കടയുടമ 2000 രൂപ നോട്ട് സ്വീകരിച്ചില്ല; കാരണം കേട്ട് ചിരിനിർത്താതെ സോഷ്യൽ മീഡിയ

നോട്ട് നിരോധനത്തിന്റെ ഓർമ്മകളിലേയ്ക്ക് തിരിച്ചു കൊണ്ടു പോകും വിധം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2000 രൂപ നോട്ടുകൾ പിൻവലിച്ചതോടെ വീണ്ടും കറൻസി നോട്ടുകൾ മാറ്റി വാങ്ങുന്നത് സംബന്ധിച്ച ആശങ്കയിലാണ് ആളുകൾ. സെപ്തംബർ 30നകം 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനോ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ ആർബിഐ അനുവദിച്ചിട്ടുണ്ടെങ്കിലും നോട്ടുകൾ പിൻവലിച്ചത് ആളുകൾക്കിടയിൽ വലിയ ചർച്ച ആയിട്ടുണ്ട്. പെട്രോൾ പമ്പ് ജീവനക്കാരും കടയുടമകളും 2000ന്റെ നോട്ടുകൾ സ്വീകരിക്കാത്ത സംഭവങ്ങൾ വിശദീകരിച്ച് ധാരാളം പോസ്റ്റുകൾ വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്നുണ്ട്.

ഇതിനിടെയാണ് ഒരു സ്ത്രീയും കടയുടമയും തമ്മിലുള്ള തർക്കം ഇന്റർനെറ്റ് ലോകത്തെ പൊട്ടിചിരിപ്പിക്കുന്നത്. 2000 രൂപ നോട്ട് സ്വീകരിക്കാൻ വിസമ്മതിച്ചതിന് കടയുടമയോട് താൻ തർക്കിച്ചതെങ്ങനെയെന്ന് യുവതി പറയുന്നത്.സ്ത്രീയുടെ ഉറ്റസുഹൃത്താണ് ഈ കഥ ട്വിറ്ററിൽ പങ്കിട്ടത്.

സ്‌ക്രീൻഷോട്ടിന്റെ ഉള്ളടക്കം ഇതാണ് : ഇന്ന് ഞാൻ ലേയ്‌സ് ചിപ്‌സ് വാങ്ങാനാണ് കടയിൽ പോയത്. പക്ഷെ കടയുടമ 2000 രൂപ നോട്ട് സ്വീകരിക്കില്ല എന്ന് പറഞ്ഞു. ഇത് കേട്ട ഞാൻ വളരെയധികം പ്രകോപിതയായി, നോട്ടുകൾ സെപ്റ്റംബർ 30 വരെ സാധുവാണെന്ന് ഞാൻ അയാളോട് തർക്കിച്ചു. പിന്നീടാണ് കടയുടമ കാര്യം പറയുന്നത്, ‘നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്, പക്ഷേ ഈ നോട്ട് കീറിയതാണ്’ എന്ന്. അതോടുകൂടി ഞാൻ നിശബ്ദമായി അദ്ദേഹത്തിന് യുപിഐ വഴി പണം നൽകി സാധനവുമായി തിരിച്ച് വന്നു.

ഓൺലൈനിൽ ഇക്കാര്യം പോസ്റ്റിട്ടതോടെ സോഷ്യൽ മീഡിയയിൽ രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. ഈ പോസ്റ്റ് ഏകദേശം 26400ൽ അധികം ആളുകളാണ് കണ്ടത്. നിരവധി ഉപയോക്താക്കൾ ചിരിക്കുന്ന ഇമോജികൾ കമന്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 2000 രൂപ നോട്ട് നൽകിയതിന് ഒരാളെ ഓട്ടോറിക്ഷ ഡ്രൈവർ മർദിച്ചിരുന്നതായും വാർത്തകൾ വന്നിരുന്നു. അതുപോലെ പെട്രോൾ പമ്പ് ജീവനക്കാരൻ പെട്രോൾ നിറച്ചതിന് ശേഷം ഉപഭോക്താവുമായി 2000 രൂപ നോട്ടിന്റെ പേരിൽ തർക്കമുണ്ടായതും വാർത്തയായിരുന്നു.

മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ജീവനൊടുക്കാനുള്ള പ്രേരണയും വര്‍ധിച്ചു: അലഹബാദ് ഹൈക്കോടതി ജഡ്ജി

പ്രയാഗ്‌രാജ്: മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ആത്മഹത്യാ പ്രേരണയും വര്‍ധിച്ചതായി അലഹബാദ് ഹൈക്കോടതി ജഡ്ജി. മൊബൈല്‍ വന്നതോടെ കുടുംബാംഗങ്ങള്‍ക്കിടയിലെ ആശയവിനിമയം അവസാനിച്ചെന്നും അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു. ‘ആത്മഹത്യ തടയാന്‍ സമൂഹത്തിനുള്ള

‘അധ്യാപകന് അടികിട്ടിയാലും കുട്ടിയെ തല്ലാൻ പാടില്ല,അവര്‍ക്ക് തമ്മില്‍തല്ലാനുള്ള ഇടമല്ല ക്യാമ്പസ്’; ശിവന്‍കുട്ടി

കൊച്ചി: അധ്യാപകരും വിദ്യാർഥികളും തമ്മിൽതല്ലാനുള്ള സ്ഥലമല്ല ക്യാമ്പസ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഞ്ചാലുംമൂടിൽ പ്ലസ്ടു വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായും വിഷയത്തിൽ

ദേശീയപാത 66; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 444 കി.മീ പ്രവൃത്തി പൂർത്തീകരിച്ചു.

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേശീയപാത 66ന്റെ നിർമ്മാണ പ്രവൃത്തി പുരോ​ഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ദേശീയപാതയുമായി ബന്ധപ്പെട്ട വിശദമായ യോഗം ചേർന്നെന്നും കാസർഗോഡ് ജില്ല മുതൽ തിരുവനന്തപുരം വരെ 444 കിലോമീറ്റർ

ക്വട്ടേഷന്‍ ക്ഷണിച്ചു.

മീനങ്ങാടി ഗവ പോളിടെക്നിക് കോളെജിന്റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ദീര്‍ഘിപ്പിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ https://gptcmdi.ac.in/ പ്രസിദ്ധീകരിച്ച ക്വട്ടേഷന്‍ നോട്ടീസ് പരിശോധിച്ച ഒക്ടോബര്‍ ആറിന് ഉച്ചക്ക് ഒന്നിനകം

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ക്വട്ടേഷന്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ കഫറ്റീരിയയില്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് കൊമേഴ്‌സ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 500 എല്‍പിഎച്ച് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, 500 എല്‍പിഎച്ച് യുവി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.