ഒരുമിച്ച് കിണറ്റിൽ വീണ് പുള്ളിപ്പുലിയും പൂച്ചയും, പിന്നീട് സംഭവിച്ചത്…

ഒരു പുള്ളിപ്പുലിയും പൂച്ചയും കൂടി ഒരേ കിണറ്റിൽ വീണു. രക്ഷപ്പെടാൻ വേണ്ടി എന്ത് ചെയ്യും? രണ്ടും കൂടി യോജിച്ച് പോകുമോ? ഏതായാലും അങ്ങനെ ഒരു സംഭവമുണ്ടായി. ഒരേ കിണറ്റിൽ വീണ പുള്ളിപ്പുലിയേയും പൂച്ചയേയും ഒടുവിൽ രക്ഷപ്പെടുത്തി. മൃ​ഗങ്ങളുടെയും പക്ഷികളുടെയും മറ്റ് ജീവികളുടെയും ഒക്കെ കൗതുകമാർന്ന വീഡിയോ കാണാൻ ഇഷ്ടപ്പെടുന്ന സാമൂഹിക മാധ്യമം ഈ വീഡിയോയും ശ്രദ്ധിക്കാതിരുന്നില്ല.

മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം നടന്നത്. ഒടുവിൽ ചൊവ്വാഴ്ച രാവിലെ വനം വകുപ്പ് ഉദ്യോ​ഗസ്ഥരെത്തി പുള്ളിപ്പുലിയേയും പൂച്ചയേയും കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി. കിണറ്റിൽ കിടക്കുന്ന പുലിയുടേയും പൂച്ചയുടേയും വീഡിയോ ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്നത് സുരേന്ദർ മെഹ്റ ഐഎഫ്എസ് ആണ്. വീഡിയോയിൽ കിണറ്റിൽ രണ്ട് മരപ്പലകകൾ കിടക്കുന്നത് കാണാം. അതിൽ കിടന്നുകൊണ്ട് വെള്ളത്തിൽ തന്നെ പൊങ്ങിക്കിടക്കാൻ ശ്രമിക്കുകയാണ് പുള്ളിപ്പുലി. അതേ സമയം വെള്ളത്തിൽ മുങ്ങിപ്പോവാതിരിക്കാനായി പൂച്ചയും ശ്രമിക്കുന്നുണ്ട്. അതിന് വേണ്ടി പുലിയുടെ ദേഹത്ത് കയറാനും പൂച്ച ശ്രമിക്കുന്നുണ്ട്.
കയർ ഉപയോ​ഗിച്ച് കൂട് വെള്ളത്തിൽ താഴ്ത്തി, കൂട്ടിലേക്ക് പുലിയെ കയറ്റുകയാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ‌ ചെയ്തത്. അനവധിപ്പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റുകളും നൽകിയത്. അതിൽ ഒരാൾ എഴുതിയത് പൂച്ചയ്ക്ക് ധീരതയ്ക്കുള്ള അവാർഡ് നൽകണം എന്നാണ്. പൂച്ചയുടെ ആക്രമണത്തിൽ നിന്നും പുള്ളിപ്പുലി ഒരു തരത്തിൽ രക്ഷപ്പെട്ടു എന്നാണ് മറ്റൊരാൾ തമാശയായി എഴുതിയത്.

ഈയാഴ്ച ആദ്യം മംഗളൂരുവിൽ കിണറ്റിൽ നിന്ന് ഒരു വയസ്സുള്ള ഒരു പുള്ളിപ്പുലിയെ രക്ഷപ്പെടുത്തുകയും പിന്നീട് അതിനെ കാട്ടിലേക്ക് വിട്ടയക്കുകയും ചെയ്തിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ ആദ്യം മൃഗത്തെ കൂട്ടിനുള്ളിൽ കയറ്റാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിച്ചിരുന്നില്ല. ഒടുവിൽ, രക്ഷാസംഘത്തെ നയിച്ച വൈൽഡ് ലൈഫ് സ്‌പെഷ്യലിസ്റ്റ് ഡോ. മേഘന, തോക്കും മറ്റ് സാമ​ഗ്രികളുമായി കൂട്ടിനുള്ളിൽ ഇരുന്ന് കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നീടാണ് അതിനെ മുകളിലേക്ക് കയറ്റിയത്.

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

തൈക്കാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍

ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, സൈക്യാട്രി, പി.എം.ആര്‍, ഡെര്‍മറ്റോളജി (അര്‍ബന്‍ പോളി ക്ലിനിക്) വിഭാഗങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍

വനിതാ ശാക്തീകരണത്തിന് കരുത്തേകി ജാഗ്രതാ സമിതി പരിശീലനം

കാവുംമന്ദം: ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന വനിതാ കമ്മീഷന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി പരിശീലന സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നുമിടയില്‍. നിയമ

വീണ ജോർജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.