കോവിഡ് പകര്‍ച്ച ഫോണിലൂടെയും; ഗ്ലാസ്,പ്ലാസ്റ്റിക് പേപ്പര്‍ നോട്ടുകള്‍ എന്നിവ പോലുള്ള സുഗമമായ പ്രതലങ്ങളില്‍ വൈറസ് 28 ദിവസം തങ്ങിനില്‍ക്കുമെന്ന് പുതിയ കണ്ടെത്തൽ

ഓസ്‌ട്രേലിയ ; മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകളിലെ ഗ്ലാസ്, പ്ലാസ്റ്റിക്, പേപ്പര്‍ നോട്ടുകള്‍ തുടങ്ങിയ മിനുസമാര്‍ന്ന പ്രതലങ്ങളില്‍ കോവിഡ് 19 വൈറസ് 28 ദിവസം നിലനില്‍ക്കുന്നുവെന്ന് പുതിയ കണ്ടെത്തല്‍. ഓസ്‌ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സിയാണ് കോവിഡ് വൈറസിന് കൂടുതല്‍ ദിവസങ്ങളോളം മിനുസമാര്‍ന്ന പ്രതലങ്ങളില്‍ നിലനില്‍ക്കാന്‍ കഴിയുമെന്ന കണ്ടെത്തലുമായി രംഗത്തെത്തിയത്. ഇരുണ്ടതും ഈര്‍പ്പമുള്ളതുമായ മുറിയില്‍ വൈറസ് കൂടുതല്‍ നേരം ജീവിക്കുമെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

കോവിഡ് -19 ന് കാരണമായ വൈറസിന് 28 ദിവസത്തേക്ക് ബാങ്ക് നോട്ടുകള്‍, ഫോണ്‍ സ്ക്രീനുകള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ തുടങ്ങിയ പ്രതലങ്ങളില്‍ നിലനില്‍ക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു.വായുവില്‍ തങ്ങിനില്‍ക്കുന്ന കണങ്ങളിലൂടെയും ഇത് വ്യാപിക്കാമെന്നതിന് തെളിവുകളുണ്ട്. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ റിപ്പോര്‍ട് അനുസരിച്ച്‌ ലോഹമോ പ്ലാസ്റ്റിക്കോ പോലുള്ള രോഗബാധയുള്ള പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്ന ഒരാള്‍ക്ക് കോവിഡ് -19 ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു കൂടുതല്‍ ബലമേകുന്നതാണ് ഓസ്‌ട്രേലിയന്‍ ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.

ഓസ്‌ട്രേലിയന്‍ ഏജന്‍സിയായ സി‌എസ്‌ആര്‍‌ഒയുടെ പുതിയ ഗവേഷണത്തില്‍ കോവിഡ്19 വൈറസിന്റെ ശക്തി എത്രത്തോളമുണ്ടെന്ന് വ്യക്തമായിരിക്കുകയാണിപ്പോള്‍. 20 സെല്‍ഷ്യസ് താപനിലയില്‍ കൊറോണ വൈറസിന് മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകളില്‍ കാണുന്ന ഗ്ലാസ്, പ്ലാസ്റ്റിക്, പേപ്പര്‍ നോട്ടുകള്‍ എന്നി വസ്തുക്കളില്‍ 28 ദിവസം നിലനില്‍ക്കുന്നതായി കണ്ടെത്തി. കോവിഡിനെ അപേക്ഷിച്ച്‌ ഇന്‍ഫ്ലുവന്‍സ വൈറസിന് 17 ദിവസത്തേക്ക് മാത്രമേ ഈ സാഹചര്യങ്ങളില്‍ നിലനില്‍ക്കാന്‍ കഴിയൂ.

വൈറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കോവിഡ് 19 വൈറസുകള്‍ ചൂടുള്ള താപനിലയില്‍ കുറഞ്ഞ സമയത്തേക്ക് മാത്രമാണ് അതിജീവിച്ചതെന്നും തണുത്ത താപനിലയില്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കണ്ടെത്തി. ചില ഉപരിതലങ്ങളില്‍ 40 സെല്‍ഷ്യസ് താപനിലയില്‍ 24 മണിക്കൂറിനുള്ളില്‍ വൈറസ് കൂടുതല്‍ പകരുന്നതായി കണ്ടു. തുണി പോലുള്ള പരുപരുത്ത പ്രതലമുള്ള പദാര്‍ത്ഥങ്ങളേക്കാള്‍ മിനുസമാര്‍ന്ന പ്രതലങ്ങളില്‍ വൈറസ് കൂടുതല്‍ നേരം നിലനില്‍ക്കുന്നതായി പരീക്ഷണത്തില്‍ കണ്ടെത്തി.

കൈകളും ടച്ച്‌സ്‌ക്രീനുകളും പതിവായി കഴുകേണ്ടതിന്റെ ആവശ്യകത എത്രത്തോളമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് പുതിയ പഠനങ്ങള്‍. അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് ഒരാളുടെ മുഖത്ത് സ്പര്‍ശിക്കുന്നത് ഒഴിവാക്കുന്നതിന്റെയും ആവശ്യകത ഈ ഫലങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. പുതിയതും ശീതീകരിച്ചതുമായ ഭക്ഷണത്തില്‍ വൈറസിന് അതിജീവിക്കാന്‍ കഴിയുമെന്ന് സൂചിപ്പിക്കുന്ന മുന്‍ ഗവേഷണങ്ങളെ തങ്ങളുടെ കണ്ടെത്തലുകള്‍ പിന്തുണയ്ക്കുന്നുവെന്നും സി‌എസ്‌ആര്‍‌ഒ ഗവേഷകര്‍ പറയുന്നു.

അതുകൊണ്ടുതന്നെ കോവിഡ് മഹാമാരിയെ തുരത്താന്‍ കൂടുതല്‍ കരുതലുകള്‍ ആവശ്യമാണ്. മൊബൈല്‍ സ്ക്രീനുകള്‍ ഉപയോഗശേഷം അണുവിമുക്തമാക്കുക, മൊബൈല്‍ സ്‌ക്രീനുകളില്‍ സ്പര്‍ശിച്ചതിനു ശേഷം കൈകള്‍ മുഖത്തോ വായിലോ സ്പര്‍ശിക്കാതിരിക്കുക, തണുത്ത പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതാണ് ഉത്തമം, താപനില കുറഞ്ഞ മുറികളിലോ സാഹചര്യങ്ങളിലോ ജോലിചെയ്യുന്നവര്‍ മാസ്ക് തുടര്‍ച്ചയായി ധരിക്കേണ്ടത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതാണ് ഈ പഠനങ്ങള്‍

കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോ​ഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദ‍ർശനം നടത്തിയില്ലെന്ന

ബഷീർ അനുസ്മരണം നടത്തി.

കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. മുൻ അധ്യാപിക മേരി ജോർജ്ജ് ഉദ്ഘാടനം ചെയ്തു . ലഹരിവിരുദ്ധ പതിപ്പ് നേർവഴി എഫ്.സി.സി. കോൺവെന്റ് മദർ സുപ്പീരിയർ സി.ബെറ്റ്സി പ്രകാശനം ചെയ്തു.

റോഡ് സംസ്ക്കാരിക കൂട്ടായ്മയും ജനസദസ്സുകളും സംഘടിപ്പിക്കും:റാഫ്

ബത്തേരി : കൊല്ലം തോറും നാലായിരത്തിൽപരം ആളുകൾ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേർ ഗുരുതരമായി പരിക്കുപറ്റി കഴിയുന്ന വാഹനാപകടങ്ങൾക്ക് തടയിടാൻ ജനകീയ കൂട്ടായ്മയിലൂടെ നമുക്ക് കഴിയണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം.അബ്ദു അഭിപ്രായപ്പെട്ടു.

കർണാടകയിൽ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു.

പിണങ്ങോട്: കർണാടകയിലെ ഉണ്ടായ വാഹനാപകടത്തിൽ പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയിൽ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഗുണ്ടൽപേട്ട് ബേഗൂരിൽ വെച്ചാ യിരുന്നു സംഭവം. റഫാത്ത് ഓടിച്ച ബൈക്ക്

കോഴിമുട്ട, പാല്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക ഗ്രാമപഞ്ചായത്ത് പരിധികളിലെ അങ്കണവാടികളിലേക്ക് കോഴിമുട്ട, പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 18 ഉച്ചയ്ക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.