ബ്രഹ്മഗിരിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ അന്വേഷണം വേണം: ടി സിദ്ദിഖ് എംഎൽഎ

കൽപ്പറ്റ: ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിനും ക്ഷീരകർഷകർ ഉൾപ്പെടെയുള്ള കർഷക ജനവിഭാഗങ്ങളെയും പാവപ്പെട്ടവരെയും സഹായിക്കുന്നതിനും എന്ന പേരിൽ സിപിഎം നടത്തിവന്ന ബ്രഹ്മഗിരി സൊസൈറ്റി ഉപയോഗിച്ചുകൊണ്ട് വലിയ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകിയ സിപിഎം നേതൃത്വത്തിനെതിരെ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഡ്വ:ടി സിദ്ദിഖ് എംഎൽഎ. യുഡിഎഫ് കൽപ്പറ്റ നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷനും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രഹ്മഗിരി ജീവനക്കാർ പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനും ബ്രഹ്മഗിരി സൊസൈറ്റി ഉപയോഗിച്ചു എന്നുള്ള ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. സർവീസ് ബാങ്കുകളിൽ പണം നിക്ഷേപിച്ച നിക്ഷേപകരുടെ അനുമതിയില്ലാതെ പണം ബ്രഹ്മഗിരി സൊസൈറ്റിയിലേക്ക് നിക്ഷേപിച്ചു എന്നതും, സാധാരണക്കാരായ ഒരുപാട് പാവങ്ങളുടെ നിക്ഷേപം സ്വീകരിച്ച് മടക്കി കൊടുക്കാത്തതും ആയിരുന്നു ബ്രഹ്മഗിരിയുടെ പേരിൽ ആദ്യം വന്ന ആരോപണങ്ങൾ എങ്കിൽ ഇപ്പോൾ പുറത്തുവരുന്നത് രാജ്യദ്രോഹ കുറ്റമാണ്. അടിസ്ഥാനരഹിതമായ കാര്യങ്ങളിലും അകാരണമായും നിരന്തരം പത്രസമ്മേളനങ്ങൾ നടത്തുന്ന സിപിഎം ജില്ലാ സെക്രട്ടറിയും പാർട്ടിയും ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാവാത്തത് മടിയിൽ കനം ഉള്ളതുകൊണ്ടാണ് എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ടി ഹംസ അധ്യക്ഷൻ ആയിരുന്നു.ഡി സി സി പ്രസിഡന്റ്‌ അഡ്വക്കറ്റ് ടി ജെ ഐസക്,യൂ ഡി എ ഫ് നിയോജക മണ്ഡലം കൺവീനർ പി പി ആലി,യൂ ഡി എ ഫ് നേതാക്കളായ പി കെ അബുബക്കർ,യഹ്‌യാ ഖാൻ തലക്കൽ,വി എ മജീദ്,കെ വി പോക്കർ ഹാജി,സലീം മേമന,ബി സുരേഷ് ബാബു,പോൾസൺ കൂവക്കൽ, ഹാരിസ് കണ്ടിയൻ,പി കെ അബ്ദുറഹിമാൻ,നജീബ് കരണി,ബിനു തോമസ്,ശോഭന കുമാരി,കെ കെ ഹനീഫ,അലവി വടക്കേതിൽ,ഗിരീഷ് കൽപ്പറ്റ,ജോസുട്ടി പടിഞ്ഞാറത്തറ,സുരേഷ് ബാബു വാളാൽ,എം പി നവാസ്,സി എ അരുൺദേവ്,ഹർഷൽ കോന്നാടൻ തുടങ്ങിയവർ സംസാരിച്ചു

അങ്കം കുറിച്ച് കേരളം, സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് പിണറായി തന്നെ

തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ​ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ,

ബാണാസുര സാഗർ ഡാം റിസർവോയറിൽ കാണാതായവ യോധികന്റെ മൃതദേഹം കണ്ടെത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാം റിസർവോയറിൽ കാണാതായ 80 വയസ്സുള്ള വയോധികൻ്റെ മൃതദേഹം കണ്ടെത്തി. തരിയോട് സ്വദേശി യായ മാങ്ങോട്ടിൽ വീട്ടിൽ അണ്ണൻ എന്നയാളുടെ മൃതദേഹമാണ് കണ്ടത്തിയത്. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്

വീട്ടിൽ അതിക്രമിച്ചു കയറി അക്രമം; കൊല്ലം സ്വദേശി പിടിയിൽ-പിടിയിലായത് കവർച്ച, ഗാർഹീക പീഡനം, വഞ്ചനക്കേസുകളുൾപ്പെടെ നിരവധി കേസുകളിൽപ്പെട്ടയാൾ

പുൽപ്പള്ളി: വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയായ സ്ത്രീയെയും മക്കളെയും അതിക്രമിച്ച നിരവധി കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി അറസ്റ്റിൽ. മടത്തറ, പറയാട്ട് വീട്ടിൽ ഡി. അഖിൽ(38)നെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പിറവം സ്റ്റേഷനിൽ

ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാനുണ്ടോ? പിഴത്തുകയിൽ വൻ ഇളവ് നൽകാൻ സർക്കാർ

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ആംനെസ്റ്റി സ്‌കീം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് പിഴത്തുകയിൽ

പൊതുസമൂഹത്തെ ചേർത്ത് നിർത്തി ഇഫ്താർ സംഗമം

മാനന്തവാടി: മാനന്തവാടിയിലെ പൊതുസമൂഹത്തെ ചേർത്ത് നിർത്തി പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ഇഫ്താർ സംഗമം. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം സത്യവതി ടീച്ചർ, ജില്ല ലൈബ്രറികൗൺസിൽ പ്രസിഡണ്ട് പികെ

വാഷും വാറ്റ് ചാരായവുമായി പിടിയിൽ

മീനങ്ങാടി: കൃഷ്ണഗിരി കൊളഗപ്പാറ ചാമക്കാലായിൽ വീട്ടിൽ ശിവൻമണി(64)നെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8 ലിറ്റർ വാഷും 500 എം എൽ നാടൻ ചാരായവും കണ്ടെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.