91 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ആദ്യം; ഒറ്റ പന്തുപോലും എറിയാതെ അഫ്ഗാന്‍-ന്യൂസിലന്‍ഡ് ടെസ്റ്റ് ഉപേക്ഷിച്ചു.

നോയ്ഡ: ഇന്ത്യൻ ക്രിക്കറ്റിലെ 91 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു രാജ്യാന്തര ടെസ്റ്റ് മത്സരം ഒറ്റ പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. നോയ്ഡയില്‍ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന്‍-ന്യൂസിലന്‍ഡ് ടെസ്റ്റ് മത്സരമാണ് മോശം കാലാവസ്ഥയും ഗ്രൗണ്ടിലെ സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം ഉപേക്ഷിച്ചത്. 1933ലാണ് ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചത്.

ഏഷ്യയില്‍ ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുന്ന രണ്ടാമത്തെ മാത്രം മത്സരവുമാണിത്. 1998ല്‍ ഫൈസലാബാദില്‍ നടക്കേണ്ടിയിരുന്ന പാകിസ്ഥാന്‍-സിംബാബ്‌വെ മത്സരമാണ് ഏഷ്യയില്‍ ഇതിന് മുമ്പ് ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ച ടെസ്റ്റ് മത്സരം. ടെസ്റ്റ് ചരിത്രത്തില്‍ തന്നെ ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുന്ന ഏഴാമത്ത മാത്രെ ടെസ്റ്റുമാണിത്. തുടര്‍ച്ചയായി പെയ്ത മഴയില്‍ നനഞ്ഞു കുതിര്‍ന്ന ഗ്രൗണ്ട് മത്സരയോഗ്യമാക്കാന്‍ സൂപ്പര്‍ സോപ്പറടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലാതിരുന്നതുമാണ് മത്സരം നടത്താന്‍ കഴിയാതിരുന്നത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അഫ്ഗാനിസ്ഥാന്‍റെ ഹോം ടെസ്റ്റുകള്‍ക്ക് വേദിയൊരുക്കുന്നത് ഇന്ത്യയാണ്. നോയ്ഡക്ക് പുറമെ കാണ്‍പൂരും ബെംഗലൂരുവും ബിസിസിഐ വേദിയാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ തങ്ങളാണ് എളുപ്പം എത്തിച്ചേരാന്‍ സൗകര്യമുള്ള ഗ്രൗണ്ടെന്ന നിലയില്‍ നോയ്ഡ തെരഞ്ഞെടുത്തതെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമല്ലാത്തതായിരുന്നു അഫ്ഗാനിസ്ഥാന്‍-ന്യൂസിലന്‍ൻഡ് ഏക ടെസ്റ്റ് മത്സരം. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരം ഉപേക്ഷിച്ചതോടെ ന്യൂസിലന്‍ഡ് ടീം ശ്രീലങ്കന്‍ പര്യടനത്തിനായി പോകും. ശ്രീലങ്കക്കെതിരെ രണ്ട് ടെസ്റ്റുകള്‍ കളിക്കുന്ന ന്യൂസിലന്‍ഡ് അടുത്തമാസം ഇന്ത്യക്കെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിക്കാന്‍ തിരിച്ചെത്തും.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം

​തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. ​നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

‘ഒരമ്മ പെറ്റ അളിയൻമാരാണ്’ ഉരുളക്കിഴങ്ങുണ്ടായത് തക്കാളിയിൽ നിന്നുമാണെന്ന് പഠനം

പച്ചകറികളിലെ ഏറ്റവും പ്രിയങ്കരമായ രണ്ടെണ്ണമാണ് തക്കാളിയും ഉരുളക്കിഴങ്ങും. രണ്ട് പച്ചകറികളും നിത്യജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ്. എന്നാൽ രണ്ടും തമ്മിൽ നമ്മൾ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ ബന്ധമുണ്ട്. 1000 വർഷങ്ങളോളം മുമ്പ് തക്കാളിയിൽ നിന്നുമാണ് ഉരുളക്കിഴങ്ങുണ്ടായത് എന്നാണ്

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.