തെക്കേ വയനാട്ടില്‍ 156 ഇനം പക്ഷികളെ കണ്ടെത്തി.

സൗത്ത് വയനാട് വനം ഡിവിഷനും ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജിയും സംയുക്തമായി തെക്കേവയനാട്ടിലെ മലനിരകളില്‍ നടത്തിയ സര്‍വേയില്‍ 156 ഇനം പക്ഷികളെ കണ്ടെത്തി. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള വെള്ളരിമല, കട്ടിപ്പാറ, തൊള്ളായിരംമല, കാട്ടിമറ്റം, എളമ്പിലേരിമല, അരണമല, ചെമ്പ്രമല, കാര്‍ഗില്‍, ലക്കിടി, മണ്ടമല, അമ്പമല, വണ്ണാത്തിമല, കുറിച്യര്‍മല, അട്ടമല എന്നിവിടങ്ങളിലായിരുന്നു മൂന്നു ദിവസത്തെ സര്‍വേ. 2007ലാണ് ഇതിനു മുമ്പ് തെക്കേവയനാട്ടില്‍ പക്ഷി സര്‍വേ നടന്നത്.
വയനാടന്‍ മലനിരകളില്‍ സമുദ്രനിരപ്പില്‍നിന്നു 6,000 അടി വരെ ഉയരത്തില്‍ സ്ഥിതി ചെയുന്ന മലത്തലപ്പുകളില്‍(ആകാശദ്വീപ്)മാത്രം കാണുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ ബാണാസുര ചിലപ്പന്‍ പക്ഷിയുടെ ആവാസകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ. 15 തരം പരുന്തുകളെയും ഏഴിനം മൂങ്ങകളെയും 11 തരം പാറ്റപിടിയന്‍മാരെയും എട്ടിനം ചിലപ്പന്‍ പക്ഷികളെയും ഏഴുതരം മരംകൊത്തികളെയും സര്‍വേയില്‍ കണ്ടത്തിയതായി സൗത്ത് വയനാട് ഡി.എഫ്.ഒ. പി.രഞ്ജിത്ത്കുമാര്‍, ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ഡയറക്ടര്‍ സി.കെ.വിഷ്ണുദാസ് എന്നിവര്‍ പറഞ്ഞു.
തെക്കേവയനാട്ടില്‍ ആദ്യമായി പുല്ലുപ്പന്‍ പക്ഷിയെ മണ്ടമലയില്‍ കാണാനായി. ഏഷ്യന്‍ ബ്രൗണ്‍ ഫ്ളൈക്യാച്ചര്‍ പക്ഷിയുടെ പ്രജനനത്തിനും സര്‍വേ ടീം സാക്ഷികളായി. പൊതുവേ മധ്യ ഇന്ത്യയില്‍ മാത്രം കൂടുകൂട്ടുന്ന ഈ പക്ഷി വയനാട്ടില്‍ കൂടുവച്ചത് അദ്ഭുതപ്പെടുത്തിയെന്നു സര്‍വേ ടീം അംഗങ്ങള്‍ പറഞ്ഞു.
പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന സ്ഥാനീയ പക്ഷികളില്‍ 13 ഇനങ്ങളെയും ആഗോളതലത്തില്‍ വംശനാശ ഭീഷണി നേരിടുന്ന രണ്ടിനം പക്ഷികളെയും തെക്കന്‍ വയനാട്ടിലെ കാടുകളില്‍ കണ്ടെത്തി. ചെമ്പന്‍ ഏറിയന്‍, ബോണല്ലി പരുന്ത്, വെള്ളിക്കണ്ണി പരുന്ത്, കിന്നരി പരുന്ത്, കാക്കമരംകൊത്തി, പാറനിരങ്ങന്‍, നെല്‍ പൊട്ടന്‍ എന്നിവയും കണ്ടെത്തിയ പക്ഷി ഇനങ്ങളില്‍ ഉള്‍പ്പെടും.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തിയ സര്‍വേയില്‍ 40 പേര്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ റേഞ്ച് ഓഫീസര്‍മാരായ ഷമീര്‍, ശശികുമാര്‍,കെ.ജെ.ജോസ്, പക്ഷി നിരീക്ഷകരായ ലതിക, ഷാഹില്‍, ഹിറാഷ്, കൃഷ്ണമൂര്‍ത്തി, കെ.ജി.ദിലീപ്, ആര്‍.എല്‍. രതീഷ്, ഇ.എസ്.പ്രവീണ്‍, കെ.മനോജ്, നോവല്‍, മുജീബ്, കിരണ്‍, ഏലിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

ഉരുൾ ദുരന്തം: ദുരിതാശ്വാസ നിധിയിൽ ലഭിച്ച പണം, ചെലവഴിച്ചത് എന്നീ വിവരങ്ങൾ വെബ്സൈറ്റിൽ

മുണ്ടക്കൈ -ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സമാഹരിച്ചതും ദുരന്തബാധിതരുടെ വിവിധ ആവശ്യങ്ങൾക്കായും പുനരധിവാസ പദ്ധതികൾക്കായും സർക്കാർ ചിലവഴിച്ചിട്ടുള്ള തുകയുടെ വിശദവിവരങ്ങൾ പൊതുജനങ്ങൾക്ക് www.donation.cmdrf.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്കായി പൊതുജനങ്ങൾ

വിത്ത് വിതച്ച് വിദ്യാർത്ഥികൾ

വെൺമണി: പുതുതലമുറയ്ക്ക് അജ്ഞാതമായ നെൽകൃഷിയുടെ ബാലപാഠങ്ങളുമായി 2025-2026 അദ്ധ്യയന വർഷത്തെ തനത് പ്രവർത്തനമായ കരനെൽകൃഷിക്ക്‌ പ്രാരംഭം കുറിച്ച് വെൺമണി.എ. എൽ .പി സ്ക്കൂളിലെ കുരുന്നുകൾ. കാവിൽ പാടം തറവാട്ടിലെ കാരണവരായ കേളു ഉദ്ഘാടനം ചെയ്തു.

അനുമോദന സദസ്സ് നടത്തി

കോട്ടത്തറ: വാളൽ ഗ്രാമ ചൈതന്യ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ജീഷ്ണു കെ.സി, ശിവമിത്ര.അർ, ഫാത്തിമത്തുൽ ആദില, ഗൗരിലക്ഷ്മി കെ.പി, ആൻലിയ സനോജ്, അലീഷ പി.എൻ, ഗ്ലോറി റോസ് ആന്റണി

സമസ്ത നൂറാം വാർഷികം: താലൂക്ക് സ്വാഗതസംഘ ഓഫീസ് ഉദ്ഘാടനം ചെയ്തു.

മാനന്തവാടി :സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി താലൂക്ക് സ്വാഗതസംഘ ഓഫീസ് കെല്ലൂർ കാട്ടിച്ചിറക്കലിൽ സമസ്ത മുശാവറ അംഗം വി. മൂസക്കോയ ഉസ്താദ് ഉദ്ഘാടനം ചെയ്തു. “നൂറ്റാണ്ടിന്റെ സുവർണപാതയിലൂടെ മുന്നേറുന്ന

ചാന്ദ്രദിനം”ശുഭാംശു ശുക്ലയുമായി അഭിമുഖം “

ഗവ: എൽ .പി സ്കൂൾ മെച്ചനയിൽ ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയുമായി കുട്ടികൾ അഭിമുഖം നടത്തി.സ്കൂൾ സ്റ്റുഡൻഡ് സീഡ് കോർഡിനേറ്ററായ ആരാധ്യ രാജേഷാണ് ശുഭാംശു ശുക്ലയായി എത്തിയത്. വിദ്യാർത്ഥികളിൽ

“വേൾഡ് കരാത്തെ ഫെഡറേഷൻ മത്സര നിയമങ്ങൾ” സെമിനാർ നടത്തി

ഡിസ്ട്രിക്ട് കരാത്തെ അസോസിയേഷൻ വയനാടിന്റെയും ജപ്പാൻ കരാത്തെ ദോ കെൻയു റിയു ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഗ്രീൻ ഗേറ്റ് റിസോർട് കൽപ്പറ്റയിൽ വെച്ച് നടന്ന വേൾഡ് കരാത്തെ ഫെഡറേഷൻ മത്സര നിയമങ്ങളെ കുറിച്ചുള്ള സെമിനാർ കൽപ്പറ്റ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *