് വഹിച്ചിരുന്നു.

ഒരു പരസ്യ ഷൂട്ടിങ്ങിനിടെയാണ് രോഹിതും, റിതികയും ആദ്യമായി കാണുന്നത്. ഔദ്യോഗിക ചുമതലകള്‍ നിർവഹിക്കാനാണ് റിതിക അവിടെ എത്തിയത്. അവിടെ വച്ച്‌ ഇരുവരും സൗഹൃദത്തില്‍ ആവുകയായിരുന്നു. പിന്നീടാണ് ഈ ബന്ധം പ്രണയത്തിലേക്ക് വഴി മാറിയതും വിവാഹത്തില്‍ കലാശിച്ചതുമെല്ലാം. ഇപ്പോഴും രോഹിതിന്റെ മത്സരങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ റിതികയുടെ സാന്നിധ്യം നമുക്ക് കാണാം.

സിഐടിയു പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി

മാനന്തവാടി: നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ദേശീയ തലസ്ഥാന പ്രദേശം (എന്‍സിആര്‍) എന്നിവിടങ്ങളിലെ വ്യവസായ മേഖലയിലെ കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന തൊഴിലാളി പ്രക്ഷോഭത്തെ ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു

കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

കുറുമ്പാലക്കോട്ട: വിമുക്തിയുടെ ഭാഗമായി കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസ് കോട്ടത്തറ ഗ്രാമപഞ്ചായത്തും കോഴിക്കോട് സെന്റ് വിൻസന്റ് കോളനി ടിടിയിലെ വിദ്യാർത്ഥികളുമായി ചേർന്ന് “പ്രഗതി 2026” സമൂഹ സമ്പർക്ക ക്യാമ്പിന്റെ ഭാഗമായി കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ

ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി വീട്ടില്‍ കൊണ്ടുവരാറുണ്ടോ? അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നപതിവുണ്ടോ

ചില ആളുകള്‍ ബാക്കി വന്ന ഭക്ഷണം കേടാകാതിരിക്കാന്‍ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്, ഹോട്ടലില്‍ നിന്നും മറ്റും ഭക്ഷണം ഫോയില്‍പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടുവരുന്നവരുമുണ്ട്. എന്നാല്‍ അലുമിനിയം ഫോയിലുകള്‍ ഉപയോഗിച്ച് ഭക്ഷണം പൊതിയുന്നത് ശരീരത്തിന് ദോഷം

കെ.സി.വൈ.എം. ‘റിഫൈൻ 3.0’ നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു.

തരിയോട്: കെ.സി.വൈ.എം. മാനന്തവാടി രൂപത സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് ‘റിഫൈൻ 3.0’ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. രൂപത സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് തരിയോട് മേഖല ആതിഥേയത്വം വഹിച്ചു. തരിയോട് നിർമല ഹൈസ്കൂളിൽ

‘നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കുന്നതെന്തിന്?’; പന്തീരങ്കാവിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ദേശീയപാതാ-66 ല്‍ കോഴിക്കോട് ബൈപാസിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ പന്തീരങ്കാവില്‍ ടോള്‍ കളക്ഷന്‍ ആരംഭിച്ചതിനെതിരെയുള്ള പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. നാഷണല്‍ ഹൈവേ പ്രോജക്റ്റ് ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നിര്‍മ്മാണം നടക്കുന്ന സമയത്ത്

എനിക്ക് 18 വയസ് കഴിഞ്ഞു’, സംരക്ഷണം തേടി കുംഭമേള വൈറൽ താരം, മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി; ‘മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണം’

കുംഭമേള വൈറൽ താരത്തിന്‍റെ കേരളത്തിലെ വിവാഹവുമായി ബന്ധപ്പെട്ട തർക്കം പുതിയ തലത്തിലേക്ക്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിലെടുത്ത പോക്സോ കേസിൽ മധ്യപ്രദേശ് പൊലീസ് മൊഴി രേഖപ്പെടുത്താനായി കൊച്ചിയിലെത്തിയതിന് പിന്നാലെ, പെൺകുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടി.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.