രാജ്യത്തെ പ്രമുഖ സ്പോർട്ട്സ് മാനേജർ; വിരാട് കോലിക്കും, രോഹിത് ശർമയ്ക്കും കോടികളുടെ ബ്രാൻഡ് ടൈയ്യപ്പുകൾ നേടിക്കൊടുത്ത മിടുമിടുക്കി; സ്വന്തം അധ്വാനം കൊണ്ട് കരിയറിലൂടെ സമ്പാദിച്ചത് കോടികൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ രോഹിത് ശർമ്മയുടെ ഭാര്യ റിതികയെ അറിയാത്തവർ അധികം പേരുണ്ടാവില്ല. പ്രത്യേകിച്ച്‌ ദേശീയ ടീമിന്റെ മത്സരങ്ങള്‍ കാണുന്നവർക്ക് പവലിയനില്‍ നഖവും കടിച്ചിരിക്കുന്ന റിതികയുടെ ചിത്രങ്ങള്‍ അങ്ങനെ പെട്ടെന്ന് ഒന്ന് മറക്കാൻ കഴിയില്ല. ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ ഭാര്യ എന്നതിലുപരി കായിക മേഖലയില്‍ സ്വന്തമായി ഒരു മേല്‍വിലാസം ഉണ്ടാക്കിയെടുത്ത പ്രൊഫഷണല്‍ ആണ് റിതിക എന്ന് പറഞ്ഞാല്‍ പലരും സംശയിച്ചു നില്‍ക്കും.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ബോർഡുകളില്‍ ഒന്നായ ബിസിസിഐയില്‍ മുന്തിയ വാർഷിക കരാറുള്ള, കോടികള്‍ ശമ്ബളം കൈപ്പറ്റുന്ന ഐപിഎല്‍ ടീമിലെ നിർണായക സാന്നിധ്യമായ രോഹിത് ശർമ്മയുടെ ഭാര്യ എന്ന നിലയിലല്ല നിങ്ങള്‍ റിതികയെ കാണേണ്ടത് മറിച്ച് സ്‌പോർട്‌സ് മാനേജർ എന്ന അവരുടെ കരിയർ മുഖാന്തിരമാണ്.ഒരു സ്‌പോർട്‌സ് മാനേജർ എന്ന നിലയില്‍, രോഹിതിന്റെ കരിയറില്‍ ഉള്‍പ്പെടെ കാര്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് റിതിക. തന്റെ ബന്ധുവായ ബണ്ടി സജ്‌ദേയുടെ സ്‌പോർട്‌സ് ആൻഡ് ടാലൻ്റ് മാനേജ്‌മെന്റ് സ്ഥാപനമായ കോർണർ സ്‌റ്റോനിലയിരുന്നു അവർ ആദ്യകാലങ്ങളില്‍ പ്രവർത്തിച്ചു വന്നിരുന്നത്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ഇതിഹാസ താരവുമായ വിരാട് കോഹ്‌ലിക്ക് ലാഭകരമായ പരസ്യ-ഡീലുകള്‍ ഉള്‍പ്പെടെ ഉറപ്പാക്കുന്നതില്‍ അവർ നിർണായക പങ്ക് വഹിച്ചിരുന്നു. ഇത് രോഹിതിനെ വിവാഹം കഴിക്കുന്നതിന് മുൻപ് നടന്ന കാര്യങ്ങളാണ്. ഈ കാലയളവിലാണ് സ്‌പോർട്‌സ് മാനേജർ എന്ന നിലയില്‍ രീതിക തന്റെ കരിയർ അടിവരയിടുന്നത്.നിലവില്‍ തന്റെ കരിയറിലൂടെ ഏകദേശം 10 കോടി രൂപയുടെ സമ്ബാദ്യം ഉണ്ടാക്കിയെടുക്കാൻ റിതികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതൊരു വലിയ നേട്ടം തന്നെയാണ് എന്നതാണ് പ്രത്യേകത. ടിസോട്ട്, ഓഡി, പെപ്‌സി, അഡിഡാസ് തുടങ്ങിയ പ്രമുഖ കമ്ബനികളുടെ ബ്രാൻഡ് എൻഡോഴ്‌സ് കരാറുകള്‍ താരങ്ങള്‍ക്ക് നേടി കൊടുക്കുന്നതില്‍ അവർ നിർണായക പങ്ക് വഹിച്ചിരുന്നു.

ഒരു പരസ്യ ഷൂട്ടിങ്ങിനിടെയാണ് രോഹിതും, റിതികയും ആദ്യമായി കാണുന്നത്. ഔദ്യോഗിക ചുമതലകള്‍ നിർവഹിക്കാനാണ് റിതിക അവിടെ എത്തിയത്. അവിടെ വച്ച്‌ ഇരുവരും സൗഹൃദത്തില്‍ ആവുകയായിരുന്നു. പിന്നീടാണ് ഈ ബന്ധം പ്രണയത്തിലേക്ക് വഴി മാറിയതും വിവാഹത്തില്‍ കലാശിച്ചതുമെല്ലാം. ഇപ്പോഴും രോഹിതിന്റെ മത്സരങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ റിതികയുടെ സാന്നിധ്യം നമുക്ക് കാണാം.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.