ലിംഗത്തെ ബാധിക്കുന്ന അപൂര്‍വ്വമായ രോഗാവസ്ഥ; മുപ്പതുകളിലെ പുരുഷന്മാരില്‍ സാധ്യതകളേറെ

ആരോഗ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പലപ്പോഴും പലരും സധൈര്യം സംസാരിക്കാത്ത വിഷയമാണ് ലൈംഗികരോഗങ്ങള്‍. എന്നാല്‍ ഇത്തരത്തില്‍ ശാരീരിക വിഷമതകളെ മറച്ചുപിടിക്കുന്നത് ക്രമേണ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് വ്യക്തികളെ നയിച്ചേക്കാം. അതിനാല്‍ തന്നെ ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അസ്വസ്ഥതകളും തീര്‍ച്ചയായും ആരോഗ്യപ്രശ്‌നങ്ങളായി കണക്കാക്കുകയും അവയെ പക്വതാപൂര്‍വ്വം കൈകാര്യം ചെയ്യുകയും ചെയ്യേണ്ടതുണ്ട്.

‘പ്രിയാപിസം’ (Priapism) എന്ന അപൂര്‍വ്വ രോഗാവസ്ഥയെ കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്. പുരുഷലിംഗത്തെയാണ് ഇത് ബാധിക്കുന്നത്. ലൈംഗികമായ ഉത്തേജനങ്ങള്‍ ഏതുമില്ലാതെ, അപ്രതീക്ഷിതമായും അനിയന്ത്രിതമായും ദീര്‍ഘനേരത്തേക്ക് ലിംഗോദ്ധാരണം സംഭവിക്കുന്ന അവസ്ഥയാണ് പ്രിയാപിസത്തിലുണ്ടാകുന്നത്.

അധികവും മുപ്പതുകളിലുള്ള പുരുഷന്മാരിലാണ് ഇത് കാണപ്പെടുന്നതെന്ന് ആരോഗ്യവിദഗ്ധരും പഠനങ്ങളും വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് പ്രിയാപിസം സംഭവിക്കുന്നത് എന്ന് ചോദിച്ചാല്‍ ഇതിന് പല കാരണങ്ങളാണ് ഉത്തരമായി പറയാനുള്ളത്. ‘ഇറക്ടൈല്‍ ഡിസ്ഫംഗ്ഷന്‍’ എന്നറിയപ്പെടുന്ന ഉദ്ധാരണപ്രശ്‌നം, ഉപാപചയപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങള്‍, അരിവാള്‍ രോഗം, രക്തയോട്ടം സുഗമമാകാന്‍ കഴിക്കുന്ന ‘ബ്ലഡ് തിന്നര്‍ മെഡിസിന്‍സ്’, ഹോര്‍മോണ്‍ തെറാപ്പി, ‘അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍-ആക്ടിവിറ്റി ഡിസോര്‍ഡര്‍’ എന്നറിയപ്പെടുന്ന രോഗാവസ്ഥ തുടങ്ങി ‘മള്‍ട്ടിപ്പിള്‍ മൈലോമ’യും ‘ലുക്കീമിയ’യും പോലുള്ള അര്‍ബുദങ്ങള്‍ വരെ പ്രിയാപിസത്തിന് കാരണമാകുന്നുണ്ട്.

വേദന അനുഭവപ്പെട്ടുകൊണ്ടായിരിക്കും പ്രിയാപിസത്തില്‍ ലിംഗോദ്ധാരണം സംഭവിക്കുക. വേദന തന്നെയാണ് ഇതിന്റെ പ്രധാന ലക്ഷണവും. ലിംഗത്തിന്റെ അഗ്രഭാഗം മാര്‍ദ്ദവത്തിലും ശേഷിക്കുന്ന ഭാഗം ബലത്തിലും തുടരുക, മണിക്കൂറുകളോളം (നാല് മണിക്കൂറും അതിലധികവും വന്നേക്കാം) ഇതേ അവസ്ഥയില്‍ പോവുക എന്നിവയെല്ലാം പ്രിയാപിസത്തില്‍ കാണാം.

രക്തപരിശോധനയിലൂടെയോ അള്‍ട്രാസൗണ്ട് സ്‌കാനിലൂടെയോ എല്ലാം പ്രിയാപിസം കണ്ടെത്താന്‍ സാധിക്കും. മറ്റ് ചില പരിശോധനാരീതികളും രോഗനിര്‍ണയത്തിന് അവലംബിക്കാറുണ്ട്. തീര്‍ച്ചയായും സമയബന്ധിതമായ ചികിത്സ വേണ്ടുന്ന അസുഖമാണിതെന്നാണ് മനസിലാക്കേണ്ടത്. ചികിത്സ ലഭിക്കാതെ പോയാല്‍ പിന്നീട് സുസ്ഥിരമായി ഉദ്ധാരണശേഷി നഷ്ടപ്പെടുന്നതടക്കം പല പ്രശ്‌നങ്ങളും വരാന്‍ സാധ്യതയുള്ള രോഗാവസ്ഥ കൂടിയാണിത്.

സുരേഷ് ഗോപിയുടെ ഫയർ ബ്രാൻഡൊന്നും എവിടെയും പോയിട്ടില്ല മക്കളേ!; JSKക്ക് മികച്ച അഭിപ്രായം

സുരേഷ് ഗോപി നായകനായെത്തിയ ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരള എന്ന് ചിത്രത്തിന് മികച്ച അഭിപ്രായം. കോർട്ട റൂം ഡ്രാമയായെത്തിയ ചിത്രത്തിലെ നായിക അനുപമ പരമേശ്വരനാണ്. നായകനായെത്തിയ സുരേഷ് ഗോപിയുടെ ഫയർബ്രാൻഡ് പ്രകടനമാണ്

മുണ്ടക്കൈ-ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴിലാളികളെ ആദരിച്ചു.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം നടത്തിയ 228 ചുമട്ടുതൊഴി തൊഴിലാളികളെ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ആദരിച്ചു. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നന്മക്കായി പ്രവർത്തിക്കുന്നവരാണ് ചുമട്ടു തൊഴിലാളികളെന്ന് ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ പറഞ്ഞു. ജില്ലയിലെ ചുമട്ടുതൊഴിലാളികൾ

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 21 ഉച്ച

ഇംഗ്ലീഷ് അധ്യാപക നിയമനം

സുൽത്താൻ ബത്തേരി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിലേക്ക് ഇംഗ്ലീഷ് അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 50% ത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം, സെറ്റ്, ബിഎഡ് ആണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ

എംഎൽഎ ഫണ്ട് അനുവദിച്ചു.

ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന നിധിയിലുൾപ്പെടുത്തി അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ വടുവഞ്ചാൽ ജിഎച്ച്എസ്എസിലെ പാചകപ്പുര നിർമാണ പ്രവൃത്തിക്ക് 3,47,000 രൂപയും മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പൊതുസ്റ്റേജിൽ ഉൾപ്പെടുന്ന ലൈബ്രറി കെട്ടിട നിർമാണ പ്രവർത്തിക്കായി 49,62,000

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന് പനമരത്ത്.

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കി വരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ഓഗസ്റ്റ് രണ്ടിന് പനമരത്ത്. പനമരം ബ്ലോക്ക് പഞ്ചായത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.