മാർക്കോ ഹിറ്റ് ആയതോടെ പ്രതിഫലം 10 കോടിയിലേക്ക് ഉയർത്തി; മികച്ച സിനിമ നൽകിയ സംവിധായകരോട് മുഴുവൻ തെറ്റി: ഉണ്ണി മുകുന്ദൻ ഫീൽഡ് ഔട്ട് ആകുന്നോ?

നെറ്റിയില്‍ ചന്ദനക്കുറിയിട്ട് വെള്ള മുണ്ടും ഷര്‍ട്ടുമിട്ട് മനോഹരമായി ചിരിച്ച്‌ സ്ലോ മോഷനില്‍ നടന്നു വരുന്ന ഉണ്ണി മുകുന്ദന്‍. നിഷ്‌കളങ്കനായ ഉണ്ണി. അതാണ് നടന്‍ ഉണ്ണി മുകുന്ദനെ കുറിച്ച്‌ പറയുമ്ബോള്‍ ആരാധക മനസുകളിലേക്ക് ഓടിയെത്തുന്ന ചിത്രവും പേരും. എന്നാല്‍ ആ ഉണ്ണി മുകുന്ദന് ഇപ്പോള്‍ അത്ര നല്ല പരിവേഷമല്ല, സിനിമാക്കാര്‍ക്കിടയില്‍ ഉള്ളത്. തന്ത്രവും കുതന്ത്രങ്ങളും പയറ്റിയുള്ള നടന്റെ ഇടപെടലുകളും പ്രവര്‍ത്തികളും വച്ചടി വച്ചടി കയറ്റമായിരുന്നു ഇക്കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ നടനു സമ്മാനിച്ചത്.

50-60 ലക്ഷം രൂപ പ്രതിഫലത്തില്‍ നിന്നിരുന്ന നടന്‍ അതിവേഗമാണ് ഒന്നരക്കോടിയിലേക്കും അവിടെനിന്ന് പത്തുകോടിയിലേക്കും തന്റെ പ്രതിഫലം ഉയര്‍ത്തിയത്. പൃഥ്വിരാജും ഫഹദ് ഫാസിലും പോലും വാങ്ങുന്നത് എട്ടു കോടിയില്‍ നില്‍ക്കെയാണ് മലയാള സിനിമയെ അടക്കിവാഴാമെന്ന പ്രതീക്ഷയില്‍ പത്തുകോടിയിലേക്ക് ഉണ്ണി തന്നെ തന്റെ പ്രതിഫലം ഉയര്‍ത്തിയത്. പിന്നാലെ അമ്മയുടെ ട്രഷറര്‍ സ്ഥാനത്തും എത്തി. അങ്ങനെ പണവും അധികാരവും കൊണ്ട് എല്ലാം നേടാമെന്ന് നിനച്ചിരുന്ന ഉണ്ണി മുകുന്ദന്‍ ഇപ്പോഴിതാ, അമിത ആത്മവിശ്വാസത്തിന്റെ പുറത്ത് ചെയ്തതും പ്രവര്‍ത്തിച്ചതും എല്ലാം ഇപ്പോള്‍ തിരിച്ചടിച്ചിരിക്കുകയാണ്.

നേരത്തെ ചെയ്യാമെന്നേറ്റ സിനിമകളും ചെയ്തുകൊണ്ടിരുന്ന സിനിമകളും എന്നു വേണ്ടാ, സകലതും സകല ഷൂട്ടിംഗുകളും തുടച്ചു മാറ്റിയതു പോലെ നടനില്‍ നിന്നും പിടിവിട്ടു പോയിരിക്കുകയാണ്. സാധാരണ യുവനടനെന്ന രീതിയില്‍ സിനിമകള്‍ ചെയ്തുകൊണ്ടിരുന്ന ഉണ്ണി മുകുന്ദന്റെ ഗ്രാഫ് ഉയര്‍ത്തിയത് മേപ്പടിയാന്‍ എന്ന വിഷ്ണു മോഹന്‍ സിനിമ ആയിരുന്നു. അവിടെ നിന്നും മാളികപ്പുറവും. അതിനിടെ കുറെ സിനിമകളില്‍ നടന്‍ അഭിനയിക്കുമെന്ന വാര്‍ത്തകളും വന്നു. അതിലൊന്നായിരുന്നു ജയ് ഗണേഷ്. എന്നാല്‍ ആ ചിത്രം പരാജയപ്പെട്ടു. പിന്നെ വന്നത് ഗെറ്റ് സെറ്റ് ബേബിയും. എന്നാല്‍ അതിലെ നടിയുമായുള്ള പ്രശ്‌നങ്ങള്‍ കാരണം സിനിമ അപ്പോള്‍ റിലീസ് ആയില്ല. ശേഷം വന്നത് മാര്‍ക്കോയെന്ന സൂപ്പര്‍ഹിറ്റാണ്. പിന്നാലെ പത്തുകോടിയിലേക്ക് പ്രതിഫലവും ഉയര്‍ത്തി രണ്ടാം ഭാഗവും ഇറക്കാനിരിക്കെ ഇപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരമാണ്.

ഉണ്ണി മുകുന്ദന്റെ മുഴുവന്‍ സിനിമകളും ഇപ്പോഴിതാ, റദ്ദായിരിക്കുകയാണ്. മാര്‍ക്കോയുടെ രണ്ടാംഭാഗവും ഇല്ല.അതിനു പിന്നിലുണ്ടായ കാരണം, മാര്‍ക്കോ ടീമുമായി ഉണ്ണി മുകുന്ദന്‍ അടിച്ചുപിരിഞ്ഞെന്ന സത്യമാണ്. മാര്‍ക്കോക്കാരുമായി മാത്രമല്ല, മേപ്പടിയാന്റെ സംവിധായകന്‍ വിഷ്ണു മോഹന്‍ അടക്കം ഇതിനു മുമ്ബ് ചെയ്ത് എല്ലാ സിനിമകളിലെ അണിയറക്കാരുമായും ഉണ്ണി അടിച്ചു പിരിഞ്ഞു. വിഷ്ണുവിന്റെ സുഹൃത്ത് വിപിനെ ആയിരുന്നു ഉണ്ണി തല്ലിയെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നത്. പിന്നാലെയാണ് സിനിമകള്‍ മുഴുവന്‍ നഷ്ടമായത്. നെടുലാന്‍, ഗന്ധര്‍വ്വ ജൂനിയര്‍ തുടങ്ങിയ സിനിമകളെല്ലാം ഉണ്ണി മുകുന്ദനുമായുള്ള പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. മാര്‍ക്കോയ്ക്ക് ശേഷം ഗെറ്റ് സെറ്റ് ബേബിയ്ക്ക് ഡബ്ബ് ചെയ്തത് പോലും കൂട്ടിച്ചോദിച്ച പ്രതിഫലവും സിനിമയുടെ 20 ശതമാനം ലാഭവും നല്‍കാമെന്നേറ്റായിരുന്നു. തുടര്‍ന്ന് നടിയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് സിനിമയുടെ പ്രമോഷനില്‍ നിന്നും വിട്ടുനിന്നിരുന്നു. ഒടുവില്‍ ആ സിനിമ പുറത്തിറങ്ങിയെങ്കിലും എട്ടുനിലയില്‍ പൊട്ടി. 12 കോടി മുടക്കി ഇറക്കിയ സിനിമ കളക്‌ട് ചെയ്തത് വെറും 91 ലക്ഷം രൂപയായിരുന്നു. നേരത്തെ പ്രഖ്യാപിച്ച ബ്രൂസ്ലി എന്ന പടവും ഉപേക്ഷിച്ചു കഴിഞ്ഞു. മൂന്നു വര്‍ഷം മുമ്ബ് ചെയ്ത മിണ്ടിയും പറഞ്ഞും എന്ന സിനിമയും പെട്ടിയിലാണ്.

മാണിയൂർ ഉസ്താദ് : അനുകരിക്കപ്പെടേണ്ട മാതൃകാ വ്യക്തിത്വം

കമ്പളക്കാട് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ രണ്ടാമത് പാഠശാലയും മാണിയൂർ ഉസ്താദ് അനുസ്മരണവും പച്ചിലക്കാട് നശാത്തുൽ ഇസ് ലാം മദ്റസയിൽ നടത്തി. പാണ്ഡിത്യത്തിനാലും ആത്മീയതയാലും ഏറെ ഉത്തുംഗതയിലെത്തിയിട്ടും ലാളിത്യം കൊണ്ടും വിനയം കൊണ്ടും വിസ്മയം തീർത്ത

നോർക്ക സാന്ത്വനം പദ്ധതി കാലതാമസം ഒഴിവാക്കണം:കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ്

കൽപ്പറ്റ: തിരികെയെത്തിയ പ്രവാസികൾക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്ന സാന്ത്വനം പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചവരുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും തിരികെയെത്തിയ പ്രവാസികൾക്കായി പ്രഖ്യാപിക്കുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ്

അശാസ്ത്രീയ റോഡ് നിര്‍മ്മാണം: അപകടത്തിനായി ആളെ കാത്ത് പടിഞ്ഞാറത്തറ പഞ്ചായത്തും പി.ഡബ്ല്യു.ഡിയും

പടിഞ്ഞാറത്തറ: അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം അപകടം വിളിച്ചു വരുത്തി കാത്തിരിക്കുകയാണ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് അധികൃതരും, പി.ഡബ്ല്യു.ഡി വകുപ്പും. പടിഞ്ഞാറത്തറ – തെങ്ങുമുണ്ട – വാരാമ്പറ്റ റോഡില്‍ മുബാറക് മണ്ണത്താമല്‍ റോഡിലേക്ക് തിരിയുന്ന ഇറക്കത്തില്‍

യുവ സാഹിത്യ ക്യാമ്പിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു.

യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള, 18 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സൃഷ്ടി ക്ഷണിച്ചു. മലയാളത്തില്‍ തയ്യാറാക്കിയ കഥ, കവിത രചനകള്‍ സൃഷ്ടാവിന്റെ പേര്, മേല്‍വിലാസം, ഡിടിപി

തദ്ദേശസ്ഥാപന പരിധികളിലെ ജല സംഭരണികളുടെ പരിശോധന ശക്തമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം

തദ്ദേശ സ്ഥാപന പരിധികളില്‍ ജല സംഭരണത്തിനായി നിര്‍മ്മിച്ച പദ്ധതികള്‍ കാലവര്‍ഷത്തില്‍ അപകടകരമായ അവസ്ഥയിലേക്ക് മാറുന്നതിനാല്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ജല സംഭരണികൾ പരിശോധിച്ച് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ.

കുട്ടികൾക്ക് പോഷകാഹാരം സുപ്രധാനം: മന്ത്രി ഒ ആർ കേളു.

പോഷകാഹാരം ആരോഗ്യത്തിന് അത്യാവശ്യമാണെന്ന കാര്യം മറക്കരുതെന്നും കുട്ടികൾക്ക് എപ്പോഴും പോഷകം നിറഞ്ഞ ഭക്ഷണം നൽകണമെന്നും പട്ടികജാതി – പട്ടികവർഗ – പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. തിരുനെല്ലി ഗ്രാമപഞ്ചായത്തും അപ്പപ്പാറ കുടുംബാരോഗ്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.