കാടിന്റ മക്കളുടെ പൊരുളറിയാന്‍ വി.ഇ.ഒ.മാരുടെ ഗോത്രായനം തിരുനെല്ലിയില്‍ കൊട്ടാരക്കര കില ഇറ്റിസി ഗോത്രായനം തുടങ്ങി.

മലമുകളിലെ കാടിന്റെ മക്കളുടെ സാമൂഹിക സാമ്പത്തികാവസ്ഥയും ജീവിതാനുഭവങ്ങളും നേരിട്ട് മനസിലാക്കുന്നതിനായി കൊട്ടാരക്കര കില ഇറ്റിസി നേതൃത്വത്തില്‍ ഗോത്രായനം തുടങ്ങി. പുതുതായി സര്‍വീസിലെത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ (വി.ഇ.ഒ.) പരിശീലനത്തിന്റെ ഭാഗമായ പട്ടിക ഗോത്രവര്‍ഗ സങ്കേത പഠന പരിശീലനമാണ് കില ഇറ്റിസി ഗോത്രായനം. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് ചെറുസംഘമായാണ് ഗോത്രവര്‍ഗ സങ്കേതങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്.

ഫീല്‍ഡ് തല ഉദ്യോഗസ്ഥരെന്ന നിലയില്‍ ഗോത്ര ജനവിഭാഗങ്ങള്‍ താമസിക്കുന്ന സങ്കേതങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവിലുള്ള അവസ്ഥയും സംഘം മനസിലാക്കുമെന്ന് കില ഇറ്റിസി പ്രിന്‍സിപ്പലും ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണറുമായ ജി.കൃഷ്ണകുമാര്‍ പറഞ്ഞു. പദ്ധതികളെക്കുറിച്ചുള്ള അറിവിനൊപ്പം ഫീല്‍ഡ് തലത്തിലുള്ള യാഥാര്‍ത്ഥ്യം നേരിട്ടു മനസിലാക്കി പദ്ധതി നിര്‍വഹണം കൂടുതല്‍ കാര്യക്ഷമവും മികവുറ്റതുമാക്കാന്‍ ഇത്തരം പരിശീലന പരിപാടികള്‍ക്ക് കഴിയുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

തെരഞ്ഞെടുത്ത സങ്കേതങ്ങളിലെ പൊതു -അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍ ലഭ്യത, വരുമാനം, പൊതുജനാരോഗ്യ സംവിധാനങ്ങള്‍ തുടങ്ങി സാമൂഹിക, സാമ്പത്തിക-സാംസ്‌ക്കാരിക സ്ഥിതിയും സംഘം നിരീക്ഷിക്കും. ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള വിവിധ സര്‍ക്കാര്‍ – തദ്ദേശ സ്ഥാപനതല പദ്ധതികളെക്കുറിച്ചും പഠനം നടത്തും.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത വാര്‍ഡുകളിലെ ആദിവാസി ഊരുകളാണ് സംഘം ആദ്യദിവസം സന്ദര്‍ശിച്ചത്. മുള്ളന്‍കൊല്ലി, പ്ലാമൂല, അരീക്കര എന്നീ ഗോത്രസങ്കേതങ്ങളിലെ വീടുകള്‍, പ്രദേശത്തെ അംഗനവാടികള്‍, ഗോത്രനിവാസികളുടെ പൊതു സൗകര്യങ്ങള്‍ എന്നിവയും സംഘം സന്ദര്‍ശിച്ചു.

ആദിവാസി ജനവിഭാഗങ്ങളുടെ ജീവിതം നേരിട്ടു മനസിലാക്കാനുള്ള പഠന പരിശീലനരീതിയായ ഗോത്രായനം ജില്ലയിലെ ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളുമായി സഹകരിച്ചാണ് നടത്തുന്നത്.
തിരുനെല്ലി പഞ്ചായത്ത് പതിനേഴാം വാര്‍ഡംഗം ബേബി, പട്ടിവര്‍ഗപ്രമോട്ടര്‍മാരായ ശ്രീജ, ശാന്ത എന്നിവരോടൊപ്പമാണ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ ഗോത്രവര്‍ഗ സങ്കേതങ്ങള്‍ സന്ദര്‍ശിച്ചത്.
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ പി.പി.ബിനില, ബി.ഗോകുല്‍, ആസിഫ് അഷറഫ്, അര്‍ച്ചന എസ്.രാജ്, ഹാഫിസ് മുഹമ്മദ്, റോസ് മേരി ജോസ്, കെ.ജി.സഞ്ജു, ജസ്മല്‍ ഖാന്‍ എന്നിവരാണ് പഠനസംഘത്തിലുള്ളത്.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കൽപ്പറ്റ: ടി മുഹമ്മദ് ഷഫീഖ് പ്രസിഡന്റായും എ.സി ഫർഹാൻ, മുഹ്സിൻ മുഷ്താഖ് എന്നിവർ ജനറൽ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. കൽപ്പറ്റയിൽ വെച്ച് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംസ്ഥാന വൈസ്

ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗിന് നാളെ തുടക്കം

കല്‍പ്പറ്റ: കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ വയനാട് പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന അദാനി ടിവാന്‍ഡ്രം റോയല്‍സ് ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് (ജെ.സി.എല്‍ 2025) മൂന്നാം സീസണ് നാളെ (സെപ്തംബര്‍ 12 വെള്ളിയാഴ്ച) തുടക്കമാവും.

ത്വയ്ബ കോൺഫറൻസ് സന്ദേശ യാത്ര നാളെ ആരംഭിക്കും

കൽപ്പറ്റ: തിരുവസന്തം 15 നൂറ്റാണ്ട് എന്ന പ്രമേയത്തിൽ സുന്നി മഹല്ല് ഫെഡറേഷൻ മൂന്നുമാസകാലമായി ആചരിക്കുന്ന റബീഅ് ക്യാമ്പയിൻ വയനാട് ജില്ലാ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ത്വൈബ കോൺഫ്രൻസ് പ്രചരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന

തുടർച്ചയായി ലഹരി കടത്ത് കേസുകളിൽ ഉൾപ്പെട്ടു; കണ്ണൂരിലെ ബുള്ളറ്റ് ലേഡിയെ ബംഗലൂരിലെത്തി കരുതൽ തടങ്കലിലാക്കി എക്സൈസ്: പയ്യന്നൂർ സ്വദേശിനി നിഖില അകത്തായത് ഇങ്ങനെ…

ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന പയ്യന്നൂർ സ്വദേശിനി നിഖിലയെ കരുതല്‍ തടങ്കലിലെടുത്ത് എക്സൈസ്. ബംഗളൂരുവില്‍ നിന്നാണ് തളിപ്പറമ്ബ് എക്സൈസ് നിഖിലയെ അറസ്റ്റ് ചെയ്തത്.എൻഡിപിഎസ് അഥവാ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ്‌ സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ്‌ ആക്‌ട്(ഇന്ത്യ) കേസുകളില്‍ തുടർച്ചയായി

സ്ത്രീകൾക്കിടയിലെ പുതിയ ട്രെൻഡ് പൊക്കം കുറയ്ക്കൽ ശസ്ത്രക്രിയയോ? നീളം കുറയ്ക്കാൻ കൂട്ടത്തോടെ പറക്കുന്നത് തുർക്കിയിലേക്ക്: വിചിത്ര വാർത്തയുടെ വിശദാംശങ്ങൾ

പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന് പറഞ്ഞത് കുഞ്ഞുണ്ണി മാഷാണ്. എന്നാല്‍ പൊക്കം അല്പം കൂടിയാലോ അതും ബുദ്ധിമുട്ടാണ്.പൊക്കം കൂടിപ്പോയതിനാല്‍ പറ്റിയ പങ്കാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ് ചില യുവതികള്‍. അങ്ങനെ പൊക്കം കൂടിയ സങ്കടത്തില്‍ ഇരിക്കുന്ന യുവതികള്‍ക്കെല്ലാം

നേരിട്ട് വാങ്ങിയപ്പോള്‍ 810 രൂപ ; അതേ ഭക്ഷണം സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ 1473 രൂപ: യുവാവ് പങ്കിട്ട കുറിപ്പില്‍ ഞെട്ടി കാഴ്ച്ചക്കാർ

വീട്ടിലിരുന്നും സ്വാദിഷ്ഠമായ ആഹാരം യാതൊരു പണിയുമെടുക്കാതെ കഴിക്കാമെന്നുള്ളതു കൊണ്ടാണ് പലപ്പോഴും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ പലരും തയ്യാറാകുന്നത്.സമയലാഭം മാത്രമല്ല യാത്ര ചെയ്യുന്ന കഷ്ടപ്പാടും ഇതിലൂടെ ഒഴിവാക്കാം എന്നുള്ളതും ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗിന്റെ ഒരു

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.