ഐ എഫ് എസ് സി കോഡ് തെറ്റായാല്‍ അയയ്ക്കുന്ന പണം ലക്ഷ്യത്തിലെത്തുമോ..?

ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ഏത് അക്കൗണ്ടിലേക്കാണോ പണമയക്കേണ്ടത് ആ ബാങ്കിന്റെ ഐ എഫ് എസ് സി (ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ്) ചോദിക്കാറുണ്ട്. ഇവിടെ അക്കൗണ്ട് നമ്പറും പേരും മാത്രമല്ല ഐ എഫ് എസ് കോഡും നല്‍കേണ്ടതുണ്ട്. എന്‍ ഇ എഫ് ടി, ആര്‍ ടി ജി എസ്, ഐ എം പി എസ് എന്നിങ്ങനെ എല്ലാത്തരത്തിലുമുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് മുമ്പും ആര്‍ക്കാണോ പണമയക്കുന്നത് അയാളുടെ അക്കൗണ്ട് നമ്പറും പേരും ബാങ്കിന്റെ പേരും ഐ എഫ് എസ് കോഡും അടങ്ങിയ വിവരങ്ങള്‍ ചേര്‍ക്കണം. ആര്‍ ബി ഐ യുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടില്‍ പണം കൈപ്പറ്റുന്ന ആളുടെ പേര് നല്‍കണം എന്ന് നിര്‍ബന്ധമുണ്ട്.

ഐ എഫ് എസ് സി

രാജ്യത്തെ ഒരോ ബാങ്ക് ബ്രാഞ്ചും കൃത്യമായി രേഖപ്പെടുത്തുന്നതിനാണ് ഐ എഫ് എസ് കോഡ്. ഓരോ ബാങ്ക് ശാഖകള്‍ക്കും ഓരോ 11 അക്ക ആല്‍ഫാന്യൂമറിക്ക് കോഡുണ്ടാകും. ‘എച്ച്ഡിഎഫ്‌സി0001486’ എന്ന ഉദാഹരണത്തില്‍ ആദ്യത്തെ നാല് അക്ഷരങ്ങള്‍ ബാങ്കിന്റെ പേരാണ്. പലപ്പോഴും ചുരുക്കരൂപം. അഞ്ചാമത്തേത് പൂജ്യം. പിന്നീട് വരുന്ന ആറ് അക്കങ്ങള്‍ ബാങ്കിന്റെ പ്രത്യേക ശാഖകളെ പ്രതിനിധാനം ചെയ്യുന്നു. അതായത് ഐ എഫ് എസ് സി ഉപയോഗിക്കുന്നതിലൂടെ ആര്‍ക്കാണോ പണമയക്കേണ്ടത് അയാളുടെ ബാങ്ക ്ബ്രാഞ്ച് കൃത്യമായി തിരിച്ചറിയാനാകുന്നു.

ഐ എഫ് എസ് സി തെറ്റിയാല്‍

സാധാരണ നിലയില്‍ ബനിഫിഷ്യറിയെ ആഡ് ചെയ്യുന്നതിന്റെ ഭാഗമായി ബാങ്കും ബ്രാഞ്ചും തന്നിരിക്കുന്ന ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കുമ്പോള്‍ ഐ എഫ് എസ് കോഡ് സ്വയം പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. സ്വയം എന്റര്‍ ചെയ്യുകയും ആകാം.

പണമയക്കേണ്ട ബാങ്കിന്റെ ബ്രാഞ്ച് കോഡ് മാറിയാലും സാധാരണ നിലയില്‍ അക്കൗണ്ട് നമ്പറും പേരും ശരിയാണെങ്കില്‍ ഫണ്ട് ട്രാന്‍സ്ഫര്‍ നടക്കാനാണ് സാധ്യത. കാരണം ഐ എഫ് എസ് കോഡിന് ശേഷം വരുന്ന റഫറന്‍സ് പോയിന്റ് അക്കൗണ്ട് നമ്പറും അക്കൗണ്ടുടമയുടെ പേരുമാണ്. ഇതു രണ്ടും ശരിയാണെങ്കില്‍ ഒരേ ബാങ്കിന്റെ തന്നെ ബ്രാഞ്ച് മാറിയാലും ഇടപാട് നടക്കാനാണ് കൂടുതല്‍ സാധ്യത.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു

പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ  ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ്‌ പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ

പാമ്പ് കടിയേറ്റ് വിദ്യാർഥിനിമരിച്ചു.

ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. ശർദ്ദിയും മറ്റ് അസ്വസ്തകളും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ

ടിങ്കറിങ് ലാബ് ജില്ലയിൽ ഈ അധ്യയന വർഷം അഞ്ച് സ്‌കൂളുകളിൽ

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ആസൂത്രണം ചെയ്‌ത ടിങ്കർ ലാബ് പദ്ധതിയുടെ ആദ്യ ഘട്ടം ജില്ലയിൽ ഈ അധ്യയന വർഷം നടപ്പാക്കുന്നത് അഞ്ച് സ്കൂളുകളിൽ. കല്ലൂർ ജിഎച്ച്എസ്എസ്,

ഗതാഗത നിയന്ത്രണം

വടുവൻചാൽ ടൗണിലെ ഓവുചാൽ നിർമാണവും അനുബന്ധ പ്രവൃത്തിയും പൂർത്തിയാകുന്നത് വരെ വടുവൻചാൽ- കൊളഗപ്പാറ റോഡിലെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.

വി.പി.പി മേനോൻ സ്വർണ്ണ മെഡൽ വയനാട് സ്വദേശിക്ക്

2024-25 ൽ രാജ്യത്തെ ഐ.ഐ. ടി കളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോൻ സ്വർണ്ണ മെഡൽവയനാട് വടുവൻചാൽ സ്വദേശിനി ഡോ. ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവിൽ ഐ.ഐ.ടി.ഇൻഡോറിൽ റിസർച്ച് അസിസ്റ്റന്റായി ജോലി

യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു.

മുട്ടിൽ പഞ്ചായത്ത്‌ ബസ്റ്റാന്റിൽ ബസ് കയറാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു സ്റ്റാന്റിൽ കയറ്റിച്ചു. വയോജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് യുത്ത് കോൺഗ്രസ്‌ സമരം ഏറ്റടുത്തത്. യൂത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.