ആദിവാസി ദളിതർക്കെതിരെയുള്ള വംശീയ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാലാം ദിവസമാണ് സമരം നടത്തിയത്. ഡിഗ്രി ഉന്നതപഠനത്തിന് എയ്ഡഡ് സ്വയംഭരണ കോളേജുകൾ ഉയർന്ന ഫീസ് വാങ്ങുന്ന നടപടി ഒഴിവാക്കുക, പ്ലസ് വൺ സ്പോട്ട് അലോട്ട്മെന്റ് തട്ടിപ്പ് അവസാനിപ്പിക്കുക, ഓൺലൈൻ പഠന സൗകര്യങ്ങൾ നൽകുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. നിലവിൽ 2009 കുട്ടികളാണ് ജില്ലയിൽ എസ്എസ്എൽസി ജയിച്ച് ഉപരി പഠനത്തിന് അർഹരായത്. എന്നാൽ 529 പ്ലസ് വൺ സീറ്റുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഇവരിൽ ബാക്കിയുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിദ്യാലയങ്ങൾക്ക് പുറത്താണ്. ഇതോടെ പലർക്കും പഠനം തുടർന്നുകൊണ്ടുപോകാൻ കഴിയാതെ നിർത്തേണ്ടിവരും. ഇതിനു പരിഹാരം കാണുന്നതുവരെ സമരം തുടരുമെന്നും, ആദിവാസി ദളിതർക്കെതിരെയുള്ള വംശീയ വിവേചനം അവസാനിപ്പിക്കണമെന്നും ആദിവാസി വനിതാ പ്രസ്ഥാന സംസ്ഥാന പ്രസിഡണ്ട് അമ്മിണി.കെ പറഞ്ഞു. വിഷ്ണു, സത്യശ്രീ, ബിബിൻ, ഗോപിക എന്നിവർ സമരത്തിന് നേതൃത്വം നൽകി.

പ്രൗഢമായി കാവുംമന്ദത്തെ നബിദിനാഘോഷം
കാവുംമന്ദം: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയൂം നന്മയുടെയും സന്ദേശവുമായി ഒന്നര സഹസ്രാബ്ദം മുമ്പ് ലോകത്ത് പിറവികൊണ്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം കാവുംമന്ദത്ത് ഏറെ മനോഹരമായി സംഘടിപ്പിച്ചു. ഘോഷയാത്ര, കവാലി സദസ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം