ന്യൂഡല്‍ഹി: രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ റിഫൈനറി പ്രൊഡക്ഷന്‍ ടാങ്കറുകള്‍ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഗ്രീന്‍ഫീല്‍ഡ് റിഫൈനറി-കം-പെട്രോകെമിക്കല്‍ കോംപ്ലക്സില്‍ നിന്നുള്ള ടാങ്കറുകളാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. രാജസ്ഥാന് സര്‍ക്കാരും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡും സംയുക്തമായി വികസപ്പിച്ചെടുത്ത സംരംഭം കൂടിയാണിത്.ഏകദേശം 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി രാജസ്ഥാനില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയില്‍ ഇനി യൂറിയ ക്ഷാമമുണ്ടാകില്ലെന്നും പറഞ്ഞു. നിലവിലെ പ്രതിസന്ധി താത്കാലികം മാത്രം. മധ്യേഷ്യയിലെ യുദ്ധത്തിന്റെ പ്രത്യാഘാതം കര്‍ഷകരെയും ബാധിച്ചു. എങ്കിലും നയതന്ത്ര ബന്ധങ്ങള്‍ മൂലം പ്രതിസന്ധിയെ മറികടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം ചിലര്‍ സര്‍ക്കാരിനെ ആക്രമിക്കുന്ന തിരക്കിലാണെന്നും മോദി വിമര്‍ശിച്ചു. ആഭ്യന്തര എണ്ണ വിതരണം പരിമിതമായിരുന്നിട്ടും രാജ്യം വലിയ പ്രതിസന്ധി നേരിട്ടല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ചില രാജ്യങ്ങള്‍ ഇന്ധനവില 40 മുതല്‍ 50 ശതമാനം വരെ വര്‍ധിപ്പിച്ചു. എന്നാല്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇന്ധന പ്രതിസന്ധിയെ ഇന്ത്യ മറികടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു._
general
എല്‍പിജി വിതരണത്തിലെ പ്രതിസന്ധി; ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കും: പ്രധാനമന്ത്രി
Related News
'അമ്മ ഫണ്ടില്‍ നിന്ന് ചിലര്‍ തട്ടിപ്പ് നടത്തി, ചോദ്യം ചെയ്തപ്പോള്‍ അപമാനിക്കാന്‍ ശ്രമം'; തന്റെ പോരാട്ടം പവർ ഗ്രൂപ്പിനെതിരെയെന്ന് ശ്വേത മേനോന്
ലഹരിവിരുദ്ധ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മെത്താഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
അതിശക്തമായ മഴ വരുന്നു, രണ്ട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്; 6 ജില്ലകളിൽ യെല്ലോ അലർട്ട്, മീൻപിടിത്തത്തിന് വിലക്ക് തുടരും
'കേപ് വർദെയിലെ ജനങ്ങൾ നിങ്ങളെയോർത്ത് അഭിമാനിക്കട്ടെ..'; മെസി പറഞ്ഞ വാക്കുകളെ കുറിച്ച് വൊസീഞ്ഞ

