ന്യൂഡൽഹി: ഓക്‌സ്‌ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ നാല് കോടി ഡോസ് ഉൽപ്പാദിപ്പിച്ചതായി ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്‌റ്റിറ്റ്യൂട്ട്. ഡിസംബറോടെ 10 കോടി ഡോസ് തയ്യാറാകുമെന്ന് ഇൻസ്‌റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനാവാല പറഞ്ഞു. ബ്രിട്ടീഷ് മരുന്നുനിർമാതാക്കളായ അസ്‌ട്രസെനേക്കയുമായി ചേർന്നാണ് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് കോവിഡ് വാക്‌സിൻ തയ്യാറാക്കുന്നത്.
ഓക്‌സ്‌ഫഡ് സർവകലാശാല വാക്‌സിൻ ഇന്ത്യയിൽ നിലവിൽ അന്തിമഘട്ട പരീക്ഷണത്തിലാണ്. ഡിസംബറോടെ സർക്കാർ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പൂനാവാല പറഞ്ഞു. വാക്‌സിനുകൾ ആദ്യം ഇന്ത്യയിൽ വിതരണംചെയ്യും. അടുത്ത വർഷം അമ്പതുശതമാനം ദരിദ്രരാജ്യങ്ങളിലെ വിതരണത്തിനായി കൈമാറും.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക