മയക്കുമരുന്ന്, മദ്യം, വിലപിടുപ്പുള്ള വസ്തുക്കൾ, പണം; ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇതുവരെ പിടിച്ചെടുത്തത് 9000 കോടി രൂപ മൂല്യമുള്ള വസ്തു വകകളും പണവും; കണക്കുകൾ പുറത്തുവിട്ടു തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പിടികൂടിയ പണത്തിന്റെയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റുവസ്തുക്കളുടെയും കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. 8,889 കോടി രൂപയുടെ വസ്തുക്കളും പണവും മദ്യവും വിലപിടിപ്പുള്ള വസ്തുക്കളും സ്വർണവുമാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതല്‍ ഇതുവരെ പിടികൂടിയത്.2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ രണ്ടരയിരട്ടിയാണ് ഇത്തവണ പിടികൂടിയിരിക്കുന്നത്.

മൂന്ന് റൗണ്ട് പോളിങ് കൂടി ബാക്കിനില്‍ക്കെയാണിത്. ഈ കണക്കുകള്‍ കൂടി പുറത്തുവരുമ്ബോള്‍ തുക ഇനിയും ഉയരാനാണ് സാധ്യത.മൊത്തം പിടിച്ചെടുത്ത 8,889 കോടി രൂപയില്‍ ഏകദേശം 45 ശതമാനം മയക്കുമരുന്നുകളും 23 ശതമാനം സൗജന്യ വസ്തുക്കളും (ഫ്രീബീസ്) 14 ശതമാനം സ്വർണമടക്കമുള്ള ലോഹങ്ങളുമാണ്. 849 കോടി രൂപയും 815 കോടി രൂപ വിലവരുന്ന 5.4 കോടി ലിറ്റർ മദ്യവും വിവിധ ഏജൻസികള്‍ പിടികൂടിയിട്ടുണ്ട്.

ഏറ്റവും വലിയ മയക്കുമരുന്ന് ശേഖരം പിടികൂടിയത് ഗുജറാത്തില്‍ നിന്നാണ്. 1462 കോടി രൂപയുടെ മയക്കുമരുന്നാണ് ഇവിടെ നിന്ന് മാത്രം പിടികൂടിയത്. രണ്ടാം സ്ഥാനത്ത് പഞ്ചാബാണ് 665.7 കോടി രൂപ. ഡല്‍ഹി, തമിഴ്‌നാട്, മഹാരാഷ്ട്ര മുതലായ സംസ്ഥാനങ്ങളാണ് തൊട്ടടുത്തുള്ളത്. ഏപ്രില്‍ 17 ന് ഗ്രേറ്റർ നോയിഡയിലെ ഒരു മയക്കുമരുന്ന് ഫാക്ടറി പോലീസ് തകർത്തിരുന്നു. ഇവിടെ നിന്ന് 150 കോടി രൂപ വിലമതിക്കുന്ന 26.7 കിലോ എംഡിഎംഎ പിടികൂടുകയും രണ്ട് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

വോട്ടിനായി സൗജന്യ വസ്തുക്കള്‍ നല്‍കുന്ന സംഭവത്തില്‍ രാജസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. മധ്യപ്രദേശ്. കർണാടക, വെസ്റ്റ് ബംഗാള്‍, ഒഡീഷ എന്നിവയാണ് തൊട്ടടുത്ത സംസ്ഥാനങ്ങള്‍. കർണാടകയില്‍ നിന്നാണ് അനധികൃത മദ്യം ഏറ്റവും കൂടുതല്‍ പിടികൂടിയത്. 175.4 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് പിടികൂടിയത്. വെസ്റ്റ് ബംഗാള്‍, തെലങ്കാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ് തൊട്ടുപിന്നില്‍.114.1 കോടി രൂപ പിടികൂടിയ തെലങ്കാനയാണ് കള്ളപ്പണം പിടികൂടിയതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. കർണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

ക്വട്ടേഷന്‍ ക്ഷണിച്ചു.

വിനോദസഞ്ചാര വകുപ്പ് മലയോര യാത്രയ്ക്ക് അനുയോജ്യമായ എസി സൗകര്യമുള്ള സെവന്‍ സീറ്റര്‍ വാഹനവാഹന ഉടമകള്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ക്വട്ടേഷന്‍, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടാക്‌സ് റസീപ്റ്റ്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്,

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി

ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.