സൂക്ഷിക്കുക, ഈ രോഗം പിടിപെട്ടാൽ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് വിദഗ്ധർ

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവർ രോഗം. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മദ്യപാനം തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവർ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.

ഭക്ഷണശീലങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാൻ സാധിക്കും. പ്രാരംഭ ഘട്ടത്തിലെ ഫാറ്റി ലിവർ രോഗം ഗുരുതരമായ ദോഷം വരുത്തുന്നില്ല. പലപ്പോഴും ഗുരുതരാവസ്ഥയിലാകുമ്പോഴാണ് പലരും രോഗം തിരിച്ചറിയുന്നത്. എന്നിരുന്നാലും, പ്രവർത്തനരഹിതമായ കരൾ ലിവർ സിറോസിസ്, ലിവർ ക്യാൻസർ എന്നിവയ്ക്ക് മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകും.

‘ഒരു വ്യക്തിയുടെ കരൾ ചെയ്യേണ്ട രീതിയിൽ പ്രവർത്തിക്കാത്തപ്പോൾ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ കൊഴുപ്പുകളും അവശ്യ പ്രോട്ടീനുകളും ശരിയായി മെറ്റബോളിസ് ചെയ്യാൻ അതിന് കഴിഞ്ഞേക്കില്ല. ഇത് കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും അല്ലെങ്കിൽ മോശം കൊളസ്ട്രോൾ അല്ലെങ്കിൽ എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) വർദ്ധിപ്പിക്കും. ഇത് ഹൃദയസംബന്ധമായ അവസ്ഥകളിലേക്ക് നയിക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും…’- കരൾ പ്രശ്‌നങ്ങൾ ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ബംഗ്ലൂരിലെ കൺസൾട്ടന്റ്, ഹെപ്പറ്റോളജി & ലിവർ ട്രാൻസ്പ്ലാൻറേഷൻ ഡോ. രവി കിരൺ എസ് കെ പറയുന്നു.

കരൾ രോഗവും ഹൃദ്രോഗവും തമ്മിൽ കൃത്യമായതും വ്യക്തവുമായ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാറ്റി ലിവർ രോഗത്തിനും ഹൃദ്രോഗത്തിനും ഉള്ള അപകട ഘടകങ്ങൾ സമാനമാണ്. അതുകൊണ്ടാണ് ഫാറ്റി ലിവർ ഉള്ളവർ ക്രോണിക് ലിവർ സിറോസിസിനെ അപേക്ഷിച്ച് ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യത കൂടുതലെന്ന് തോന്നുന്നത്. കരൾ സിറോസിസ് ഉള്ള രോഗികളിൽ ഹൃദയസ്തംഭനം, അസാധാരണമായ ഹൃദയ താളം, പെട്ടെന്നുള്ള ഹൃദയ മരണം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഡോ. രവി കിരൺ പറഞ്ഞു.

ഹൃദയസ്തംഭനമുള്ള രോഗികളിൽ കരൾ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. കരളിലേക്കുള്ള രക്തയോട്ടം അപര്യാപ്തമായതിനാൽ നിശിത ഹൃദയസ്തംഭനാവസ്ഥയിൽ കരളിന് ക്ഷതം സംഭവിക്കുന്നു. ഇതിനെ കാർഡിയോജനിക് എന്ന് വിളിക്കുന്നു. കരളും ഹൃദ്രോഗവും തമ്മിലുള്ള പരസ്പരബന്ധം യഥാർത്ഥത്തിൽ രണ്ട്-വഴി രോഗ പ്രക്രിയയായി കണക്കാക്കപ്പെടുന്നു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.