ഈ പള്ളിയിൽ മരണ അറിയിപ്പിന്‌ ജാതിയോ മതമോ ഇല്ല; മതസൗഹാർദ്ദത്തിന്റെ മാതൃകയായി തട്ടുപറമ്പ് ജമാ അത്ത് പള്ളി

ജാതിക്കും മതത്തിനും പ്രാധാന്യം നൽകാതെ മനുഷ്യത്വത്തിന്‌ മാത്രം പ്രാധാന്യം നൽകുന്ന ഒരു പള്ളിയുണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ. മൂവാറ്റുപുഴ പേഴക്കാപ്പള്ളി തട്ടുപറമ്പ് ജമാ അത്ത് പള്ളിയിൽ ആ നാട്ടിലെ ഏത് മതത്തിൽപ്പെട്ടയാൾ മരിച്ചലും ജാതി-മത ഭേദമെന്യേ മരണവിവരം ഉച്ചഭാഷണിയിലൂടെ വിളിച്ചറിയിക്കും. മതങ്ങൾക്കും മേലെയാണ് മനുഷ്യബന്ധങ്ങളെന്ന പ്രഖ്യാപനം കൂടിയാണിത്. മരിച്ച യാളുടെ പേരും വീട്ടുപേരും സംസ്കാര സ്ഥലവും സമയവുമെല്ലാം പള്ളിയിൽ നിന്നറിയിക്കും. ക്രിസ്തീയ മതവിഭാഗത്തിൽപെട്ടവരുടെ സംസ്കാരം നടക്കുന്ന പള്ളിയുടെ വിവരങ്ങളും അറിയിക്കും.

മരിച്ച ആളുകളുടെ ബന്ധുക്കളോ ഉത്തരവാദിത്വപ്പെട്ടവരോ വന്ന് വിവരങ്ങൾ പള്ളിയിൽ എഴുതി നൽകിയാൽ മാത്രം മതി. പള്ളിയുടെ പ്രവർത്തന പരിധിക്കുള്ളിൽപ്പെട്ടവരാണെങ്കിൽ ജാതിയോ മതമോ നോക്കാതെ പള്ളി മിനാരത്തിലെ ഉച്ചഭാഷിണി വഴി വിളിച്ചറിയിക്കാൻ തീരുമാനമായത് ഭരണസമിതിയുടെ കഴിഞ്ഞ പൊതുയോഗത്തിലാണ്. സമീപ പ്രദേശങ്ങളിലെ മരണ വിവരങ്ങളും ആവശ്യപ്പെട്ടാൽ അറിയിക്കും.

സലാം തണ്ടിയേക്കൽ പ്രസിഡന്റായിരുന്ന, രണ്ട് മാസം മുമ്പ് സ്ഥാനമൊഴിഞ്ഞ ഭരണസമിതിയാണ് എല്ലാ മതസ്ഥരുടെയും മരണ വിവരം പള്ളിയിൽ നിന്നറിയിക്കണമെന്ന ആവശ്യത്തിന് അനുമതി നൽകിയത്. ജമാ അത്ത് പ്രസിഡന്റ് അബ്ദുൾ കബീർ, സെക്രട്ടറി അനസ് വാഴച്ചാലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി ഭരണ സമിതി കഴിഞ്ഞ പൊതുയോഗത്തിൽ ഈ തീരുമാനം നടപ്പിലാക്കി.

ഈ മാസം 14 ന് തട്ടുപറമ്പിൽ കുട്ടപ്പന്റെ മരണവിവരം പള്ളി മൈക്കിലൂടെ അറിയിച്ചാണ് പള്ളി സമിതിയുടെ ഈ തീരുമാനം നടപ്പാക്കിയത്. മതസൗഹാർദ്ദം പോലെ തന്നെ മാനുഷിക ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന പള്ളിയുടെ ഈ തീരുമാനത്തെ എല്ലാ വിഭാഗം ജനങ്ങളും ഏറ്റെടുത്തു.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ

പതിവായിപാരസെറ്റാമോള്‍ കഴിക്കാറുണ്ടോ..?

തലവേദനയോ, പല്ലുവേദനയോ എന്തുമാവട്ടെ, വേദന തോന്നിയാലുടൻ മെഡിക്കല്‍ സ്റ്റോറിലെത്തി വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളില്‍ ഏറിയകൂറും. ഡോക്ടറുടെ കുറിപ്പടിയോടുകൂടിയും അല്ലാതെയും മരുന്നുവാങ്ങുന്നവരുണ്ട്. ഇങ്ങനെ വേദനസംഹാരികള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. കഴിക്കുന്ന വ്യക്തിയുടെ

കാർഷിക സെമിനാർ നടത്തി

നെന്മേനി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷകർക്കു വേണ്ടി കാർഷിക സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്‌തു. ബിനേഷ് ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു.കൃഷിവകുപ്പിൽ നിന്ന് റിട്ടയേർഡ് ആയവർ ക്ലാസ്സ് നയിച്ചു.റോയി

കുടുംബശ്രീ ഓണസദ്യ ജില്ലയിൽ വൻ ഹിറ്റ്

ഓഗസ്റ്റ് 30 വരെ സദ്യയ്ക്ക് ഓർഡർ നൽകാം ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി

സുബൈർ ഇളകുളം സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ എക്സികൂട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്റെ 2025- 29 വർഷത്തേക്കുള്ള ഭരണ സമിതിയിൽ സുബൈർ ഇള കുളത്തെ സംസ്ഥാന എക്സികൂട്ടീവ് മെമ്പർ ആയി തെരഞ്ഞെടുത്തു. വയനാട് ജില്ലയിൽ നിന്നും ഒരാൾ ആദ്യമായാണ് സംസ്ഥാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *