ഒക്ടോബര്‍ ഒന്നുമുതല്‍ ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ ചട്ടങ്ങള്‍…

ന്യൂഡൽഹി: വാഹന രജിസ്ട്രേഷൻ കാർഡുകൾ അനുവദിക്കുന്നതും ലൈസൻസ് നൽകുന്നത് സംബന്ധിച്ചും നിർണ്ണായക മാറ്റങ്ങളുമായി മോദി സർക്കാർ. ഒക്ടോബർ ഒന്നുമുതൽ ഡ്രൈവിംഗ് ലൈസൻസിന് പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തിൽ വരും .

അതേസമയം പെട്രോൾ പമ്പുകളിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുന്നവർക്ക് ഒരു തരത്തിലുള്ള ഇളവും ലഭിക്കില്ല. വൻകിട ബിസിനസുകൾക്ക് ഒക്ടോബർ ഒന്നുമുതൽ കോർപ്പറേറ്റ് നികുതി ഈടാക്കുന്നത് പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ ധനകാര്യമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബർ ഒന്നുമുതൽ ഇന്ത്യയിലുടനീളം ഏകീകൃത വാഹന രജിസ്ട്രേഷൻ കാർഡുകളും ഡ്രൈവിംഗ് ലൈസൻസും അനുവദിക്കും.ക്യു ആർ കോഡ് ഉൾപ്പെടുന്ന മൈക്രോ ചിപ്പ് അടങ്ങിയിട്ടുള്ളതാണ് പുതിയ ഡ്രൈവിംഗ് ലൈസൻസ്.

നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സംവിധാനവും ലൈസൻസിലുണ്ട്. പുതിയ മാറ്റങ്ങൾ കേന്ദ്രീകൃത ഓൺലൈൻ ഡാറ്റാബേസിൽ ഡ്രൈവിംഗ് ലൈസൻസ് ഉടമകളുടെ കഴിഞ്ഞ 10 വർഷത്തെ പിഴ ഉൾപ്പെടെയുള്ള രേഖകൾ സൂക്ഷിക്കാൻ സർക്കാരിനെ സഹായിക്കും.

ശാരീരിക വെല്ലുവിളി നേരിടുന്ന ഡ്രൈവർമാർ, അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം ഒപ്പിട്ടിട്ടുള്ളവർ എന്നിവരെ തിരിച്ചറിയാനും പുതിയ ലൈസൻസ് സർക്കാരിനെ സഹായിക്കും.

ഒക്ടോബർ ഒന്ന് മുതൽ പേപ്പർരഹിത ആർസി ബുക്കുകൾ പുറത്തിറക്കാനാണ് സർക്കാർ നീക്കം. പുതിയ ആർസി ബുക്കിന്റെ മുൻവശത്ത് ഉടമയുടെ പേര് അച്ചടിച്ചിരിക്കും. പിൻവശത്ത് ക്യൂ ആർ കോഡും മൈക്രോ ചിപ്പും എംബഡ് ചെയ്തിരിക്കും.

രാജ്യത്തെ പെട്രോൾ പമ്പുകളിൽ ഒക്ടോബർ ഒന്നുമുതൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകൾക്ക് ഡിസ്കൌണ്ട് ലഭിക്കില്ല. ഓയിൽ കമ്പനികൾ നേരത്തെ ഡിജിറ്റൽ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ, ഇ വാലറ്റുകൾ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പണമിടപാടുകൾക്ക് തുടക്കം കുറിച്ചത്. എന്നാൽ ഡെബിറ്റ് കാർഡുകൾക്കുള്ള ഡിസ്കൌണ്ട് ഇപ്പോഴത്തേക്ക് തുടരും.

അതേസമയം എംഎസ്എംഇ ലോണുകൾ ബാഹ്യ പലിശ നിരക്ക് മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നത് റിസർവ് ബാങ്ക് നിർബന്ധമാക്കി. വീട്, കാർ, വ്യക്തിഗത ലോണുകൾ എന്നിവയുടെ നിരക്ക് കുറയുമെന്നും റിസർവ് ബാങ്ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശരാശരി പ്രതിമാസ ബാലൻസ് കുറയ്ക്കാനുള്ള തീരുമാനമുണ്ടായിരുന്നു. മെട്രോ, അർബൻ അക്കൌണ്ടുകൾക്കും 3000 രൂപയും ഗ്രാമീണ ശാഖകൾക്കും 1000 രൂപയുമായി നിലനിർത്തിയിട്ടുണ്ട്. ഈ തുക നിലനിർത്തുന്നതിൽ ഉപയോക്താക്കൾ പരാജയപ്പെട്ടാൽ പിഴയീടാക്കും.

പത്ത് രൂപയ്ക്ക് പുറമേ ജിഎസ്ടിയുമാണ് ഈടാക്കുക. അക്കൌണ്ട് ഉടമ 50-75 ശതമാനം കുറവ് വന്നാൽ 12 രൂപയും ജിഎസ്ടിയുമാണ് അടയ്ക്കേണ്ടിവരിക. 75 ശതമാനത്തിൽ അധികം തുക കുറവുവന്നാൽ 14 രൂപ ജിഎസ്ടിയുമാണ് നൽകേണ്ടതായി വരിക. കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ച കോർപ്പറേറ്റ് ടാക്സ് ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

മഡ് ഫെസ്റ്റ് സീസണ്‍-3 യ്ക്ക് തുടക്കമായി

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിൽ മഡ് ഫെസ്റ്റിന് തുടക്കമായി. മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3’ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്

സുഗമമായ ഗതാഗതം സർക്കാർ ഉത്തരവാദിത്തമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ജില്ലയിലെ ഗതാഗത മേഖല സുഗമമാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കല്ലട്ടി പാലം പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വെണ്ണിയോട് വലിയ

പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടാറുണ്ടോ? കാരണങ്ങൾ ഇതാണ്

ദീര്‍ഘനേരം ഇരിക്കുകയോ, കിടക്കുകയോ ചെയ്ത ശേഷം എഴുന്നേല്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും തലകറക്കം അനുഭവപ്പെടാറുണ്ട്. ഈ തലകറക്കം അല്ലെങ്കില്‍ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെയുള്ള തോന്നല്‍ ഉണ്ടാകാറുണ്ടോ? ഇത് രക്തസമ്മര്‍ദ്ദം കുറയുന്നത് മൂലമാകാമെന്ന് പഠനങ്ങള്‍ പറയുന്നു.

കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി തുടങ്ങി സർക്കാർ, 16 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എ‍‌ഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ

സ്ത്രീകളിലെ ഫാറ്റി ലിവർ രോഗം; ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങൾ

പൊതുവേ മദ്യപാനികളെ ബാധിക്കുന്ന രോഗമായിട്ടാണ്‌ ഫാറ്റി ലിവര്‍ രോഗത്തെ കരുതപ്പെടുന്നത്‌. എന്നാല്‍ മദ്യപിക്കാത്തവര്‍ക്കും,സ്ത്രീകള്‍ക്കുമൊക്കെ ഫാറ്റി ലിവര്‍ പിടിപെടുന്നത്‌ സര്‍വസാധാരണമാണ്‌. നോണ്‍ ആല്‍ക്കഹോളിക്‌ ഫാറ്റി ലിവര്‍ രോഗമെന്നാണ് മദ്യപാനികള്‍ അല്ലാത്തവര്‍ക്ക്‌ വരുന്ന ഫാറ്റി ലിവറിനെ വിളിക്കുന്നത്.

തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ ബോധ വൽക്കരണവും സുരക്ഷാ സമിതിയും രൂപീകരിച്ചു.

പനമരം: പനമരം ജനമൈത്രീ പോലീസും പനമരത്തെ വ്യാപാരിവ്യവസായി എകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ ഇടങ്ങളിൽ സ്ത്രീ സുരക്ഷ സമിതിയും, സ്ത്രീ സുരക്ഷ നിയമ ബോധവൽക്കരണ ക്ലാസും പനമരം പഞ്ചായത്ത് ഹാളിൽ നടത്തി. പരിപാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.