‘ദീർഘകാല ലോക്ക്ഡൗൺ മാത്രമാണ് കോവിഡ് വ്യാപനം കുറയ്ക്കാനുള്ള പോംവഴി’; ഡോ. ശ്യാം അഗർവാൾ

രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം റെക്കോർഡുകൾ കടന്ന്​ മുന്നേറുന്നതിനിടെ രോഗവ്യാപനം കുറക്കാൻ ദീർഘകാല ലോക്ക്ഡൗൺ മാത്രമാണ്​ പോംവഴിയെന്ന്​ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഡോ. ശ്യാം അഗർവാൾ. ശനിയാഴ്ച്ച 2.34 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളും 1,300 ൽ അധികം മരണങ്ങളും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഡോക്ടറുടെ നിർദ്ദേശം.

“കേസുകളുടെ എണ്ണം ഇരട്ടിയാകാൻ ഇപ്പോൾ നാലോ അഞ്ചോ ദിവസങ്ങൾ മാത്രമാണ് എടുക്കുന്നത്, അതിനാൽ ദീർഘകാല ലോക്ക്ഡൗൺ കൊണ്ടു മാത്രമേ വ്യാപനത്തിന്റെ കണ്ണി മുറിക്കാൻ കഴിയൂ, ”ഡോക്ടർ അഗർവാൾ പറഞ്ഞു.

തുടക്കത്തിൽ, 7 ദിവസത്തേക്ക് ലോക്ക്ഡൗൺ നടപ്പിലാക്കാനാണ് ഡോ. ശ്യാം അഗർവാൾ നിർദ്ദേശിക്കുന്നത്. ഇത് ഇപ്പോൾ 2 ലക്ഷം കടന്ന് മുന്നേറുന്ന കേസുകളുടെ എണ്ണം ക്രമേണ കുറയ്ക്കും. “യുണൈറ്റഡ് കിംഗ്ഡം (യുകെ), ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളുടെ അനുഭവം പരിശോധിച്ചാൽ, ഒരു ലോക്ക്ഡൗൺ നടപ്പിലാക്കിയാൽ അതിന്റെ ഫലം കാണിക്കാൻ രണ്ട് മൂന്ന് ദിവസമെടുക്കും,” ഡോ. അഗർവാൾ പറഞ്ഞു.

ഇന്ത്യയും ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടതുണ്ട് എന്ന് മഹാരാഷ്ട്രയിലെ കോവിഡ് വ്യാപന സാഹചര്യം ഉദ്ധരിച്ച ഡോക്ടർ പറഞ്ഞു. ജനിതക മാറ്റം വന്ന പുതിയ വൈറസ് അങ്ങേയറ്റം പകർച്ച സ്വഭാവം ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രസീലിലും യുഎസ്എയിലും സംഭവിക്കുന്നതിനു സമാനമാണ് ഇന്ത്യയിൽ സംഭവിക്കുന്നത്. ഇരട്ട അല്ലെങ്കിൽ ട്രിപ്പിൾ ലെയർ മാസ്കുകൾ ഉപയോഗിക്കാൻ സർക്കാർ ജനങ്ങളോട് നിർദ്ദേശിക്കണമെന്നും ഡോ. അഗർവാൾ കൂട്ടിച്ചേർത്തു.

വിപ്ലവ മണ്ണിലേക്ക് അവസാനമായി വിഎസ്; ജനസാഗരത്തിന് നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിലെത്തി.

ആലപ്പുഴ: ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ

വി എസ് വരുമ്പോള്‍ ഞാനിവിടെ വേണ്ടേ; ഹരിപ്പാട് കാത്ത് നിന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് കടന്നു. കരയിലക്കുളങ്ങരയിലേക്ക് എത്തിയ വിലാപയാത്ര അടുത്തതായി ഹരിപ്പാടേക്ക് എത്തിച്ചേരും. വിഎസിന് അന്ത്യയാത്രാമൊഴി നല്‍കാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമുണ്ട്. ഹരിപ്പാടിലൂടെ

കാസർകോട് ചെറുവത്തൂര്‍ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍, കല്ലും മണ്ണും ദേശീയപാതയിലേക്ക്, വാഹന യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കാസർകോട്: കാസർകോട് ചെറുവത്തൂർ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയില്‍ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. വീരമലക്കുന്നിലെ മണ്ണും കല്ലുമാണ് ദേശീയപാതയിലേക്ക് പതിച്ചത്. കണ്ണൂർ ഭാഗത്തേക്ക്

അതിശക്ത മഴ കേരളത്തിലേക്ക് തിരിച്ചെത്തുന്നു, ഭീഷണിയാകുന്നത് ജൂലൈ 24 ന് രൂപപ്പെടുന്ന പുതിയ ന്യൂന മർദ്ദം; 2 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കർക്കിടക മാസം തുടങ്ങിയതുമുതൽ കേരളത്തിൽ പെയ്ത അതിശക്ത മഴക്ക് താത്കാലിക ശമനമായെങ്കിലും മഴ ഭീഷണി തുടരുന്നു. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് ജൂലൈ 24 ന് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ

വിഎസിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: കോൺ​ഗ്രസ് പ്രവർത്തകയ്ക്കെതിരെ കേസ്

എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ സാമൂഹിക മാധ്യമത്തിൽ വീണ്ടും അധിക്ഷേപ പോസ്റ്റ്. സംഭവത്തിൽ എറണാകുളം ഏലൂരിലെ പ്രാദേശിക കോൺ​ഗ്രസ് പ്രവർത്തകയായ വൃന്ദ വിമ്മിക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് നടപടി.

അഭൂതപൂർവമായ ജനക്കൂട്ടം, വിഎസിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദൻ

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.