രാജ്യത്തെ ഏറ്റവും വലിയ മാള്‍ ശൃംഖലയായി മാറാനുള്ള ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ്. കേരളത്തിന് പുറത്ത് ബംഗ്ലൂർ, ലഖ്നൗ, ഹൈദരബാദ് എന്നിവിടങ്ങളില്‍ മാളുകള്‍ പ്രവർത്തിക്കുന്ന ഗ്രൂപ്പ് രാജ്യത്തെ തന്നെ ഏറ്റവും വലിയ മാള്‍ ഗുജറാത്തിലെ അഹമ്മദബാദില്‍ തുറക്കാനുള്ള ഒരുക്കത്തിലുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും നിലവില്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ മാളുകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ പോലും ലുലു ഗ്രൂപ്പിന്റെ ഒരു മാളും ഇല്ലെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന വെഗാസ് മാളാണ് രാജ്യത്തെ ഏറ്റവും തിരക്കേറിയ മാളെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രമുഖ ലൊക്കേഷൻ എഐ സ്റ്റാർട്ടപ്പായ ജിയോഐക്യുവാണ് കഴിഞ്ഞ വെള്ളിയാഴ്ച രാജ്യത്തെ ഏറ്റവും തിരക്കേറിയ മാളുകളുടെ പട്ടിക പുറത്തുവിട്ടത്. ഏപ്രില്‍-ജൂണ്‍ കാലയളവിലെ കണക്കില്‍ വെഗാസ് മാള്‍ ഒന്നാം സ്ഥാനത്ത് തുടരുമ്ബോള്‍ കിഴക്കൻ ഡല്‍ഹിയിലെ വി3എസ് ഈസ്റ്റ് സെൻ്റർ മാളും മുംബൈ മേഖലയിലെ ഫീനിക്സ് മാർക്കറ്റ്സിറ്റിയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു.
വെഗാസ് മാള്‍ (ദ്വാരക, ഡല്‍ഹി), V3S ഈസ്റ്റ് സെൻ്റർ മാള്‍ (ഡല്‍ഹി), ഫീനിക്സ് മാർക്കറ്റ്സിറ്റി (ഗ്രേറ്റർ മുംബൈ) എന്നിവിടങ്ങളില്‍ യഥാക്രമം 26212, 24282, 23000 പ്രതിദിന ശരാശരി സഞ്ചാരികളുണ്ടായെന്നാണ് ജിയോ ഐക്യു പുറത്തുവിട്ട കണക്കില്‍ പറയുന്നത്. ആർ സിറ്റി മാള്‍ (നാലാം റാങ്ക്), വിവിയാന മാള്‍ (അഞ്ചാം റാങ്ക്), സീവുഡ്സ് ഗ്രാൻഡ് സെൻട്രല്‍ (പത്താം റാങ്ക്), ഹൈ സ്ട്രീറ്റ് ഫീനിക്സ് ( 12 -ാം റാങ്ക്) തുടങ്ങിയ മാളുകളുമായി പട്ടികയില്‍ മുംബൈ ആധിപത്യം സ്ഥാപിക്കുന്നതായും കാണാന്‍ സാധിക്കും.
ഡല്‍ഹി എൻ സി ആറിൽ നിന്ന് വെഗാസ് മാള്‍ (ഒന്നാം റാങ്ക്), വി3എസ് ഈസ്റ്റ് സെൻ്റർ മാള്‍ (രണ്ടാം റാങ്ക്), പസഫിക് മാള്‍, ടാഗോർ ഗാർഡൻ (എട്ടാം റാങ്ക്), സെലക്‌ട് സിറ്റിവാക്ക് (11-ാം റാങ്ക്), ഗൗർ സിറ്റി മാള്‍, ഗ്രേറ്റർ നോയിഡ (19-ാം റാങ്ക്), എന്നിവ ഉള്‍പ്പെടുന്നു. എലാൻ്റെ മാള്‍, ചണ്ഡീഗഡ് (6-ാം റാങ്ക്), ഫീനിക്സ് മാർക്കറ്റ്സിറ്റി, പൂനെ (ഏഴാം റാങ്ക്), ശരത് സിറ്റി ക്യാപിറ്റല്‍ മാള്‍, ഹൈദരാബാദ് (9-ാം റാങ്ക്), പല്ലാഡിയം അഹമ്മദാബാദ് (15-ാം റാങ്ക്) എന്നിങ്ങനെയാണ് പട്ടികയിലെ മറ്റ് മാളുകളുടെ നില.
ഈ പട്ടികയില്‍ വരുന്ന ലുലു ഗ്രൂപ്പിന്റെ ഏക മാള്‍ ലഖ്‌നൗവിലെ മാളാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന മാളുകളുടെ പട്ടികയില്‍ പതിനേഴാം സ്ഥാനത്താണ് ലഖ്‌നൗവിലെ ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. “ഓണ്‍ലൈൻ റീട്ടെയില്‍ സ്‌പെയ്‌സില്‍ നിന്ന് വ്യത്യസ്തമായി, ഓഫ്‌ലൈൻ ലോകത്ത് നിന്നുള്ള ഉപഭോക്തൃ ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും എളുപ്പത്തില്‍ ലഭ്യമല്ല. എങ്കിലും ജിയോഐക്യുവില്‍, ലൊക്കേഷൻ ഡാറ്റയുടെയും മെഷീൻ ലേണിംഗിൻ്റെയും മികവ് ഉപയോഗിച്ച് അതിനെ മറികടക്കാന്‍ ശ്രമിച്ചു .” ജിയോഐക്യു, സഹസ്ഥാപകയും ചീഫ് ഡാറ്റാ ഓഫീസറുമായ അങ്കിത താക്കൂർ പറഞ്ഞു.
“ഇന്ത്യയുടെ വളർച്ചാ കാഴ്ചപ്പാടില്‍ റീട്ടെയില്‍ വ്യാപാരം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പ്രാദേശിക കിരാന സ്റ്റോറുകള്‍ മുതല്‍ വിശാലമായ ഷോപ്പിംഗ് മാളുകള്‍ വരെയായി ഇന്ത്യയുടെ റീട്ടെയില്‍ മേഖല ഇന്ന് നാടകീയമായി വികസിച്ചു,” അങ്കിത താക്കൂർ കൂട്ടിച്ചേർത്തു.2023-24 ല്‍, ജിയോഐക്യു 850 ഓഫ്‌ലൈൻ സ്റ്റോറുകള്‍ തുറക്കാൻ സൗകര്യമൊരുക്കി, 2025 സാമ്ബത്തിക വർഷത്തില്‍ ഈ എണ്ണം നാലിരട്ടിയാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.