നിങ്ങളുടെ ഹൃദയം നിങ്ങളെക്കാൾ മുമ്പേ വയസാകുന്നുണ്ടോ? ഹൃദ്രോഗം തടയാൻ ഈ മാർഗവും

നിങ്ങളുടെ ഹൃദയത്തിന് നിങ്ങളേക്കാള്‍ പ്രായമുണ്ടെങ്കിലോ? പുത്തന്‍ ഗവേഷണം വിരല്‍ചൂണ്ടുന്നത് അവിടേക്കാണ്. ചിലപ്പോള്‍ നിങ്ങളുടെ ഹൃദയത്തിന് നിങ്ങളെക്കാള്‍ പ്രായമുണ്ടാകും. ഹൃദയത്തിന്റെ ഈ പ്രായവ്യത്യാസത്തെ കുറിച്ച് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫീന്‍ബര്‍ഗ് സ്‌കൂള്‍ ഒഫ് മെഡിസിനിലെ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്. ഹൃദയത്തിന്റെ ഈ പ്രായവ്യത്യാസം കൂടുതല്‍ കാണപ്പെടുന്നത് സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു വ്യക്തിയുടെ ആരോഗ്യത്തെ കുറിച്ച്, അതായത് കൊളസ്‌ട്രോല്‍ നില, രക്തസമ്മര്‍ദം, ബിഎംഐ, മെഡിക്കേഷന്‍, പുകവലിക്കുന്ന സ്വഭാവം, പ്രമേഹം ഇതെല്ലാം നോക്കിയാണ് ഹൃദയത്തിന്റെ ആരോഗ്യം വിലയിരുത്തുന്നത്. പുതിയ പഠനത്തില്‍ ഹൃദയാരോഗ്യത്തിന്റെ അപകടനില സൂചിപ്പിക്കുക വയസിന്റെ രൂപത്തിലാണ്.

ഇത്തരത്തില്‍ ഹൃദയത്തിന്റെ വയസ് കണക്കാക്കുന്നത് രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തടയാനുള്ള ഒരു പ്രതിരോധ മാര്‍ഗം കൂടിയാണെന്ന് മുതിര്‍ന്ന ഡോക്ടറായ ഡോ സാദിയ ഖാന്‍ പറയുന്നു. നിങ്ങളുടെ കൃത്യമായ വയസിനെ നിങ്ങള്‍ക്ക് ഹൃദയാഘാതം, സ്ട്രാക്ക് അല്ലെങ്കില്‍ ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യതയുടെ അടുത്ത പത്തുവര്‍ഷത്തേക്കുള്ള വിവരങ്ങളെ സംഖ്യാരൂപത്തിലാക്കി അതുമായി താരതമ്യം ചെയ്യുകയാണിവിടെ ചെയ്യുന്നതെന്നാണ് സര്‍വകലാശാലയിലെ ഗവേഷകര്‍ വിശദീകരിക്കുന്നത്.

ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും ഹൃദയസംബന്ധമായ രോഗങ്ങളെ കുറിച്ച് മനസിലാക്കാനും കൃത്യമായ ചികിത്സ ഉറപ്പാക്കി ഹൃദ്രോഗങ്ങളെ അകറ്റാനും സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഹൃദ്രോഗം ഇല്ലാത്ത 14,000 പേരെയാണ് ഗവേഷകര്‍ പഠനത്തിന് വിധേയമാക്കിയത്. മുപ്പത് മുതല്‍ 70 വരെ പ്രായമുള്ള വ്യക്തികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്. ഇവരുടെ ആരോഗ്യത്തെ കുറിച്ചുള്ള വ്യക്തമായ വിവരം ശേഖരിച്ച ശേഷം, ഹൃദയത്തിന്റെ വയസ് കണക്കുകൂട്ടി. ഇതിനെ അവരുടെ യഥാര്‍ത്ഥ വയസുമായി താരതമ്യം ചെയ്തു. ഇതില്‍ പലരുടെയും ഹൃദയം അപകടമായ നിലയിലായിരുന്നു. ഇത് അവരുടെ പ്രായത്തെ അടിസ്ഥാനമാക്കി താരതമ്യം ചെയ്താല്‍ വളരെ കൂടിയനിലയിലാണെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. സ്ത്രീകളില്‍ ഹൃദയത്തിന്റെ ഏകദേശ പ്രായം 55.4 എന്നാണ് രേഖപ്പെടുത്തിയതെങ്കില്‍, അവരുടെ യഥാര്‍ത്ഥ പ്രായം 51.3 മാത്രമായിരുന്നു. എന്നാല്‍ പുരുഷന്മാരില്‍ ഇത് യഥാക്രമം, 56.7, 49.7 എന്നീ നിലകളിലാണ് രേഖപ്പെടുത്തിയത്.

അഞ്ച് വയസില്‍ കൂടുതല്‍ വ്യത്യാസം വരുന്ന ശ്രദ്ധിക്കേണ്ട സാഹചര്യമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം തന്നെ ഈ പഠനത്തിന് ചില പോരായ്മകള്‍ ഉണ്ടെന്നും ഗവേഷകര്‍ പറയുന്നുണ്ട്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.