റോഡിൽ ഗതാഗത നിയമങ്ങൾ അവഗണിക്കുന്നത് ഒരു സാധാരണ കാര്യമായി മാറിയിരിക്കുന്നു. ചിലർ ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്നു. മറ്റുചിലർ റെഡ് സിഗ്നലുകൾ ലംഘിക്കുന്നു. എന്നാൽ ഇപ്പോൾ അത്തരം ആളുകൾക്ക് എട്ടിന്‍റെ പണിയുമായി എത്തിയിരിക്കുകയാണ് രാജ്യ തലസ്ഥാനത്തെ ട്രാഫിക് പൊലീസ്. ഇപ്പോൾ പൊതുജനങ്ങൾക്കും ട്രാഫിക് പോലീസിന്‍റെ കാവൽക്കാരനാകാനും അതുവഴി പണം സമ്പാദിക്കാനും സാധിക്കുന്ന വേറിട്ടൊരു പദധതിയാണ് ഡൽഹി ട്രാഫിക് പോലീസ് നടപ്പിലാക്കിയിരിക്കുന്നത്. ദില്ലി പൊലീസ് അടുത്തിടെ പുറത്തിറക്കിയ പ്രഹരി ആപ്പാണ് ട്രാഫിക് നിയമലംഘകരെ കുടുക്കാനും പൊതുജനത്തിന് പണം സമ്പാദിക്കാനുമുള്ള മാഗ്ഗമാകുന്നത്. ഈ ആപ്പിന്റെ സഹായത്തോടെ, സാധാരണ പൗരന്മാർക്ക് ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ആളുകളെ റിപ്പോർട്ട് ചെയ്യാൻ കഴിയും. കൂടാതെ ഇങ്ങനെ വിവരങ്ങൾ നൽകുന്നവക്ക് എല്ലാ മാസവും 50,000 രൂപ വരെ പ്രതിഫലം ലഭിക്കും.

മാണിയൂർ ഉസ്താദ് : അനുകരിക്കപ്പെടേണ്ട മാതൃകാ വ്യക്തിത്വം
കമ്പളക്കാട് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ രണ്ടാമത് പാഠശാലയും മാണിയൂർ ഉസ്താദ് അനുസ്മരണവും പച്ചിലക്കാട് നശാത്തുൽ ഇസ് ലാം മദ്റസയിൽ നടത്തി. പാണ്ഡിത്യത്തിനാലും ആത്മീയതയാലും ഏറെ ഉത്തുംഗതയിലെത്തിയിട്ടും ലാളിത്യം കൊണ്ടും വിനയം കൊണ്ടും വിസ്മയം തീർത്ത