സ്വർണവില കുറഞ്ഞു, പക്ഷെ വാങ്ങാന്‍ ഓടാതെ ജനം: പകരം കൈയ്യിലുള്ള സ്വർണം വിറ്റ് കാശാക്കുന്നത് കൂടി

Advertisement
Featured Image

ന്യൂഡൽഹി: സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവയിലുണ്ടായ വൻ വർധനവും വിപണിയിലെ വിലയിടിവും കാരണം സ്വർണ്ണ വാങ്ങുന്ന കാര്യത്തില്‍ കടുത്ത ജാഗ്രത പുലർത്തി ഇന്ത്യന്‍ ഉപഭോക്താക്കള്‍. തീരുവ വർധനയ്ക്ക് ശേഷം ഇന്ത്യൻ വിപണിയിൽ സ്വർണ്ണത്തിന്റെ ആവശ്യകതയിൽ 70 ശതമാനത്തിലധികം ഇടിവുണ്ടായെന്നാണ് ഇന്ത്യ ബുളളിയൻ ജ്വല്ലേഴ്സ് അസോസിയേഷൻ (IBJA) സെക്രട്ടറി സുരേന്ദ്ര മേത്ത വ്യക്തമാക്കുന്നത്. ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് മാറ്റിവെക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ചതിന് തൊട്ടുപിന്നാലെ, മെയ് 13-നാണ് കേന്ദ്ര സർക്കാർ സ്വർണ്ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയത്.

പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയും നികുതി വർധനവുമാണ് വിപണിയിൽ പെട്ടെന്നുള്ള ഡിമാൻഡ് കുറയാൻ കാരണമായതെന്നും സുരേന്ദ്ര മേത്ത വിലയിരുത്തുന്നു. പുതിയ സ്വർണ്ണം വാങ്ങാൻ ഉപഭോക്താക്കൾ മടിക്കുന്ന ഈ സാഹചര്യത്തിൽ, നിരവധി കുടുംബങ്ങൾ തങ്ങളുടെ കൈവശമുള്ള പഴയ സ്വർണ്ണാഭരണങ്ങൾ വിറ്റഴിക്കുന്നു പ്രവണതയും വർധിച്ചിട്ടുണ്ട്. , 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ പഴയ സ്വർണ്ണത്തിന്റെ വിൽപ്പന ഏകദേശം 50 ടണ്ണോളം എത്തിയെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 50 ശതമാനത്തിലധികം കൂടുതലാണ്.

Advertisement

Related News