സ്വർണ്ണം മോഷണം പോയാൽ നഷ്ടപരിഹാരം കിട്ടും; ചെയ്യേണ്ടത് ഇത്രമാത്രം

റോക്കറ്റിനെക്കാള്‍ വേഗത്തിലാണ് ഇന്ന് നമ്മുടെ കേരളത്തില്‍ സ്വർണ വില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടെ ഒരു ലക്ഷം രൂപ ചുരുങ്ങിയത് നല്‍കേണ്ടിവരും.

അടുത്തകാലത്ത് അമ്ബരപ്പിക്കുന്ന തരത്തില്‍ ആയിരുന്നു സ്വർണ വില കുതിച്ചുയർത്തുന്നത്. ഇസ്രായേല്‍- ഹമാസ്, റഷ്യ- യുക്രെയ്ൻ സംഘർഷം ഉള്‍പ്പെടെയുള്ള ആഗോളപ്രശ്‌നങ്ങള്‍ ഇതിന് കാരണം ആയി.

സ്വർണത്തിന്റെ വില കൂടിയതോട് കൂടി മോഷണങ്ങളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അഡ്രസ് ചോദിക്കാനെനന്ന വ്യാജേന ബൈക്കില്‍ എത്തി മാല പൊട്ടിയ്ക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വീടുകളില്‍ എത്തി സ്വർണം മോഷ്ടിക്കുന്ന സംഭവങ്ങളും ധാരാളമായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇനി കള്ളന്മാരില്‍ നിന്നും നമ്മുടെ മുതല്‍ സംരക്ഷിക്കാൻ എന്ത് ചെയ്യണം?.

കഷ്ടപ്പെട്ടുണ്ടാക്കിയ സ്വർണം കള്ളന് കൊടുക്കാൻ താത്പര്യമില്ല എങ്കില്‍ ഇൻഷൂർ ചെയ്യുന്നത് നന്നായിരിക്കും. ലക്ഷങ്ങള്‍ വിലകൊടുത്ത് സ്വർണം വാങ്ങുമെങ്കിലും നാം നിസാര തുക നല്‍കി സ്വർണം ഇൻഷൂർ ചെയ്യാറില്ല. എന്നാല്‍ ഇത് വലിയ അബദ്ധമാണ്. നമ്മുടെ ആഭരണങ്ങള്‍ നിർബന്ധമായും ഇൻഷൂർ ചെയ്തിരിക്കണം. അണിയുന്ന ആഭരണങ്ങള്‍ക്കും വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങള്‍ക്കും പരിരക്ഷ ലഭിക്കും. ഇതിന് പുറമേ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച സ്വർണവും നമുക്ക് ഇൻഷൂർ ചെയ്യാം.

ജനറല്‍ ഇൻഷൂറൻസ് കമ്ബനികള്‍ വഴിയാണ് സ്വർണം ഇൻഷൂർ ചെയ്യേണ്ടത്. കളഞ്ഞുപോയാലും കള്ളൻ കൊണ്ടുപോയാലുമെല്ലാം നഷ്ടപരിഹാരം ലഭിക്കുന്ന ഓള്‍ റിസ്‌ക് കവറേജ് എടുക്കുകയായിരിക്കും ഏറ്റവും ഉത്തമം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ കമ്ബനി ഏജന്റ് പറഞ്ഞുതരും.

ഇനി ഇൻഷൂർ ചെയ്‌തെന്ന് കരുതി സ്വർണം മോഷണം നഷ്ടമായാല്‍ പോലീസില്‍ പരാതി നല്‍കാതെ ഇരിക്കരുത്. നിർബന്ധമായും പോലീസില്‍ പരാതി നല്‍കണം. ശേഷം എഫ്‌ഐആർ, അന്വേഷണ റിപ്പോർട്ട് എന്നിവ കമ്ബനിയ്ക്ക് നല്‍കാം. ഇതിന് പുറമേ വാങ്ങിയ സ്വർണത്തിന്റെ ബില്ലും കയ്യില്‍ കരുതണം. അതേസമയം സ്വർണം കളഞ്ഞുപോയാല്‍ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കാനുള്ള സാദ്ധ്യത കുറവാണ്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *