ചൂണ്ടയില്‍ കുടുങ്ങിയ ഭീമൻ തിരണ്ടിയെ കരയിലെത്തിക്കാൻ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിവന്നത് ഒന്‍പത് മണിക്കൂര്‍. അപ്രതീക്ഷിതമായി കുടുങ്ങിയ 250 കിലോ ഗ്രാം തൂക്കമുള്ള ഭീമന്‍ തിരണ്ടിയെ വള്ളത്തില്‍ കെട്ടിവലിച്ചാണ് കരയിലെത്തിച്ചത്. ഏറെപണിപ്പെട്ട് തിരണ്ടിയെ കരയ്‌ക്കെത്തിച്ചപ്പോഴാകട്ടെ വലിപ്പക്കൂടുതല്‍ മൂലം വാങ്ങാൻ ആളില്ലാത്ത അവസ്ഥയുമായി. ഒടുവില്‍ അൻപതിനായിരത്തിലധികം രൂപ വിലമതിയ്ക്കുന്ന തിരണ്ടി 22,000 രൂപയ്ക്കാണ് വിറ്റുപോയത്.
പൂന്തുറ സ്വദേശികളായ വളളം ഉടമ മൈക്കിള്‍, സുരേഷ്, പൂടന്‍ എന്നിവരാണ് 250 കിലോ തൂക്കമുളള തിരണ്ടിയുമായി വെളളിയാഴ്ച തീരത്ത് എത്തിയത്. ആദ്യമായാണ് ഇവിടെ ഇത്രയും വലിപ്പമുളള തിരണ്ടി ലഭിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.തുടര്‍ന്ന് ലേലത്തിന് വെച്ചുവെങ്കിലും വലിപ്പമുളള തിരണ്ടിയായതിനാല്‍ വാങ്ങാന്‍ ആരും മുന്നോട്ടുവന്നില്ലെന്ന് മൈക്കിള്‍ പറഞ്ഞു. അൻപതിനായിരത്തിലധികം രൂപയ്ക്ക് വിറ്റുപോകണ്ടേ തിരണ്ടിയെ പൂന്തുറ നിവാസിയായ ഫ്രാന്‍സിസ് എന്നയാള്‍ 22,000 രൂപയ്ക്ക് വാങ്ങുകയായിരുന്നു.
1,000 കിലോ, 22,500 രൂപ..പൂന്തുറയിൽ ഭീമൻ തിരണ്ടിയെ പിടിച്ച് മത്സ്യത്തൊഴിലാളികൾ
1,000 കിലോ, 22,500 രൂപ..പൂന്തുറയിൽ ഭീമൻ തിരണ്ടിയെ പിടിച്ച് മത്സ്യത്തൊഴിലാളികൾ | STINGRAY | POONTHURA |
വലവീശുന്നതിനിടയിലാണ് തിരണ്ടിയുടെ സാന്നിധ്യം ഇവര്‍ കണ്ടത്. തുടര്‍ന്ന് ചൂണ്ടയെറിഞ്ഞു. ചൂണ്ടയുമായി തിരണ്ടി മുന്നോട്ടുകുതിച്ചെങ്കിലും വളളവുമായി മത്സ്യത്തൊഴിലാളികളും പിന്തുടർന്നു. രണ്ടാമത്തെ ചൂണ്ടയും എറിഞ്ഞ് ഏറെ പണിപ്പെട്ട് തിരണ്ടിയെ വരുതിയിലാക്കി. ശേഷം, വളളത്തില്‍ കെട്ടിവലിച്ച് എട്ടുമണിക്കൂറോളം യാത്രചെയ്ത് വെളളിയാഴ്ച രാവിലെ 11-ഓടെ തീരത്ത് എത്തിക്കുകയായിരുന്നു.