തങ്ങളുടെ രാജ്യം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് 13000 രൂപ നൽകുമെന്ന് ഈ രാജ്യം

കൊവിഡ്, ലോകത്തെ ടൂറിസം മേഖലയെ ചെറുതായൊന്നുമല്ല വലച്ചത്. ടൂറിസത്തിൽ നിന്നും പ്രധാനമായി വരുമാനം കിട്ടിക്കൊണ്ടിരുന്ന പല രാജ്യങ്ങളും കൊവിഡ് നിയന്ത്രണത്തോടെ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ചു. എന്നാൽ, കൊവിഡ് കേസുകൾ കുറഞ്ഞ് നിയന്ത്രണങ്ങൾ പലതും പിൻവലിച്ചതോടെ പ്രതിസന്ധികളിൽ നിന്നും കര കയറാനുള്ള ശ്രമത്തിലാണ് അത്തരം രാജ്യങ്ങൾ. ഇപ്പോഴിതാ, വിനോദസഞ്ചാരികളെ സ്വന്തം രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി അവർക്ക് പണം നൽകാൻ തയ്യാറായിരിക്കുകയാണ് തായ്‍വാൻ.

ഓരോ വിനോദസഞ്ചാരിക്കും 13000 രൂപ വച്ച് നൽകാനാണ് തായ്‍വാൻ തീരുമാനിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം ടൂറിസ്റ്റുകൾക്കാണ് ഈ തുക കിട്ടുക. ഡിസ്കൗണ്ട്, ലക്കിഡ്രോ, എയർലൈൻസ് എന്നിവയിലൂടെയാണ് ഈ തുക ടൂറിസ്റ്റുകൾക്ക് ലഭിക്കുക. അതുപോലെ തന്നെ വിവിധ പർച്ചേസുകളിലൂടെയും ഈ തുക നേടാനാവും.
അതുപോലെ തന്നെ ഒരു നിശ്ചിത എണ്ണം ടൂറിസ്റ്റുകളെ രാജ്യത്തെത്തിക്കുന്ന ട്രാവൽ ഏജൻസികൾക്കും തായ്‍വാൻ പണം ഓഫർ ചെയ്യുന്നുണ്ട്. തായ്‍വാന്റെ ജിഡിപി -യിൽ നാല് ശതമാനവും വരുന്നത് ടൂറിസത്തിൽ നിന്നുമാണ്. മഹാമാരിക്ക് ശേഷം എങ്ങനെ എങ്കിലും കര കയറാനുള്ള ശ്രമത്തിലാണ് ഇപ്പോൾ തായ്‍വാൻ. ഒപ്പം തന്നെ പരമാവധി ഈ മേഖലയെ പുനരുജ്ജീവിപ്പിക്കാനും തായ്‍വാൻ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. അതുപോലെ തന്നെ കൊവിഡ് നിയന്ത്രണം കാരണം രാജ്യത്തിന്റെ കയറ്റുമതിയിലുണ്ടായ ഇടിവ് നികത്താനും ഈ നടപടികൾ ലക്ഷ്യമിടുന്നു.
കഴിഞ്ഞ വർഷം ഒമ്പത് ലക്ഷം വിനോദസഞ്ചാരികളുടെ ഒഴുക്ക് ഇവിടേക്ക് ഉണ്ടായിരുന്നു. എങ്കിലും, ചൈനയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഹോങ്കോങ്ങ്, മക്കാവു എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികൾ എത്തിയിരുന്നില്ല. ഏതായാലും, കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് രാജ്യത്തിന്റെ അതിർത്തികളെല്ലാം തുറന്നു കൊടുക്കപ്പെട്ടതോടെ തായ്‍വാനടക്കം പല രാജ്യങ്ങളും മരവിച്ച് കിടന്ന തങ്ങളു‌ടെ ടൂറിസം മേഖലയിലൂടെ വരുമാനം ഉണ്ടാക്കാനുള്ള ശ്രമങ്ങളിലാണ്.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു

പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ  ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ്‌ പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ

പാമ്പ് കടിയേറ്റ് വിദ്യാർഥിനിമരിച്ചു.

ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. ശർദ്ദിയും മറ്റ് അസ്വസ്തകളും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ

ടിങ്കറിങ് ലാബ് ജില്ലയിൽ ഈ അധ്യയന വർഷം അഞ്ച് സ്‌കൂളുകളിൽ

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ആസൂത്രണം ചെയ്‌ത ടിങ്കർ ലാബ് പദ്ധതിയുടെ ആദ്യ ഘട്ടം ജില്ലയിൽ ഈ അധ്യയന വർഷം നടപ്പാക്കുന്നത് അഞ്ച് സ്കൂളുകളിൽ. കല്ലൂർ ജിഎച്ച്എസ്എസ്,

ഗതാഗത നിയന്ത്രണം

വടുവൻചാൽ ടൗണിലെ ഓവുചാൽ നിർമാണവും അനുബന്ധ പ്രവൃത്തിയും പൂർത്തിയാകുന്നത് വരെ വടുവൻചാൽ- കൊളഗപ്പാറ റോഡിലെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.

വി.പി.പി മേനോൻ സ്വർണ്ണ മെഡൽ വയനാട് സ്വദേശിക്ക്

2024-25 ൽ രാജ്യത്തെ ഐ.ഐ. ടി കളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോൻ സ്വർണ്ണ മെഡൽവയനാട് വടുവൻചാൽ സ്വദേശിനി ഡോ. ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവിൽ ഐ.ഐ.ടി.ഇൻഡോറിൽ റിസർച്ച് അസിസ്റ്റന്റായി ജോലി

യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു.

മുട്ടിൽ പഞ്ചായത്ത്‌ ബസ്റ്റാന്റിൽ ബസ് കയറാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു സ്റ്റാന്റിൽ കയറ്റിച്ചു. വയോജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് യുത്ത് കോൺഗ്രസ്‌ സമരം ഏറ്റടുത്തത്. യൂത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.