പേടിക്കേണ്ടത് സിബില്‍ സ്‌കോറിനെ മാത്രമോ?ഇന്ത്യക്കാരുടെ സ്‌കോര്‍ തീരുമാനിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍

സ്വന്തമായൊരു വീട്, ഒരു വാഹനം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, അല്ലെങ്കിൽ ഒരു പുതിയ സംരംഭം ഇതൊക്കെ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിലെ സ്വപ്നമാണ്, പലപ്പോഴും ഈ സ്വപ്നം സ്വന്തമാക്കാൻ ബാങ്കുകളെയാണ് നമ്മൾ ആശ്രയിക്കാറുള്ളത്. എന്നാൽ ലോണിനായി ബാങ്കുകളിൽ പോയാലോ? സിബിൽ സ്‌കോർ ഇല്ലെന്ന് പറഞ്ഞ് ലോൺ നിഷേധിക്കുകയോ കൂടുതൽ പലിശ ഒടുക്കാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യും.
എന്താണ് ഈ സിബിൽ സ്‌കോർ എന്ന് ചിന്തിച്ചിട്ടുണ്ടോ? ആരാണ് ഈ സ്കോറുകള്‍ തീരുമാനിക്കുന്നത് ബാങ്കുകളാണോ? അല്ല, വിദേശരാജ്യങ്ങൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാല് കമ്പനികളാണ് ഇന്ത്യയിലെ കോടിക്കണക്കിന് ആളുകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് സ്‌കോർ തീരുമാനിക്കുന്നത്. ഇന്ത്യയില്‍ ഒരാള്‍ക്ക് ലോണ്‍ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വിദേശരാജ്യങ്ങളിലെ കമ്പനികളാണെന്ന് സാരം. ഞെട്ടേണ്ട അതുതന്നെയാണ് സത്യം.

എന്താണ് സിബിൽ സ്‌കോർ ?

ക്രെഡിറ്റ് സ്‌കോർ കണക്കാക്കുന്ന ഒരു കമ്പനിയുടെ പേരാണ് സിബിൽ. ഇന്ത്യയിലെ തന്നെ ആദ്യത്തെ ക്രെഡിറ്റ് സ്‌കോർ കമ്പനി കൂടിയാണിത്. ഈ ക്രെഡിറ്റ് സ്‌കോറാണ് ലോണുകളും ക്രെഡിറ്റ് കാർഡുകളുമൊക്കെ നമുക്ക് തരണോ വേണ്ടയോ
എന്ന് തീരുമാനിക്കുന്നതിന് ബാങ്കുകൾ ഉപയോഗിക്കുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ നമ്മുടെ രാജ്യത്ത് ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത, തിരിച്ചടയ്ക്കാനുള്ള പ്രാപ്തി എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോര്‍. സാധാരണയായി ഇത് 300-നും 900-നും ഇടയിലാണ് വരുന്നത്.
സ്‌കോർ കുറഞ്ഞുപോയാല്‍ വായ്പയ്ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും നിങ്ങള്‍ യോഗ്യനല്ലെന്നും നിശ്ചിത ബെഞ്ചിലുള്ള സ്കോറിലെത്തിയാല്‍ ഇതിനെല്ലാം നിങ്ങള്‍ യോഗ്യനാണെന്നുമാണ് കണക്കാക്കപ്പെടുന്നത്. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ക്രെഡിറ്റ് എജൻസികൾക്ക് വായ്പ തിരിച്ചടവ് വിവരങ്ങൾ ബാങ്കുകൾ നൽകണമെന്നാണ് നിയമം.
Image
1990കളിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുഖച്ഛായ മാറുന്നത്. സാമ്പത്തിക നയത്തിന്‍റെ ഭാഗമായുണ്ടായ ഉദാരവല്‍ക്കരണ നയങ്ങളായിരുന്നു അതിന് കാരണം. സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം, ഉദാരവൽക്കരണം എന്നിവ നടപ്പാക്കിയതോടെ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങൾ വലിയ രീതിയിൽ മാറി. ഇതിന് പിന്നാലെ ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ നിരവധി പ്രശ്‌നങ്ങൾ ബാധിക്കാൻ തുടങ്ങി.

കിട്ടാകടങ്ങൾ വർധിച്ചതായിരുന്നു അതില്‍ പ്രധാനം. ഇന്ത്യയിൽ ക്രെഡിറ്റ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഒരു ഏകീകൃത സംവിധാനം ഉണ്ടായിരുന്നില്ല. ഉപഭോക്താക്കൾക്ക് ഏതൊക്കെ ബാങ്കിൽ ലോൺ ഉണ്ടെന്നോ, തിരിച്ചടവ് ശേഷി എത്രത്തോളം ആണെന്നോ ബാങ്കുകൾക്ക് കണ്ടെത്താൻ സാധിക്കുമായിരുന്നില്ല. ഇതിനിടെയാണ് വായ്പാ തിരിച്ചടവ് വലിയതോതില്‍ മുടങ്ങുന്നത്. ഇതോടെ വായ്പനയത്തിൽ ബാങ്ക് നിബന്ധനകൾ കടുപ്പിച്ചു. ഇതോടെ സാധാരണക്കാർക്ക് വായ്പ ലഭിക്കുന്നതിനുള്ള സാധ്യത കുറഞ്ഞു.
1997-ലെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധി കൂടി എത്തിയതോടെ ഇന്ത്യയിൽ ക്രെഡിറ്റ് ബ്യൂറോകളുടെ ആവശ്യകത റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിരിച്ചറിഞ്ഞു. തുടർന്ന് എൻഎച്ച് സിദ്ദിഖി ചെയർമാനായി ഒരു കമ്മിറ്റിയെ ആർബിഐ നിയമിച്ചു. ഈ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം 2000ത്തിൽ ആണ് ക്രെഡിറ്റ് ഇൻഫോർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് സ്ഥാപിക്കുന്നത്. ഇത് ചുരുക്കരൂപത്തിൽ സിബിൽ എന്നറിയപ്പെട്ടു. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, അമേരിക്കൻ കമ്പനികളായ ട്രാൻസ് യൂണിയൻ, ഡൺ & ബ്രാഡ്‌സ്ട്രീറ്റ് ഹോൾഡിംഗ്സ് എന്നിവയായിയിരുന്നു കമ്പനിയിലെ ഷെയർ ഹോൾഡർമാർ.
ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് ആക്റ്റ്, 2005

ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും അവയുടെ നിയമസാധുത ഉറപ്പാക്കുന്നതിനും വേണ്ടി ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ബിൽ 2004 ൽ അന്നത്തെ ധനകാര്യവകുപ്പ് മന്തി പി ചിദംബരം അവതരിപ്പിച്ചു. ഈ ബിൽ പിന്നീട് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്റ്റ്, 2005
(The Credit Information Companies (Regulation) Act, 2005) ആയി മാറി.
ഈ ആക്ട് പ്രകാരമാണ് ഇന്ത്യയിലെ ക്രെഡിറ്റ് ബ്യൂറോകൾ പ്രവർത്തിക്കുന്നത്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുടെ രൂപീകരണം, അവയുടെ പ്രവർത്തനം, ക്രെഡിറ്റ് വിവരങ്ങൾ ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ചട്ടക്കൂട്, ഉപഭോക്താക്കളുടെ അവകാശങ്ങൾ എന്നിവയെല്ലാം ഈ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ നിയമം മുൻനിർത്തി സിബിലിന് പുറമെ മറ്റ് മൂന്ന് കമ്പനികൾ കൂടി ഇന്ത്യയിൽ നിലവിൽ വന്നു.

‘ഇനി ഈ യൂനിഫോമിടാൻ ആകില്ല’; സിദ്ധരാമയ്യ പൊതുവേദിയിൽ തല്ലാൻ കൈയോങ്ങിയ എഎസ്പി രാജിക്കത്ത് നൽകി

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി മുഖത്തടിക്കാൻ ശ്രമിച്ച എഎസ്പി രാജിക്കത്ത് നൽകി. താൻ അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) എൻവി ബരാമണി കഴിഞ്ഞ മാസം അദ്ദേഹം രാജി നൽകിയത്.

ഒന്നും കഴിക്കാൻ തോന്നുന്നില്ലേ… ദഹനത്തിനാകണമെന്നില്ല പ്രശ്‌നം കേട്ടോ; ചിലപ്പോൾ വൃക്ക പണി മുടക്കിയതാകാം

2040 ആകുമ്പോഴേക്കും ലോകത്തിൽ ജീവൻ നഷ്ടപ്പെടുന്നതിന് അഞ്ചാമത്തെ പ്രധാന കാരണം വൃക്ക സംബന്ധമായ രോഗങ്ങളായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ത്യയിൽ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും വൃക്ക രോഗികളുടെ കാര്യത്തിൽ കേരളം

ഇനി ഉയര്‍ത്തേണ്ടത് കേന്ദ്രവിഹിതം’; ആശമാരുടെ ഓണറേറിയം വര്‍ധനവ് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധനവ് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പല ഘട്ടങ്ങളിലായി സംസ്ഥാന വിഹിതം വര്‍ധിപ്പിച്ചുവെന്നും കേരളം ആശമാര്‍ക്ക് നിലവില്‍

ആശ്വാസം വേണ്ട, കുതിച്ച് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ 440 രൂപ പവന് കുറഞ്ഞിരുന്നു. ഇന്ന് 80 രൂപയാണ് പവന് കൂടിയത്. ഒരു പവൻ (8 ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി

മന്ത്രി വീണ ജോ‍ർജിനെതിരെ ആളിക്കത്തി പ്രതിഷേധം: മാർച്ചുകളിൽ സംഘർഷം, തലസ്ഥാനം സംഘർഷഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോ​ഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലേക്ക് യൂത്ത് കോൺ​ഗ്രസ്

വായനയുടെ ചിറകിലേറി വിദ്യാർത്ഥികൾ

സെന്റ് ആന്റണീസ് യുപി സ്കൂൾ കോട്ടത്തറയിൽ ‘വായനയുടെ ചിറകിലേറി’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. മാനന്തവാടി രൂപത കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസി നടപ്പിലാക്കുന്ന ‘എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു’ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.