സ്‌കൂളിലെ ശുചിമുറികള്‍ ഉപയോഗിക്കാന്‍ മടി; കുട്ടികളില്‍ മൂത്രാശയ രോഗങ്ങള്‍ക്ക് സാധ്യതയേറെ

കൊച്ചു കുട്ടികളില്‍ മൂത്രാശയ അണുബാധ കൂടുതലായി കാണപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നവജാത ശിശുക്കള്‍ മുതല്‍ സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളില്‍ വരെയാണ് മൂത്രാശയ അണുബാധ കൂടുതലായി കണ്ടുവരുന്നത്. കുട്ടികളിലെ ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ പല്ലുവേദനയോ, ജലദോഷമോ പോലുള്ള സ്ഥിരമായി കണ്ടുവരുന്ന അസുഖങ്ങളായിരിക്കാം. അതുകൊണ്ട് തന്നെ രോഗം മൂര്‍ച്ഛിക്കുമ്പോളാണ് പലപ്പോഴും മൂത്രാശയ അണുബാധ തിരിച്ചറിയുന്നത്.

എന്താണ് മൂത്രാശയ അണുബാധ
വൃക്ക, മൂത്രസഞ്ചി, മൂത്രനാളി തുടങ്ങി മൂത്രവ്യവസ്ഥയുടെ ഏത് ഭാഗത്തും ഉണ്ടാകുന്ന അണുബാധയാണ് മൂത്രാശയ അണുബാധ (യുടിഐ). മൂത്രനാളത്തിലൂടെ പ്രവേശിക്കുന്ന ബാക്ടീരിയകളോ, അണുക്കളോ ആണ് പ്രധാനമായും മൂത്രാശയ അണുബാധയ്ക്ക് കാരണമാകുന്നത്. കുട്ടികളില്‍ ശുചിത്വക്കുറവ്, കൂടുതല്‍ സമയം മൂത്രം പിടിച്ച് വയ്ക്കുക, അല്ലെങ്കില്‍ മൂത്രനാളത്തിലെ ഘടനാപരമായ പ്രശ്‌നങ്ങള്‍ എന്നിവയാണ് സാധാരണമായി അണുബാധയ്ക്ക് കാരണമാകുന്നത്.

കുട്ടികളുടെ പ്രായത്തിനനുസരിച്ച് കണ്ടുവരുന്ന ലക്ഷണങ്ങളില്‍ വ്യത്യാസം ഉണ്ടാകാമെന്ന് പഠനങ്ങള്‍ പറയുന്നു. വളരെ ചെറിയ കുട്ടികള്‍ക്ക് അവരുടെ അസ്വസ്ഥതകള്‍ മാതാപിതാക്കളുമായി പങ്കുവയ്ക്കാന്‍ കഴിയില്ല. എന്നാല്‍, മുതിര്‍ന്ന കുട്ടികള്‍ നാണക്കേടോ ചമ്മലോ കൊണ്ട് പലപ്പോഴും പറയാറില്ല. ചില സാഹചര്യങ്ങളില്‍ ഇത് മൂലം രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു.

സ്‌കൂള്‍ കുട്ടികളില്‍ കൂടുതലായും മൂത്രമൊഴിക്കുമ്പോള്‍ വയറുവേദന, ഇടയ്‌ക്കെയുള്ള മൂത്രശങ്ക, പുറം വേദന, ക്ഷീണം എന്നിവയെല്ലാം മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങളാണ്.
എങ്ങനെ നേരിടാം
കുഞ്ഞുങ്ങളിലെ മൂത്രാശയ അണുബാധ കൃത്യസമയത്ത് കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ ഭാവിയില്‍ വൃക്ക തകരാറിന് കാരണമായേക്കാം. രോ​ഗ സംശയം ഉണ്ടായാൽ ഉടനെ തന്നെ ഡോക്ടറുടെ സഹായം തേടണം. കൃത്യമായി വെള്ളം കുടിക്കാനും ഇടയ്ക്ക് ഇടയ്ക്ക് മൂത്രമൊഴിക്കാനും അതിന് ശേഷം സ്വകാര്യഭാ​ഗ‌ങ്ങൾ വൃത്തിയാക്കാനും കുഞ്ഞുങ്ങളെ ചെറുപ്പത്തിൽ‌ തന്നെ പരിശീലിപ്പിക്കണം.
രോ​ഗം സ്ഥിരീകരിക്കുന്നതിനായും ഏത് ബാക്ടീരിയ ആണ് രോ​ഗത്തിന് കാരണമെന്നും കണ്ടെത്തണം. ഇതിനായി മൂത്രം ടെസ്റ്റ് ചെയ്യണം. മൂത്രസഞ്ചിയില്‍ ഉണ്ടാകുന്ന അണുബാധ 3 – 5 ദിവസം കൊണ്ട് ചികിത്സിച്ച് ഭേദമാക്കുവാന്‍ സാധിക്കും. എന്നാൽ വൃക്കയുമായി ബന്ധപ്പെട്ട അണുബാധ 2 മുതൽ 4 ആഴ്ചവരെ ചികിത്സിക്കേണ്ടി വരും.

ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിക്കുന്നു, കേരളത്തിൽ അടുത്ത 3 ദിവസം മഴ ഭീഷണി തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾകടലിന് മുകളിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 3 ദിവസം മഴ ഭീഷണി തുടരും. ഇത് പ്രകാരം 3 ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വായിലെ ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

വായിലെ അർബുദം എന്നും അറിയപ്പെടുന്ന ഓറൽ ക്യാൻസർ ചുണ്ടുകൾ, നാവ്, മോണകൾ, കവിൾത്തടങ്ങൾ, വായയുടെ അടിഭാഗം, മുകൾഭാഗം, തൊണ്ടയുടെ പിൻഭാഗം എന്നിവയുൾപ്പെടെയുള്ള ഭാ​ഗത്ത് ബാധിക്കുന്നു. പലവിധത്തിലുള്ള പുകയില /വെറ്റില അടക്കയുടെ ഉപയോ​ഗിക്കുന്നവർ, പുകയില വായയുടെ

ഇൻ്റിഗോയ്ക്കും എയർ ഇന്ത്യക്കും മുന്നിൽ സുപ്രധാന ആവശ്യവുമായി കേന്ദ്രസർക്കാർ; സെപ്തംബർ മുതൽ ചൈനയിലേക്ക് സർവീസ് നടത്തണം

ദില്ലി: ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ മുൻപത്തേത് പോലെ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളായ

വായനയ്ക്കും ഗ്രേസ് മാര്‍ക്ക്; പുതിയ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചത്. അടുത്ത അധ്യയന വര്‍ഷം മുതലായിരിക്കും വായനാശീലം പ്രോത്സാഹിപ്പിക്കുന്ന

മാനേജ്‌മെൻ്റ് തർക്കങ്ങൾ കാരണം സ്കൂളുകൾ അടച്ചിടാൻ അനുവദിക്കില്ല; കർശന നടപടി ഉണ്ടാകും, മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ ഒരു സ്കൂളും മാനേജ്‌മെൻ്റ് തർക്കങ്ങളുടെ പേരിൽ അടച്ചിടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാർഥികളുടെ അധ്യായനം മുടക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും

ദൃശ്യമാധ്യമ അവാര്‍ഡ്; ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിനുള്ള വാര്‍ഡിന് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. സംസ്ഥാന വ്യവസായ വകുപ്പാണ് പുരസ്‌കാരം നല്‍കുന്നത്. കേരളത്തിലെ വിവിധ ദൃശ്യ മാധ്യമങ്ങളില്‍ രണ്ടു മിനിറ്റില്‍ കുറയാതെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.