വെറും നാല് മാസം കൊണ്ട് 26461.75 കോടി രൂപ കടം, സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയുടെ പാതിയോളം; സാമ്പത്തിക പ്രതിസന്ധി തുടരുന്നു

Advertisement
Featured Image

സംസ്ഥാനത്ത് ഭരണം മാറി നാല് മാസങ്ങൾ പിന്നിട്ടിട്ടും സാമ്പത്തിക പ്രതിസന്ധിക്ക് അയവുവരുന്നില്ല. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ നാല് മാസം പൂർത്തിയാകുമ്പോഴേക്കും ഈ വർഷം ആകെ കടമെടുക്കാവുന്ന പരിധിയുടെ പകുതിയോളം തുക സർക്കാർ കടമെടുത്തു കഴിഞ്ഞു. 26,461.75 കോടി രൂപയാണ് ഈ കാലയളവിൽ മാത്രം കടമായി സ്വീകരിച്ചത്. എന്നാൽ, മുൻ വർഷത്തെ അപേക്ഷിച്ച് മൂലധന ചെലവ് ഉയർന്നത് സർക്കാരിന് ആശ്വാസമേകുന്ന ഘടകമാണ്.

വരുമാനത്തിൽ വർദ്ധനവുണ്ടായെങ്കിലും അതിലും വേഗത്തിലാണ് ചെലവുകൾ ഉയരുന്നത്. ദീർഘകാല അടിസ്ഥാനത്തിലുള്ള ആസ്തികൾ സൃഷ്ടിക്കാൻ ഉപയോഗിക്കേണ്ട കടമെടുക്കുന്ന തുക, മുൻപത്തെപ്പോലെ നിത്യനിദാന ചെലവുകൾ ഒപ്പിക്കാനാണ് പ്രധാനമായും വിനിയോഗിക്കുന്നത്. റവന്യൂ ചെലവുകളിൽ പലിശ തിരിച്ചടവിനായി മാറ്റിവെച്ച തുക മുൻ വർഷത്തിന് സമാനമായി തുടരുന്നു. എന്നാൽ ജീവനക്കാരുടെ ശമ്പള ചെലവിൽ 2,648 കോടി രൂപയുടെ വർദ്ധനവുണ്ടായി. പെൻഷൻ ചെലവുകൾ രണ്ടായിരം കോടിയോളമാണ് ഉയർന്നത്. റവന്യൂ ചെലവുകളിലെ ഈ കുതിച്ചുചാട്ടം കാരണം സംസ്ഥാനത്തിന്റെ സാമ്പത്തിക കമ്മിയും കടവും ബജറ്റിൽ കണക്കുകൂട്ടിയതിന്റെ പകുതിയോളം ആദ്യ നാലു മാസങ്ങളിൽ തന്നെ എത്തിനിൽക്കുകയാണ്.

Advertisement

Related News