മതപരമായ കല്ല്, കുരിശ് ഉള്‍പ്പടെ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി

കൊച്ചി: അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. ഇത്തരം നിര്‍മാണങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു. ഇത്തരം കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് തഹസില്‍ദാര്‍മാര്‍ വഴി കളക്ടര്‍ നിര്‍ദേശം നല്‍കണമെന്നും, ഇതിനായി ചീഫ് സെക്രട്ടറി കളക്ടര്‍മാരെ ചുമതലപ്പെടുത്തണമെന്നും കോടതി പറഞ്ഞു.

പ്ലാന്റേഷന്‍ ഭൂമിയില്‍ നിര്‍മിച്ചിട്ടുള്ള അനധികൃത ആരാധനാലയങ്ങല്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.

സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള മതപരമായ കല്ലുകളും, കുരിശുകളും ഉള്‍പ്പടെയുള്ളവ കണ്ടെത്തി നീക്കാനാണ് നിര്‍ദേശം. ആറുമാസത്തിനകം ഇത്തരം നിര്‍മാണങ്ങള്‍ സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കി അവ പൊളിച്ചുനീക്കാനാണ് നിര്‍ദേശം. ഇത്തരം നിര്‍മാണങ്ങള്‍ സംബന്ധിച്ച് പൊതു ജനങ്ങള്‍ക്കും കളക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള അധികൃതരെ വിവിരമറിയിക്കാമെന്നും കോടതി പറയുന്നു. മതപരമായ സാഹോദര്യം സംരക്ഷിക്കുന്നതിന് ഈ നടപടി അനിവാര്യമാണെന്ന് ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവില്‍ പറയുന്നു. നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു വര്‍ഷത്തിനുള്ളില്‍ സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.

പത്തനംതിട്ടയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഭൂമിയില്‍ തൊഴിലാളികള്‍ക്ക് ആരാധന നിര്‍വഹിക്കാനായി ചെറിയ ക്ഷേത്രങ്ങള്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ ഇവ വിപുലപ്പെടുത്താന്‍ ചിലര്‍ ശ്രമങ്ങള്‍ ആരംഭിച്ചത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഹരജി നല്‍കിയത്. ക്ഷേത്രങ്ങള്‍ വിപുലപ്പെടുത്താനുള്ള നീക്കത്തിന് പിന്നില്‍ സര്‍ക്കാര്‍ ഭൂമി കൈയേറാനുള്ള ശ്രമങ്ങള്‍ നടന്നു എന്നും അത് സംഘര്‍ഷത്തിന് കാരണമായി എന്നും ഹരജിയില്‍ പറയുന്നു. പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി, മൊട്ടപ്പാറ, ചന്ദനതടിക്കല്‍ എന്നിവടങ്ങളിലാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഭൂമിയില്‍ ക്ഷേത്രങ്ങള്‍ ഉള്ളത്.

ഈ ക്ഷേത്രങ്ങള്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഭൂമിയിലായണെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ആരാധനാലയങ്ങള്‍ നിര്‍മിക്കാനാണെങ്കിലും സര്‍ക്കാര്‍ ഭൂമി കൈയേറുന്നത് ഭൂസംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. സ്വന്തം ശരീരത്തിലടക്കം ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് വിശ്വാസികളില്‍ ഭൂരിഭാഗം ആളുകളും. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഭൂമി കൈയേറി ആരാധനാലയങ്ങള്‍ നിര്‍മിക്കേണ്ട ആവശ്യമില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഒരു വിഭാഗത്തിന് മാത്രം സര്‍ക്കാര്‍ ഭൂമിയില്‍ ആരാധനാലയം നിര്‍മിക്കാന്‍ അനുമതി നല്‍കിയാല്‍ മറ്റു വിഭാഗങ്ങള്‍ക്കും അനുമതി നല്‍കേണ്ടി വരും. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. അതുകൊണ്ട് തന്നെ, ഏത് വിഭാഗത്തിനായാലും സര്‍ക്കാര്‍ ഭൂമിയില്‍ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കരുതെന്നും കോടതി പറഞ്ഞു. ഇത്തരം ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്താല്‍ ദൈവം കൂടുതല്‍ സന്തോഷിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

കേരളത്തില്‍ അനേകം ആരാധനാലയങ്ങള്‍ നിലവിലുണ്ടെങ്കിലും ഇപ്പോഴും കല്ലോ, കുരിശോ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ചുകൊണ്ട് പിന്നീട് അതിന് മതത്തിന്റെ നിറം നല്‍കുന്നത് തുടരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. അവ പിന്നീട് വലിയ ആരാധനാലയങ്ങളായി മാറുന്നു എന്നും കോടതി പറഞ്ഞു.

ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യം മതങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനുള്ള അവകാശമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത ആരാധനാലയങ്ങള്‍ എത്രയും പെട്ടെന്ന് പൊളിച്ചുനീക്കണമെന്ന് ഉത്തരവിടുകയായിരുന്നു. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ ആറ് മാസത്തിനകം ഒഴിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!

ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ

യുവതിയെ കാണ്മാനില്ല

നീലേശ്വരം: നീലേശ്വരം സ്വദേശിനിയായ ഷിംനയെ (Shimna) കാണാനില്ലെന്ന് പരാതി. 2025 ഒക്ടോബർ 4-ാം തീയതി ശനിയാഴ്ച രാവിലെ 6:30 മുതൽ നീലേശ്വരത്തു നിന്നാണ് യുവതിയെ കാണാതായത്. സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആപ്പ് സ്റ്റോറിന് പിന്നാലെ പ്ലേ സ്റ്റോറിലും ഒന്നാമത്; വന്‍ നേട്ടവുമായി അറട്ടൈ ആപ്പ്

ഇന്ത്യന്‍ ടെക് കമ്പനിയായ സോഹോയുടെ മെസേജിംഗ് ആപ്പായ ‘അറട്ടൈ’ ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിൽ അടുത്തിടെ ഒന്നാമതെത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പ് ചാർട്ടുകളിലും അറട്ടൈ ഒന്നാമതെത്തിയിരിക്കുകയാണ്. സൗജന്യ ആപ്പുകളുടെ പട്ടികയിലാണ്

ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ലാത്ത ഒരു കിടിലൻ രാജ്യം; പക്ഷെ അവിടെ ചെന്ന് ചൂളമടിച്ചാൽ ചിലപ്പോ ‘പണി കിട്ടും’

ഇന്ത്യക്കാര്‍ക്കിടയടില്‍ പ്രചാരം നേടിവരുന്ന പുതിയ ട്രാവല്‍ ഡെസ്റ്റിനേഷനാണ് കസാഖിസ്ഥാന്‍. ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ലാത്തതിനാല്‍ തന്നെ ഇപ്പോള്‍ കസാഖിസ്ഥാനിലേക്കുള്ള യാത്രക്കാരുടെ എണ്ണവും ഏറെ വര്‍ധിക്കുന്നുണ്ട്. ആ നാടിന്റെ പ്രകൃതിഭംഗിയും പുരാതന കെട്ടിടങ്ങളും ചരിത്രമുറങ്ങുന്ന സ്മാരകങ്ങളും വ്യത്യസ്തമായ

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 4 സുഗന്ധവ്യഞ്ജനങ്ങൾ ഇതാണ്

ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതികൾ, വ്യായാമങ്ങൾ ചെയ്യാതിരിക്കുക , സമ്മർദ്ദം തുടങ്ങിയവയാണ് ഹൃദ്രോഗം ഉണ്ടാക്കാൻ കാരണമാകുന്നത്. പലതരം ഔഷധ ഗുണങ്ങൾ അടങ്ങിയ ഭക്ഷണ സാധനങ്ങൾ നമ്മുടെ അടുക്കളയിൽ ഉണ്ട്. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഈ സുഗന്ധവ്യഞ്ജനങ്ങൾ

2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് വേണ്ട; കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്

മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി 11 കുട്ടികള്‍ മരിച്ചതിനെ തുടർന്ന് ചെറിയ കുട്ടികളില്‍ ചുമ സിറപ്പുകള്‍ ഉപയോഗിക്കുന്നതിനെതിരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സർവീസസ് (ഡിജിഎച്ച്‌എസ്) മുന്നറിയിപ്പ് നല്‍കി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ രണ്ടാഴ്ചക്കിടെ ഒമ്ബത് കുട്ടികള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.