ഡോക്ടര്‍മാരുടെ പിഴ മൂലം ലിംഗം നീക്കം ചെയ്യേണ്ടി വന്നു; 54 ലക്ഷം നഷ്ടപരിഹാരം

ചികിത്സാപ്പിഴവ് സംഭവിച്ചതായി കണ്ടെത്തപ്പെട്ടാല്‍ അത് തീര്‍ച്ചയായും പരാതിക്കാരനോ പരാതിക്കാരിക്കോ നഷ്ടപരിഹാരം നല്‍കുന്നതിലേക്കോ, അല്ലെങ്കില്‍ ഉത്തരവാദികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശിക്ഷ നല്‍കുന്നതിലേക്കോ നയിക്കാറുണ്ട്.

പലപ്പോഴും ഉത്തരവാദികളായവരെ ശിക്ഷിക്കുന്നത് കൊണ്ടോ നഷ്ടപരിഹാരം നല്‍കുന്നത് കൊണ്ടോ പകരം വയ്ക്കാൻ സാധിക്കാത്ത വിധത്തിലുള്ള നഷ്ടമായിരിക്കാം ഇപ്പുറത്ത് സംഭവിച്ചിട്ടുണ്ടാവുക. ഇത്തരത്തില്‍ രോഗികളുടെ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട്.
ഇപ്പോഴിതാ ഡോക്ടര്‍മാരുടെ ചികിത്സാപ്പിഴവ് കൊണ്ട് ലിംഗം മുറിച്ചുമാറ്റേണ്ടി വന്നൊരു യുവാവിന് 54 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാൻസില്‍ ഒരു കോടതി. മുപ്പത് വയസുള്ളപ്പോഴാണ് വിവാഹിതനും അച്ഛനുമായ യുവാവിന് ലിംഗത്തില്‍ കാര്‍സിനോമ (ക്യാൻസര്‍) സ്ഥിരീകരിക്കുന്നത്.

ക്യാൻസര്‍ സ്ഥിരീകരിച്ച ശേഷം ആദ്യം ഒരു ഡോക്ടറുടെ സഹായത്തോടെ ലിംഗത്തിലുണ്ടായിരുന്ന മുഴ ഏറെക്കുറെ നീക്കം ചെയ്യാൻ സാധിച്ചിരുന്നുവത്രേ. എന്നാല്‍ ഈ ശസ്ത്രക്രിയയിലെ പിഴവ് കൊണ്ട് തന്നെ ക്യാൻസര്‍ ലിംഗത്തിലാകെ പടര്‍ന്ന സാഹചര്യമുണ്ടായി എന്നാണിദ്ദേഹം പറയുന്നത്.

പിന്നീട് അസഹ്യമായ വേദനയും പതിവായതോടെ വീണ്ടും ഇദ്ദേഹം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. ഇതിനിടെ വേദനയും ബുദ്ധിമുട്ടുകളും സഹിക്കാൻ പ്രയാസമായതോടെ സ്വന്തം ലിംഗം മുറിച്ചുമാറ്റാൻ വരെ താൻ മുതിര്‍ന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ഭാര്യയാണ് ഇത് കണ്ട്, തടഞ്ഞതെന്നും ഇദ്ദേഹം പറയുന്നു.
വീണ്ടും ക്യാൻസര്‍ ചികിത്സയ്ക്കെത്തിയപ്പോഴേക്ക് ഏറെ വൈകിയിരുന്നു. ഇതോടെ ലിംഗം മുഴുവനായും നീക്കം ചെയ്തേ പറ്റൂ എന്ന അവസ്ഥയായി. അങ്ങനെ ഇതേ ആശുപത്രിയില്‍ വച്ച് യുവാവിന്‍റെ ലിംഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കാരണം ഒന്നുകില്‍ ലിംഗം നഷ്ടപ്പെടും അല്ലെങ്കില്‍ ജീവൻ നഷ്ടപ്പെടുമെന്നതായിരുന്നു അവസ്ഥയെന്ന് ഇദ്ദേഹം പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ലിംഗത്തിന് പകരം ഇതിന്‍റെ ധര്‍മ്മം നടത്തുന്നതിനായി കൃത്രിമായവം പിടിപ്പിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും യഥാര്‍ത്ഥ അവയവത്തിന് പകരമാകില്ലല്ലോ എന്നാണിദ്ദേഹം ചോദിക്കുന്നത്.
ഏതായാലും നഷ്ടപരിഹാരം നല്‍കാൻ ആശുപത്രിയോട് കോടതി ഉത്തരവിട്ടതോടെ ഇദ്ദേഹത്തിന്‍റെ അനുഭവങ്ങള്‍ ഏവരും അറിഞ്ഞിരിക്കുകയാണിപ്പോള്‍.

നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് കെ.എസ് ആവണി

നാഷണൽ സര്‍വീസ് സ്കീമിന്റെ നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് ജില്ലയില്‍ നിന്ന് പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍ കെ.എസ് ആവണിയെ തെരഞ്ഞെടുത്തു. നാഷണൽ സർവീസ് സ്കീമിന്റെ ജില്ലാതല മീഡിയ വിങ് ലീഡർ കൂടിയാണ് ആവണി.

കൽപ്പറ്റ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെ കംഫർട്ട് സ്റ്റേഷൻ തയ്യാർ

കൽപ്പറ്റ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാർട്ട് കംഫർട്ട് സ്റ്റേഷൻ തയ്യാർ. ജില്ലാ ആസ്ഥാനത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിർമാണം പൂര്‍ത്തീകരിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി. ജെ ഐസക് നിർവഹിച്ചു. ഏറ്റവും

മൗനം വെടിഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍; ‘താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്‍’, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം

ലൈംഗിക ആരോപണത്തെത്തുടർന്ന് കോൺ​ഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാർട്ടിക്ക് വിധേയനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട്

കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു

കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ സ്കൂൾ അധ്യാപിക മരിച്ചു. കൽപ്പറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂ‌ൾ ഐ.ടി അധ്യാപികയും പിണങ്ങോട്‌മുക്കിന് സമീപം താമസിക്കുന്നതുമായ ചോലപുറം വീട്ടിയേരി വീട്ടിൽ ശ്രീനിത (32) ആണ് മരിച്ചത്.ഇന്നലെ ശ്രീനിതയും കുടുംബവും സഞ്ചരിച്ച

തെരഞ്ഞെടുപ്പിൽ കൂടുതൽ പ്രവാസി വോട്ടുകളെത്തും;പ്രവാസികളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാ​ഗമാക്കാൻ കമ്മീഷൻ

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിൻ്റെ(സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ എസ്ഐആ‍ർ) ഭാ​ഗമായി കൂടുതൽ പ്രവാസികളെ തെരഞ്ഞടുപ്പ് പ്രക്രിയയുടെ ഭാ​ഗമാക്കാൻ കമ്മീഷൻ. നിലവിൽ വോട്ടർപട്ടികയിൽ പേരുള്ളവ‌‍‌‍ർ ഓൺലൈനായി രേഖകളും എന്യുമറേഷനും അപ്ലാേ​​​ഡ് ചെയ്താൽ മതിയകും. പ്രവാസിയാണെന്ന് വീടുകളിലെത്തി ബിഎൽഒ

ബുംറയെ 6 സിക്‌സടിക്കാൻ വരുമ്പോൾ ബുംറയുടെ ഓവർ വരെയെങ്കിലും നിൽക്കേണ്ടേ! പാക് താരത്തിന് വീണ്ടും ട്രോൾപൂരം

ഇന്ത്യയ്‌ക്കെതിരായ ഏഷ്യാ കപ്പ് മത്സരത്തിനിടെ പാകിസ്താന്റെ ഓള്‍റൗണ്ടര്‍ സയിം അയൂബിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍പൂരം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയ അയൂബ് ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. അയൂബിനെ റണ്‍സൊന്നുമെടുക്കാന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.