ന്യൂഡൽഹി: ഓക്‌സ്‌ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ നാല് കോടി ഡോസ് ഉൽപ്പാദിപ്പിച്ചതായി ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്‌റ്റിറ്റ്യൂട്ട്. ഡിസംബറോടെ 10 കോടി ഡോസ് തയ്യാറാകുമെന്ന് ഇൻസ്‌റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനാവാല പറഞ്ഞു. ബ്രിട്ടീഷ് മരുന്നുനിർമാതാക്കളായ അസ്‌ട്രസെനേക്കയുമായി ചേർന്നാണ് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് കോവിഡ് വാക്‌സിൻ തയ്യാറാക്കുന്നത്.
ഓക്‌സ്‌ഫഡ് സർവകലാശാല വാക്‌സിൻ ഇന്ത്യയിൽ നിലവിൽ അന്തിമഘട്ട പരീക്ഷണത്തിലാണ്. ഡിസംബറോടെ സർക്കാർ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പൂനാവാല പറഞ്ഞു. വാക്‌സിനുകൾ ആദ്യം ഇന്ത്യയിൽ വിതരണംചെയ്യും. അടുത്ത വർഷം അമ്പതുശതമാനം ദരിദ്രരാജ്യങ്ങളിലെ വിതരണത്തിനായി കൈമാറും.

ആ റീല്‍ ഒന്നുകൂടി കാണണോ? ഇനി ‘വാച്ച് ഹിസ്റ്ററി’ ഇന്‍സ്റ്റഗ്രാമിലും
ഒരു റീല്‍ കണ്ട് അല്‍പം കഴിഞ്ഞ് അത് ഒന്നുകൂടി കാണണമെന്ന് തോന്നുകയോ ആര്‍ക്കെങ്കിലും ആ റീലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് തോന്നിയാല്‍. എത്ര ശ്രമിച്ചാലും ആ റീല്‍ ഒന്ന് കണ്ടെത്താന്‍ സാധിക്കാറില്ല അല്ലേ. എന്നാല്‍







