മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ജനങ്ങള്‍ക്ക് അമിതഭാരം വരുത്തിവെച്ചുകൊണ്ട് മാനന്തവാടി പഞ്ചായത്ത് നഗരസഭ ആയതുമുതലുള്ള വര്‍ദ്ധിപ്പിച്ച കെട്ടിട നികുതി അടയ്ക്കണമെന്ന നഗരസഭയുടെ ഉത്തരവ് മരവിപ്പിക്കണമെന്ന് കെ.സി.വൈ.എം മാനന്തവാടി ടൗണ്‍ ചര്‍ച്ച് യുണിറ്റ് ആവശ്യപ്പെട്ടു. 2015-16 വര്‍ഷമാണ് മാനന്തവാടി പഞ്ചായത്ത് നഗരസഭയായി മാറിയത്.വാങ്ങേണ്ടിയിരുന്ന നികുതി ഓരോവര്‍ഷവും വാങ്ങാതെ ഇപ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലേ പുതുക്കിയ നികുതി അടയ്ക്കണമെന്ന ആവശ്യം കോവിഡ് മൂലം പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്ക് ദുരിതമാവുകയാണെന്നും കെ.സി.വൈ.എം.മാനന്തവാടി മുനിസിപ്പാലിറ്റി ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടി നികുതി വര്‍ദ്ധനവിനെതിരെ സമരം ചെയ്തതും അധികാരത്തില്‍ വന്നാല്‍ നികുതി ഇളവ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നവരുമാണ്. ഈ വാഗ്ദാനം പാലിച്ചുകൊണ്ട് കഴിഞ്ഞ 5 വര്‍ഷത്തെ വര്‍ദ്ധിപ്പിച്ച കെട്ടിട നികുതി ഇളവുചെയ്ത് മാനന്തവാടി നഗരസഭയുടെ പരിധിയില്‍ വരുന്ന എല്ലാ കെട്ടിട ഉടമകള്‍ക്കും ഇളവ് അനുവദിക്കണമെന്നും കെ.സി വൈഎം ആവശ്യപ്പെട്ടു.ഫാ.ജോസഫ് പരുവുമ്മേല്‍ യോഗം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഡോണ്‍ കറുത്തേടത്ത് അധ്യക്ഷത വഹിച്ചു.ജിജിന കറുത്തേടത്ത്, ആര്യ പടിഞ്ഞാറെവിട്ടില്‍, ബ്ലെന്‍ കുളപ്പുറത്ത്, ഐ വിന്‍ ചെമ്മറപ്പള്ളില്‍, സി.റോസ്മിന്‍ മാത്യൂ എന്നിവര്‍ സംസാരിച്ചു.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു
പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ് പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ