സ്വര്‍ണ്ണ പണയ വായ്പകൾക്ക് കർശന നിബന്ധനകളുമായി റിസർവ് ബാങ്ക്; നടപടി സാധാരണക്കാരുടെ വായ്പാ ലഭ്യത കുറയ്ക്കും എന്നാശങ്ക

സ്വർണ്ണ വായ്പകള്‍ക്കുള്ള പ്രൊവിഷണല്‍ മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടങ്ങളുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളുടെ കരട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കി. ഇത്തരം വായ്പകള്‍ക്ക് ഏകീകൃത രേഖകള്‍ ഉണ്ടായിരിക്കണമെന്ന് ആർബിഐ വായ്പാ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു. വായ്പ നല്‍കുന്ന എല്ലാ ശാഖകളിലും സ്വർണ്ണ പണയത്തിന്റെ പരിശുദ്ധി, തൂക്കം (മൊത്തം, അറ്റ) തുടങ്ങിയവ വിലയിരുത്തുന്നതിന് ഒരു ഏകീകൃത നടപടിക്രമം വേണമെന്നും എന്ന് ആർബിഐയുടെ കരട് നിയന്ത്രണത്തില്‍ പറയുന്നു.

നയത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ എല്ലാ നടപടിക്രമങ്ങളുടെയും വിശദാംശങ്ങള്‍ ഉപഭോക്താക്കളുടെ വിവരത്തിനായി വായ്പാ സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ പ്രദർശിപ്പിക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്. വായ്പ അനുവദിക്കുന്ന സമയത്ത് പണയം വെക്കുന്ന സ്വർണ്ണം വിലയിരുത്തുമ്ബോള്‍ വായ്പയെടുക്കുന്നയാള്‍ ഒപ്പമുണ്ടെന്ന് വായ്പാ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. കല്ലിന്റെ ഭാരം ഉള്‍പ്പെടെ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വായ്പയെടുക്കുന്നയാള്‍ക്ക് വിശദീകരിച്ചുനല്‍കണം. ഇതിന്റെ വിശദാംശങ്ങള്‍ നല്‍കുന്ന സർട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തണമെന്നും കരട് നിർദ്ദേശത്തില്‍ പറയുന്നു.

സ്വർണ്ണ പണയത്തിന്റെ വിവരണം, പണയത്തിന്റെ മൂല്യം, ലേല നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍, സ്വർണ്ണ പണയം ലേലം ചെയ്യുന്നതിനുള്ള സാഹചര്യങ്ങള്‍, ലേലം നടത്തുന്നതിന് മുമ്ബ് വായ്പ തിരിച്ചടയ്ക്കുന്നതിനോ ഒത്തുതീർപ്പാക്കുന്നതിനോ വായ്പയെടുത്തയാള്‍ക്ക് നല്‍കുന്ന അറിയിപ്പിന്റെ കാലാവധി എന്നിവ വായ്പാ കരാറില്‍ ഉള്‍ക്കൊള്ളിക്കണം. വായ്പയെടുത്തയാളുമായുള്ള എല്ലാ ആശയവിനിമയങ്ങളും, പ്രത്യേകിച്ച്‌ വായ്പയുടെ നിബന്ധനകളും വ്യവസ്ഥകളും, അല്ലെങ്കില്‍ വായ്പയെടുത്തയാളുടെയോ വായ്പ നല്‍കുന്നവരുടെയോ താല്‍പ്പര്യങ്ങളെ ബാധിക്കുന്ന മറ്റ് പ്രധാനപ്പെട്ട ആശയവിനിമയങ്ങളും പ്രാദേശിക ഭാഷയിലോ വായ്പയെടുത്തയാള്‍ തിരഞ്ഞെടുക്കുന്ന ഭാഷയിലോ ആയിരിക്കണം. വിദ്യാഭ്യാസമില്ലാത്ത വായ്പയെടുക്കുന്നവർക്ക്, പ്രധാനപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും ഒരു സാക്ഷിയുടെ സാന്നിധ്യത്തില്‍ വായ്പാ സ്ഥാപനങ്ങള്‍ വിശദീകരിക്കണം എന്നും നിർദ്ദേശമുണ്ട്.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, ഭവന വായ്പാ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ചട്ടം ബാധകമാകും. സ്വർണ പണയ വായ്പാ മേഖലയില്‍ റിസർവ് ബാങ്ക് നടപടി ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്‌ടിക്കാൻ ഇടയുണ്ട്. ഇന്നലെ പ്രമുഖ എൻ. ബി.എഫ്.സികളായ മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ് എന്നിവയുടെ ഓഹരികളില്‍ ഇതോടെ കനത്ത ഇടിവുണ്ടായി. സ്വർണ്ണ പണയ വായ്പകളുടെ ലഭ്യത കുറയ്ക്കാൻ ആണ് റിസർവ് ബാങ്ക് ലക്ഷ്യമാക്കുന്നത് എന്നാണ് സൂചന.

സ്വാതന്ത്ര്യദിനാഘോഷം നടത്തി

പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്

എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം

​തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. ​നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.