10 കി.മീ സഞ്ചരിക്കാന്‍ അര മണിക്കൂര്‍; ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരമായി ബെംഗളൂരു

ബെംഗളൂരു: ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരമായി ബെംഗളൂരു.ജിയോലൊക്കേഷൻ ടെക്‍നോളജി സ്പെഷ്യലിസ്റ്റായ ടോംടോമിന്റെ റിപ്പോർട്ട് പ്രകാരം നഗരത്തില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 29 മിനിറ്റും 10 സെക്കന്‍ഡും വേണം. ട്രാഫിക് അധിഷ്‌ഠിത സാങ്കേതികവിദ്യകളുടെ മൾട്ടിനാഷണൽ ഡെവലപ്പറായ ടോം ടോം വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

56 രാജ്യങ്ങളിലെ 389 നഗരങ്ങളിലെ കഴിഞ്ഞ വര്‍ഷത്തെ ട്രാഫിക് ട്രെൻഡുകൾ പരിശോധിച്ചതിനു ശേഷമാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. റോഡ് മാർഗം 10 കിലോമീറ്റർ സഞ്ചരിക്കാൻ 29 മിനിറ്റും 10 സെക്കൻഡും എടുത്തുവെന്ന് ടോം ടോം വിശദമാക്കുന്നു. ലണ്ടനാണ് ഒന്നാം സ്ഥാനത്ത്. ലണ്ടനില്‍ 6.2 മൈൽ (10 കിലോമീറ്റർ) സഞ്ചരിക്കാൻ ശരാശരി 36 മിനിറ്റും 20 സെക്കൻഡും എടുത്തു. അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിൻ, ജാപ്പനീസ് നഗരമായ സപ്പോറോ, ഇറ്റലിയിലെ മിലാൻ എന്നിവ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണ്. പൂനെ ആറാം സ്ഥാനത്തും ഡല്‍ഹി 34-ാം സ്ഥാനത്തുമാണ്. അതുപോലെ, 10 കിലോമീറ്റർ സഞ്ചരിക്കാൻ 21 മിനിറ്റിലധികം സമയമെടുത്ത മുംബൈ 47-ാം സ്ഥാനത്താണ്.
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് ശരാശരി നഷ്ടമായ സമയം 129 മണിക്കൂറാണ്. ഇക്കാര്യത്തില്‍ ബെംഗളൂരു നാലാം സ്ഥാനത്താണ്. ഫ്ലെക്സിബിൾ വർക്കിംഗ് ക്രമീകരണങ്ങൾ, വിദൂരമായി ജോലി ചെയ്യാനുള്ള ഓപ്ഷൻ എന്നിവ ഉണ്ടായിരുന്നിട്ടും ആഗോള നഗരങ്ങളിൽ തിരക്കേറിയ ട്രാഫിക്കിൽ ആളുകൾക്ക് നഷ്ടപ്പെട്ട സമയം കഴിഞ്ഞ ഒരു വർഷമായി വർധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ”അടിസ്ഥാന സൗകര്യങ്ങളുടെ തെറ്റായ ആസൂത്രണവും ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ പേരിൽ യാതൊരു ഫലവും ലഭിക്കാതെയുള്ള ഗതാഗത ഇടപെടലുകൾ കാരണം ബെംഗളൂരു തീർച്ചയായും തിരക്കേറിയ നഗരങ്ങളിൽ ഒന്നാണെന്ന്” ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) മൊബിലിറ്റി വിദഗ്ധനായ പ്രൊഫസർ ആശിഷ് വർമ പറഞ്ഞു.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ന്യൂനമർദ്ദം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി പ്രവചനം.

ചില്ലറ തർക്കമില്ല, കയ്യിൽ ക്യാഷ് കരുതേണ്ട, കൈമാറ്റവും ചെയ്യാം; KSRTC സ്മാർട്ട് കാർഡിന് വൻ ഡിമാൻഡ്

കഴിഞ്ഞ ദിവസമാണ് കെ എസ് ആർ ടി സി ഡിജിറ്റൽ ട്രാവൽ കാർഡ് എന്ന സംവിധാനം പുറത്തിറക്കുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് സ്മാർട്ട് കാർഡിലൂടെ എടുക്കാം എന്നതാണ് സവിശേഷത. ഇതോടെ കയ്യിൽ ക്യാഷ് കരുതേണ്ട ആവശ്യം

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; രാജധാനിയ്ക്കും വന്ദേഭാരതിനും ബാധകം

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; നാളെമുതല്‍ ശക്തമായ മഴയെത്തും, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് അതിതീവ്ര മഴ ഉള്‍പ്പെടെ പെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.